Webdunia - Bharat's app for daily news and videos

Install App

കോലിയല്ല മാൻ ഓഫ് ദ മാച്ചിന് അർഹൻ, എതിർപ്പ് പരസ്യമാക്കി ഗംഭീർ

Webdunia
ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (14:38 IST)
ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ 228 റണ്‍സിന്റെ വമ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരും പിന്നാലെയെത്തിയ കെ എല്‍ രാഹുലും വിരാട് കോലിയും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്. കെ എല്‍ രാഹുല്‍(111), വിരാട് കോലി(122) എന്നിവര്‍ സെഞ്ചുറി നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് 128 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് പാക് ബാറ്റിംഗിന്റെ നടുവൊടിച്ചത്. പാകിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം പിറന്ന മത്സരത്തില്‍ വിരാട് കോലിയായിരുന്നു മത്സരത്തിലെ താരം.
 
എന്നാല്‍ കോലിയെ കളിയിലെ താരമായി തിരെഞ്ഞെടുത്തതില്‍ എതിര്‍പ്പ് പരസ്യമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഗൗതം ഗംഭീര്‍. മത്സരത്തില്‍ 122 റണ്‍സുമായി തിളങ്ങാന്‍ കോലിയ്ക്ക് സാധിച്ചെങ്കിലും ഇന്ത്യയുടെ സ്പിന്നറായ കുല്‍ദീപ് യാദവാണ് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടാന്‍ അര്‍ഹനെന്ന് ഗംഭീര്‍ പറയുന്നു. പാകിസ്ഥാന്‍ താരങ്ങള്‍ സ്പിന്നിനെ നല്ലരീതിയില്‍ കളിക്കുന്നവരാണ്. പക്ഷേ കുല്‍ദീപിന്റെ പന്തുകളെ വായിച്ചെടുക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അതൊരു വലിയ കാര്യമാണ്. കോലിയും രാഹുലും സെഞ്ചുറികള്‍ നേടി. രോഹിത് ഗില്‍ എന്നിവരും ബാറ്റ് കൊണ്ട് തിളങ്ങി. പക്ഷേ സ്പിന്‍ നന്നായി കളിക്കുന്ന പാകിസ്ഥാന്‍ താരങ്ങള്‍ക്കെതിരെ 8 ഓവറില്‍ 5 വിക്കറ്റ് നേടുക എന്നത് വലിയ കാര്യമാണ്. അതാണ് കളി മാറ്റിമറിച്ചത്. ഓസീസിനെതിരെയോ,ന്യൂസിലന്‍ഡിനെതിരെയോ ആണ് കോലിയ്ക്ക് മാന്‍ ഓഫ് ദ മാച്ച് സമ്മാനിച്ചതെങ്കില്‍ എനിക്ക് അത് മനസിലാക്കാമായിരുന്നു. ഇവിടെ കുല്‍ദീപിന്റെ മികവ് കൊണ്ടാണ് 5 വിക്കറ്റ് നേടാനായത്. ഗംഭീര്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments