Webdunia - Bharat's app for daily news and videos

Install App

കോലിയല്ല മാൻ ഓഫ് ദ മാച്ചിന് അർഹൻ, എതിർപ്പ് പരസ്യമാക്കി ഗംഭീർ

Webdunia
ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (14:38 IST)
ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ 228 റണ്‍സിന്റെ വമ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരും പിന്നാലെയെത്തിയ കെ എല്‍ രാഹുലും വിരാട് കോലിയും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്. കെ എല്‍ രാഹുല്‍(111), വിരാട് കോലി(122) എന്നിവര്‍ സെഞ്ചുറി നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് 128 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് പാക് ബാറ്റിംഗിന്റെ നടുവൊടിച്ചത്. പാകിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം പിറന്ന മത്സരത്തില്‍ വിരാട് കോലിയായിരുന്നു മത്സരത്തിലെ താരം.
 
എന്നാല്‍ കോലിയെ കളിയിലെ താരമായി തിരെഞ്ഞെടുത്തതില്‍ എതിര്‍പ്പ് പരസ്യമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഗൗതം ഗംഭീര്‍. മത്സരത്തില്‍ 122 റണ്‍സുമായി തിളങ്ങാന്‍ കോലിയ്ക്ക് സാധിച്ചെങ്കിലും ഇന്ത്യയുടെ സ്പിന്നറായ കുല്‍ദീപ് യാദവാണ് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടാന്‍ അര്‍ഹനെന്ന് ഗംഭീര്‍ പറയുന്നു. പാകിസ്ഥാന്‍ താരങ്ങള്‍ സ്പിന്നിനെ നല്ലരീതിയില്‍ കളിക്കുന്നവരാണ്. പക്ഷേ കുല്‍ദീപിന്റെ പന്തുകളെ വായിച്ചെടുക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അതൊരു വലിയ കാര്യമാണ്. കോലിയും രാഹുലും സെഞ്ചുറികള്‍ നേടി. രോഹിത് ഗില്‍ എന്നിവരും ബാറ്റ് കൊണ്ട് തിളങ്ങി. പക്ഷേ സ്പിന്‍ നന്നായി കളിക്കുന്ന പാകിസ്ഥാന്‍ താരങ്ങള്‍ക്കെതിരെ 8 ഓവറില്‍ 5 വിക്കറ്റ് നേടുക എന്നത് വലിയ കാര്യമാണ്. അതാണ് കളി മാറ്റിമറിച്ചത്. ഓസീസിനെതിരെയോ,ന്യൂസിലന്‍ഡിനെതിരെയോ ആണ് കോലിയ്ക്ക് മാന്‍ ഓഫ് ദ മാച്ച് സമ്മാനിച്ചതെങ്കില്‍ എനിക്ക് അത് മനസിലാക്കാമായിരുന്നു. ഇവിടെ കുല്‍ദീപിന്റെ മികവ് കൊണ്ടാണ് 5 വിക്കറ്റ് നേടാനായത്. ഗംഭീര്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

India Women vs New Zealand Women: ലോകകപ്പില്‍ ഇന്ത്യക്ക് നാണംകെട്ട തുടക്കം; ന്യൂസിലന്‍ഡിനോടു തോറ്റത് 58 റണ്‍സിന്

ബംഗ്ലാദേശികൾ ഹിന്ദുക്കളെ കൊല്ലുന്നവർ, പ്രതിഷേധം രൂക്ഷം: ഇന്ത്യ ബംഗ്ലാദേശ് ടി20 പോരാട്ടം നടക്കുന്ന ഗ്വാളിയോറിൽ നിരോധനാജ്ഞ

ലോകകപ്പ് നേടിയിട്ട് മാത്രം വിവാഹമെന്ന തീരുമാനം മാറ്റി റാഷിദ് ഖാൻ, അഫ്ഗാൻ താരം വിവാഹിതനായി

Women's T20 Worldcup 2024: വനിതാ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്

ലോകകപ്പ് ഹീറോ എമി മാര്‍ട്ടിനെസില്ലാതെ അര്‍ജന്റീന ടീം, മെസ്സി നയിക്കുന്ന ടീമില്‍ നിക്കോപാസും

അടുത്ത ലേഖനം
Show comments