Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചാമ്പ്യൻസ് ട്രോഫിയിൽ ഷമിയെറിഞ്ഞ ഫുൾടോസിൽ പുറത്തായി, ആത്മവിശ്വാസം ഇല്ലാതെയായി, 3 മാസം ബാറ്റ് പോലും തൊട്ടില്ലെന്ന് സ്റ്റീവ് സ്മിത്ത്

Steve Smith

അഭിറാം മനോഹർ

, ബുധന്‍, 11 ജൂണ്‍ 2025 (17:44 IST)
ലോക ക്രിക്കറ്റിലെ മികച്ച താരങ്ങളില്‍ ഒരാളാണ് ഓസ്‌ട്രേലിയന്‍ ബാറ്ററായ സ്റ്റീവ് സ്മിത്. കളിക്കളത്തില്‍ റെക്കോര്‍ഡുകള്‍ ശീലമാക്കിയ താരം. പലപ്പോഴും മത്സരങ്ങള്‍ക്ക് മുന്‍പ് മണിക്കൂറുകളോളം താരം പരിശീലനം നടത്താറുണ്ട്. അതിനാല്‍ തന്നെ മൈതാനത്തെ തന്റെ പുറത്താകലുകളെ വളരെ ഗൗരവകരമായാണ് താരം കാണാറുള്ളത്. ഇപ്പോഴിതാ ഇന്ത്യക്കെതിരായ ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍ മുഹമ്മദ് ഷമി എറിഞ്ഞ ഫുള്‍ ടോസില്‍ പുറത്തായതിനെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് താരം.
 
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളിലൊന്നാണ് ഷാഡൊ ബാറ്റിംഗ്. വീട്ടില്‍ എവിടെയെങ്കിലും ഞാന്‍ ബാറ്റ് വെച്ചിട്ടുണ്ടാകും. ബൗളര്‍ പന്തെറിയുന്നെന്ന രീതിയില്‍ ഞാന്‍ ഷാഡോ ഷോട്ടുകള്‍ കളിക്കാറുണ്ട്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലിലെ മത്സരത്തില്‍ മുഹമ്മദ് ഷമിയുടെ ഒരു ഫുള്‍ ടോസിലാണ് ഞാന്‍ വിക്കറ്റ് കളഞ്ഞത്. അതിന് ശേഷം ഞാന്‍ ബാറ്റ് തൊട്ടിട്ടില്ല, ഷാഡോ ബാറ്റിങ്ങിന് പോലും.
 
എന്തോ ഭാഗ്യം കൊണ്ട് കാര്യങ്ങള്‍ ശരിയായ വഴിയില്‍ വന്നു. ഒരു ഫുള്‍ ടോസ് വിട്ടുകളഞ്ഞല്ലോ എന്ന നിരാശയായിരുന്നു. എന്നാല്‍ പതിയെ മാറ്റങ്ങള്‍ വന്നു. എന്റെ ആദ്യത്തെ മിഡില്‍ ചെയ്യാന്‍ പാറ്റാറുണ്ട്. രണ്ടാമത്തേത് അങ്ങനെയാവണമെന്നില്ല. എന്നാല്‍ പരിശീലനം നടത്തിയപ്പോള്‍ 2 ഹിറ്റുകളും നന്നായി തന്നെ വന്നു. മണിക്കൂറുകളോളം നെറ്റ്‌സില്‍ പരിശീലനം നടത്താനായി സ്മിത്ത് പറയുന്നു.
 
2025-ലെ ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് നിര്‍ണായകമായ ഘട്ടത്തിലായിരുന്നു സ്റ്റീവ് സ്മിത്തിന്റെ പുറത്താകല്‍. 96 പന്തില്‍ 73 റണ്‍സെടുത്ത സ്മിത്തിനെ മുഹമ്മദ് ഷമി ഒരു ഫുള്‍ടോസിലായിരുന്നു പുറത്താക്കിയതോടെ ഓസീസ് ഇന്നിങ്ങ്‌സ്  264 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. മറുപടി ബാറ്റിങ്ങില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 49മത്തെ ഓവറില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു.
 
ചാമ്പ്യന്‍സ് ട്രോഫിയിലെ ഈ മത്സരത്തിന് ശേഷം 3 മാസത്തോളം ബാറ്റ് തൊട്ടില്ലെന്നാണ് സ്മിത്ത് വ്യക്തമാക്കിയത്. എന്നാല്‍ തിരിച്ചുവരവില്‍ ഇന്ത്യക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ 2 സെഞ്ചുറികളടക്കം നേടാന്‍ സ്മിത്തിനായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂടുതൽ കളിക്കുന്നത് മാത്രമല്ല, കുറച്ച് കളിക്കുന്നതും പ്രശ്നം, ബുമ്രയുടെ വർക്ക് ലോഡിൽ അതീവ ശ്രദ്ധ പുലർത്തി ബിസിസിഐ