Webdunia - Bharat's app for daily news and videos

Install App

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരം; സാധ്യത ടീം ഇങ്ങനെ - പന്തിന് നിര്‍ണായകം

Webdunia
ശനി, 14 സെപ്‌റ്റംബര്‍ 2019 (14:55 IST)
ട്വന്റി-20 ലോകകപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ഇന്ത്യക്ക് നിര്‍ണായകമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ട്വന്റി-20 പരമ്പര. യുവതാരങ്ങളെ കണ്ടെത്തുകയും നിര്‍ണായക ബാറ്റിംഗ് പൊസിഷനായ നാലാം നമ്പറില്‍ സ്ഥിരമായി ഒരു താരത്തെ കണ്ടെത്തുകയും വേണം.

വിരാട് കോഹ്‌ലിയുടെ കീഴില്‍ ശക്തമായ ഒരു ടീമിനെ വാര്‍ത്തെടുക്കണമെങ്കില്‍ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയേ മതിയാകു. ഇനിയുള്ള ട്വന്റി-20 പരമ്പരകളാണ് അതിനുള്ള പരിക്ഷണ വേദി. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ആദ്യ പോരിന് ഇറങ്ങുമ്പോള്‍ നാലാം നമ്പര്‍ മുതല്‍ താഴോട്ട് പരീക്ഷണങ്ങള്‍ ഉണ്ടാകും.

ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി എന്നിവര്‍ തുടരും. തലവേദനയാകുന്ന നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ എത്തുമ്പോള്‍ യുവതാരം ഋഷഭ് പന്ത് അഞ്ചാമതെത്തും. തുടര്‍ച്ചയായി മോശം ഫോം തുടരുന്ന പന്തിന് നിര്‍ണായകമാണ് ഈ പരമ്പര.

ഇന്ത്യ എയ്‌ക്കു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു വി സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ പന്തിന് പകരക്കാരനായി ടീമിലെത്താന്‍ തയ്യാറായി നില്‍ക്കുകയാണ്. ആറാം സ്ഥാനത്ത് ഹാര്‍ദിക് പാണ്ഡ്യ എത്തുമ്പോള്‍ ഏഴാമനായി ക്രുനാല്‍ പാണ്ഡ്യയും പിന്നീട് രവീന്ദ്ര ജഡേജയും എത്തും. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഹാര്‍ദിക്കിന്റെ സ്ഥാനത്തില്‍ ചലനമുണ്ടാകും.

സീനിയര്‍ പേസര്‍മാര്‍ക്ക് വിശ്രമം നല്‍കിയതിനാല്‍ ബോളിംഗ് ഡിപ്പാര്‍ട്ട്മെന്റ് നയിക്കുന്നത് ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി എന്നിവരാകും. ജഡേജയും ക്രുനാല്‍ പാണ്ഡ്യയുമാണ് സ്‌പിന്‍ ബോളര്‍മാര്‍.

ഇന്ത്യയുടെ സാധ്യത ടീം: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

Joe Root: റൂട്ടിനു മുന്നില്‍ ഇനി സച്ചിന്‍ മാത്രം; ടെസ്റ്റ് ഫോര്‍മാറ്റിലെ 'ഗോട്ട്' റൂട്ടിലേക്ക്

India vs England, 3rd Test: പന്ത് ഒറ്റക്കാലിൽ വന്നടിച്ച റൺസാണ് ഇന്ത്യ വെറുതെ പാഴാക്കുന്നത്, ക്യാപ്റ്റൻസിയെ പറ്റി ഗില്ലിനെ ധാരണയില്ല, നിർത്തിപൊരിച്ച് നാസർ ഹുസൈൻ

Joe Root: തലയറുത്തു, വേരറുക്കാനാവാതെ ഇന്ത്യ, ജോ റൂട്ടിന് മുപ്പത്തിയെട്ടാം ടെസ്റ്റ് സെഞ്ചുറി

Joe Root Breaks Siraj's Watch: 'ഒന്ന് അപ്പീല്‍ ചെയ്തതാ, ദേ കിടക്കുന്നു വാച്ച്'; ഒരു കൈയബദ്ധമെന്ന് റൂട്ട് (വീഡിയോ)

അടുത്ത ലേഖനം
Show comments