Webdunia - Bharat's app for daily news and videos

Install App

മറ്റ് ടീമുകൾ കോടികൾ മുടക്കി സൂപ്പർ പേസർമാരെ വിലക്കെടുത്തപ്പോൾ ഹൈദരാബാദ് ഒരു പേസ് പട തന്നെ സൃഷ്ടി‌ച്ചു: ഐപിഎല്ലിലെ ഹൈദരാബാദ് മോഡൽ

Webdunia
തിങ്കള്‍, 25 ഏപ്രില്‍ 2022 (18:46 IST)
ഐപിഎല്ലിലെ ആദ്യ 8 മത്സരങ്ങൾ പിന്നിടുമ്പോൾ ടൂർണമെന്റിലെ വമ്പൻമാരായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സുമെല്ലാം കിതപ്പിലാണ്. ഐപിഎല്ലിൽ എതിർടീമിനെ തളർത്താൻ പാകത്തിൽ ഒരു ബൗളിങ് നിരയില്ല എന്നതാണ് ഈ ടീമുകളെ പിന്നോട്ടടിച്ചത്. കോടികൾ മുടക്കി ലേലത്തിൽ വാങ്ങിച്ച സൂപ്പർ ബൗളർമാർക്ക് പരിക്കേറ്റതും ടീമിന് തിരിച്ചടിയായി.
 
മറ്റ് സീസണുകളെ അപേക്ഷിച്ച് ബൗളർമാരെയും പൊന്നിൻവിലയ്ക്കാണ് ഇക്കുറി ടീമുകൾ ലേലത്തിൽ വിളിച്ചെടുത്തത്. സൂപ്പർ ബൗളർമാരായ കഗിസോ റബാഡയെ 9.25 കോടി രൂപയ്ക്ക് പഞ്ചാബും ട്രെന്റ് ബോൾട്ടിനെ 8 കോടി രൂപയ്ക്ക് രാജസ്ഥാനും സ്വന്തമാക്കിയപ്പോൾ ദീപക് ചഹറിനെ 14 കോടി രൂപ മുടക്കിയാണ് ചെന്നൈ ടീമിലെത്തിച്ചത്. ആർച്ചറിനായി 8 കോടിയാണ് മുംബൈ മുടക്കിയത്.
 
10 കോടി രൂപ മുടക്കിയാണ് ലോക്കി ഫെർഗൂസനെയും പ്രസിദ്ധ് കൃഷ്‌ണയേയും ഗുജറാത്ത് രാജസ്ഥാൻ ടീമുകൾ വിലക്കെടുത്തത്. ഹേസൽ വുഡിനായി 7.75 കോടി രൂപ ബെംഗളൂരുവും ചിലവാക്കി. ഇത്തരത്തിൽ ഫ്രാഞ്ചൈസികൾ ഒരു താരത്തിനായി കോടികൾ മുടക്കിയപ്പോൾ തീർത്തും വ്യ‌ത്യസ്‌തമായിരുന്നു ഹൈദരബാദിന്റെ സമീപനം.
 
ജാൻസൻ,ഭുവനേശ്വർ കുമാർ,നടരജൻ,ഉ‌മ്രാൻ മാലിക് എന്നീ നാല് പേസർമാർക്കായി വെറും 16.40 കോടിയാണ് ഹൈദരാബാദ് മുടക്കിയത്. സീസണിലെ ആദ്യ കളികളി‌ൽ പരാജയപ്പെട്ടെങ്കിലും നടരാജനും ഉ‌മ്രാൻ മാലികും ഫോമിലേക്കുയർന്നതോടെ ഹൈദരാബാദിന്റെ തന്ത്രങ്ങൾ പൂർണമായി വിജയിച്ചു. ആകെയുള്ള 4 സ്ട്രൈക്ക് ബൗളർമാരിൽ 3 പേരും ഇന്ത്യൻ താരങ്ങളാ‌ണ് എന്നുള്ളതും ഹൈദരാബാദിന് ഗുണകരമാണ്. ബൗളിങ് യൂണിറ്റിനൊപ്പം ത്രിപാഠിയും വില്യംസണും അഭിഷേക് ശർമയും അടങ്ങുന്ന ബാറ്റിങ് നിരയും തിളങ്ങിയതോടെ ടൂർണമെന്റിലെ ഏറ്റവും അപക‌ടകാരികളിൽ ഒരാളായി മാറിയിരിക്കുകയാണ് ഹൈദരാബാദ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

IND VS ENG: 'ബുംറയെ കാത്തിരിക്കുന്നത് വെല്ലുവിളികൾ, ശരീരം കൈവിട്ടു': സൂപ്പർതാരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കുമോ?

India vs England, 4th Test: തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ; ഗില്ലും രാഹുലും രക്ഷിക്കുമോ?

Jasprit Bumrah: ബെന്‍ സ്റ്റോക്‌സ് പോലും ഇതിലും വേഗതയില്‍ പന്തെറിയും; ബുംറയ്ക്ക് എന്താണ് സംഭവിക്കുന്നത്?

India vs England, 4th Test: 'കളി കൈവിട്ട് ഇന്ത്യ, പ്രതിരോധത്തില്‍'; ഗില്ലും പിള്ളേരും നാണക്കേടിലേക്കോ?

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

അടുത്ത ലേഖനം
Show comments