Webdunia - Bharat's app for daily news and videos

Install App

ഇതെന്ത് കാലം, ഡ്രെസ്സിംഗ് റൂമിലെ സംസാരങ്ങൾ പുറത്ത് വാർത്തയാകരുത്, തെറ്റ് ചെയ്തത് സർഫറാസെങ്കിൽ മോശം തന്നെ: ഹർഭജൻ സിംഗ്

അഭിറാം മനോഹർ
വെള്ളി, 17 ജനുവരി 2025 (16:04 IST)
Sarfaraz Khan
ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഡ്രസ്സിംഗ് റൂമിലെ രഹസ്യങ്ങള്‍ ചോര്‍ത്തിയത് യുവതാരം സര്‍ഫറാന്‍ ഖാനാണെന്ന് കോച്ച് ഗൗതം ഗംഭീര്‍ ആരോപിച്ചതായുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം ബിസിസിഐ നടത്തിയ അവലോകനയോഗത്തില്‍ ഡ്രസ്സിംഗ് റൂമിലെ രഹസ്യങ്ങള്‍ ചോര്‍ത്തിയത് ഗംഭീര്‍ ആരോപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.
 
റിപ്പോര്‍ട്ടുകളില്‍ പറയുന്ന കാര്യങ്ങള്‍ സത്യമെങ്കില്‍ സര്‍ഫറാസ് ചെയ്തത് വലിയ തെറ്റാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയും അതിന് ശേഷവും പുതിയ കഥകളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പറ്റി പുറത്തുവരുന്നത്. ഗ്രെഗ് ചാപ്പല്‍ പരിശീലകനായിരുന്ന കാലമാണ് എനിക്ക് ഓര്‍മ വരുന്നത്. ഗ്രൗണ്ടില്‍ ജയവും തോല്‍വിയും ഉണ്ടാകും. അതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ ഡ്രസ്സിംഗ് റൂമിന് പുറത്തുപോകരുത്. സര്‍ഫറാസ് ആണ് രഹസ്യങ്ങള്‍ ചോര്‍ത്തിയതെങ്കില്‍ ഗംഭീര്‍ അവനുമായി സംസാരിക്കുകയാണ് ആദ്യം ചെയ്യേണ്ടിയിരുന്നത്.
 
ജൂനിയര്‍ താരങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കേണ്ടത് സീനിയര്‍ താരങ്ങളുടെ കടമയാണ്. എന്നാല്‍ സര്‍ഫറാസ് അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. അവന്റെ കൂടെ ഇരുന്ന് കാര്യങ്ങള്‍ മനസിലാക്കികൊടുക്കുകയാണ് ചെയ്യേണ്ടത്. 2005-2006 ഗ്രെഗ് ചാപ്പലിന്റെ കാലത്തും ഇത് തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ സംഭവിച്ചതെന്നും ഹര്‍ഭജന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. മെല്‍ബണ്‍ ടെസ്റ്റിലെ കനത്ത തോല്‍വിക്ക് ശേഷം ഗംഭീര്‍ ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളോട് കടുത്ത ഭാഷയില്‍ പ്രതികരിച്ചതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഈ വാര്‍ത്ത പുറത്തെത്താന്‍ കാരണക്കാരനായത് സര്‍ഫറാസ് ഖാനാണെന്ന് ബിസിസിഐ അവലോകനയോഗത്തീല്‍ ഗംഭീര്‍ ആരോപിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Pakistan Champions vs South Africa Champions: ഡി വില്ലിയേഴ്‌സ് വെടിക്കെട്ടില്‍ പാക്കിസ്ഥാന്‍ തകിടുപൊടി; ദക്ഷിണാഫ്രിക്കയ്ക്കു കിരീടം

India vs England, 5th Test: ഇന്ന് രണ്ടിലൊന്ന് അറിയാം; ഓവലില്‍ തീ പാറും, ആര് ജയിക്കും?

Karun Nair: ഇത് ഇന്ത്യക്കായുള്ള അവസാന ഇന്നിങ്‌സ് ആകുമോ? കരുണ്‍ നായരുടെ ഭാവി നിര്‍ണയിക്കുന്ന ഇംഗ്ലണ്ട് പര്യടനം

India vs England, 5th Test: ഇംഗ്ലീഷ് 'ക്ഷമ' നശിപ്പിച്ച് ആകാശ് ദീപ്; ഇത് താന്‍ടാ 'നൈറ്റ് വാച്ച്മാന്‍'

Oval Test: വേണമെങ്കില്‍ സ്പിന്‍ എറിയാമെന്ന് അംപയര്‍മാര്‍; കളി നിര്‍ത്തിയേക്കെന്ന് ഇംഗ്ലണ്ട് നായകന്‍ (വീഡിയോ)

അടുത്ത ലേഖനം
Show comments