Webdunia - Bharat's app for daily news and videos

Install App

വാലറ്റവും പത്തിവിടർത്തി, നാലാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസീസിന് കൂറ്റൻ സ്കോർ

Webdunia
വെള്ളി, 10 മാര്‍ച്ച് 2023 (17:31 IST)
ബോർഡർ ഗവാസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റ് മത്സരത്തിൽ ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസീസ് ശക്തമായ നിലയിൽ. ഓപ്പണർ ഉസ്മാൻ ഖവാജയുടെയും ഓൾറൗണ്ടർ കാമറൂൺ ഗ്രീനിൻ്റെയും സെഞ്ചുറികളുടെയും കരുത്തിൽ ആദ്യ ഇന്നിങ്ങ്സിൽ 480 റൺസാണ് ഓസ്ട്രേലിയ അടിച്ചെടുത്തത്. ഖവാജ 180 റൺസും ഗ്രീൻ 114 റൺസും സ്വന്തമാക്കി.
 
4 വിക്കറ്റ് നഷ്ടത്തിൽ രണ്ടാം ദിനം ആരംഭിച്ച ഓസീസിന് മികച്ച തുടക്കമാണ് കാമറൂൺ ഗ്രീനും ഉസ്മാൻ ഖവാജയും ചേർന്ന നൽകിയത്.114 റൺസെടുത്ത കാമറൂൺ ഗ്രീനിനെ രവിചന്ദ്രൻ അശ്വിൻ പുറത്താക്കി. പിന്നാലെ വന്ന അലെക്സ് കാരിയും മിച്ചൽ സ്റ്റാർക്കും പെട്ടെന്ന് തന്നെ മടങ്ങിയെങ്കിലും ഉസ്മാൻ ഖവാജ റൺ ഉയർത്തി. ഇരട്ടസെഞ്ചുറിയിലേക്ക് കുതിക്കുമെന്ന് കരിതിയെങ്കിലും ചായ ഇടവേളയ്ക്ക് തൊട്ടുപിന്നാലെ ഖവാജ പുറത്തായി. ചെറുത്തുനിൽപ്പുകളില്ലാതെ വാലറ്റം കീഴടങ്ങുമെന്നാണ് കരുതിയതെങ്കിലും ഒൻപതാം വിക്കറ്റിൽ ഒത്തുചേർന്ന നഥാൻ ലിയോൺ- ടോഡ് മർഫി സഖ്യം ഓസീസ് റൺസ് ഉയർത്തി.
 
നാഥാൻ ലിയോൺ 96 പന്തിൽ നിന്ന് 34 റൺസും ടോഡ് മർഫി 61 പന്തിൽ നിന്നും 41 റൺസും നേടി. ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്ര അശ്വിൻ ആറും മൊഹമ്മദ് ഷമി രണ്ടും രവീന്ദ്ര ജഡേജ,അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 10 ഓവറിൽ വിക്കറ്റ് നഷ്ടമാവാതെ 36 റൺസ് എന്ന നിലയിലാണ്. 17 റൺസുമായി രോഹിത് ശർമയും 18 റൺസുമായി ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments