Webdunia - Bharat's app for daily news and videos

Install App

വിജയത്തിൽ സന്തോഷം തന്നെ, പക്ഷേ 2017 ഓർമവേണം, മുൻനിര തകർന്നാൽ ചരിത്രം ആവർത്തിച്ചേക്കാം

Webdunia
ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (20:51 IST)
ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ മുന്‍നിര ബാറ്റര്‍മാരും ഇന്ത്യന്‍ ബൗളര്‍മാരും തകര്‍ത്ത് കളിച്ചതോടെ മത്സരത്തില്‍ 228 റണ്‍സിന്റെ വമ്പന്‍ വിജയം സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ടീം. ടൂര്‍ണമെന്റിലെ പാകിസ്ഥാനുമായുള്ള രണ്ടാം മത്സരത്തിലെ വിജയം മാത്രമല്ല ലോകകപ്പ് അടുത്തുനില്‍ക്കെ മുന്‍നിര ബാറ്റര്‍മാരെല്ലാം ഫോമിലെത്തി എന്നതും ഇന്ത്യയെ സന്തോഷിപ്പിക്കുന്നു.
 
എന്നാല്‍ ആദ്യ മത്സരത്തിലെ കൂറ്റന്‍ വിജയത്തിന് പിന്നാലെ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനുമായി ഉണ്ടായ പരാജയത്തെ പറ്റിയും ആരാധകര്‍ ഇന്ത്യന്‍ ടീമിനെ ഓര്‍മിപ്പിക്കുന്നു. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനെതിരെയുണ്ടായ പരാജയം ഏഷ്യാകപ്പില്‍ ആവര്‍ത്തിക്കുമോ എന്ന ആശങ്കയാണ് ചില ആരാധകര്‍ പങ്കുവെയ്ക്കുന്നത്. അന്ന് ഏഷ്യാകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡറിലെ നാലുപേരും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയിരുന്നു. രോഹിത് 91ഉം, ധവാന്‍ 68ഉം കോലി 81ഉം യുവരാജ് സിംഗ് 52ഉം റണ്‍സ് നേടിയ മത്സരത്തില്‍ 319ന് 3 എന്ന കൂറ്റന്‍ സ്‌കോറാണ് ഇന്ത്യ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് പക്ഷെ 164 റണ്‍സ് നേടാനെ അന്ന് സാധിച്ചുള്ളു.
 
എന്നാല്‍ ഫൈനലില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ഫൈനലില്‍ ഫഖര്‍ സമാന്റെ സെഞ്ചുറിയുടെയും ഹഫീസിന്റെയും അസര്‍ അലിയുടെയും ഫിഫ്റ്റി പ്ലസ് സ്‌കോറുകളുടെയും ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 4 വിക്കറ്റിന് 338 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മുഹമ്മദ് ആമിറിന്റെ ബോളുകള്‍ക്ക് മുന്നില്‍ പതറിയപ്പോള്‍ ഇന്ത്യ 158 റണ്‍സിനാണ് പുറത്തായത്. ആദ്യ മത്സരത്തിലെ വമ്പന്‍ വിജയത്തിന്റെ സന്തോഷത്തേക്കാള്‍ ഭാരക്കൂടുതലായിരുന്നു അന്നത്തെ ഫൈനല്‍ തോല്‍വിയില്‍. ഏഷ്യാകപ്പ് ഫൈനലില്‍ വീണ്ടും ഇരുടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ സംഭവിച്ചാല്‍ പാകിസ്ഥാനെ നിസാരരായി കാണരുതെന്നും പഴയ ചരിത്രം ഓര്‍മവേണമെന്നാണ് ആരാധകര്‍ ഇന്ത്യന്‍ ടീമിനെ ഓര്‍മിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തും സംഭവിക്കാമായിരുന്നു, എന്നാൽ എല്ലാം പെട്ടെന്ന് അവസാനിച്ചു, ഹാർദ്ദിക്കുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇഷ ഗുപ്ത

ടീമിൽ കളിക്കണോ? എംബാപ്പെയും വിനീഷ്യസും വേണ്ടിവന്നാൽ ഡിഫൻസും കളിക്കണം, കർശന നിർദേശവുമായി സാബി അലോൺസോ

ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ അടിച്ചെടുത്തത് 105 റൺസ്, 4 ക്യാച്ചുകൾ വിട്ടതോടെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 165 റൺസ്!

Jasprit Bumrah: 'അധികം പണിയെടുപ്പിക്കാന്‍ പറ്റില്ല'; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ബുംറയ്ക്കു നഷ്ടമായേക്കും

Aarit Kapil: ഗുകേഷോ പ്രജ്ഞാനന്ദയോ വേണമെന്നില്ല, കാൾസനെ വിറപ്പിക്കാൻ ഇന്ത്യയ്ക്ക് 9 വയസുകാരൻ മതി, ആരാണ് ലോകചാമ്പ്യനെ ഞെട്ടിച്ച ആരിത് കപിൽ

അടുത്ത ലേഖനം
Show comments