Webdunia - Bharat's app for daily news and videos

Install App

വിജയത്തിൽ സന്തോഷം തന്നെ, പക്ഷേ 2017 ഓർമവേണം, മുൻനിര തകർന്നാൽ ചരിത്രം ആവർത്തിച്ചേക്കാം

Webdunia
ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (20:51 IST)
ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ മുന്‍നിര ബാറ്റര്‍മാരും ഇന്ത്യന്‍ ബൗളര്‍മാരും തകര്‍ത്ത് കളിച്ചതോടെ മത്സരത്തില്‍ 228 റണ്‍സിന്റെ വമ്പന്‍ വിജയം സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ടീം. ടൂര്‍ണമെന്റിലെ പാകിസ്ഥാനുമായുള്ള രണ്ടാം മത്സരത്തിലെ വിജയം മാത്രമല്ല ലോകകപ്പ് അടുത്തുനില്‍ക്കെ മുന്‍നിര ബാറ്റര്‍മാരെല്ലാം ഫോമിലെത്തി എന്നതും ഇന്ത്യയെ സന്തോഷിപ്പിക്കുന്നു.
 
എന്നാല്‍ ആദ്യ മത്സരത്തിലെ കൂറ്റന്‍ വിജയത്തിന് പിന്നാലെ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനുമായി ഉണ്ടായ പരാജയത്തെ പറ്റിയും ആരാധകര്‍ ഇന്ത്യന്‍ ടീമിനെ ഓര്‍മിപ്പിക്കുന്നു. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനെതിരെയുണ്ടായ പരാജയം ഏഷ്യാകപ്പില്‍ ആവര്‍ത്തിക്കുമോ എന്ന ആശങ്കയാണ് ചില ആരാധകര്‍ പങ്കുവെയ്ക്കുന്നത്. അന്ന് ഏഷ്യാകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡറിലെ നാലുപേരും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയിരുന്നു. രോഹിത് 91ഉം, ധവാന്‍ 68ഉം കോലി 81ഉം യുവരാജ് സിംഗ് 52ഉം റണ്‍സ് നേടിയ മത്സരത്തില്‍ 319ന് 3 എന്ന കൂറ്റന്‍ സ്‌കോറാണ് ഇന്ത്യ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് പക്ഷെ 164 റണ്‍സ് നേടാനെ അന്ന് സാധിച്ചുള്ളു.
 
എന്നാല്‍ ഫൈനലില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ഫൈനലില്‍ ഫഖര്‍ സമാന്റെ സെഞ്ചുറിയുടെയും ഹഫീസിന്റെയും അസര്‍ അലിയുടെയും ഫിഫ്റ്റി പ്ലസ് സ്‌കോറുകളുടെയും ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 4 വിക്കറ്റിന് 338 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മുഹമ്മദ് ആമിറിന്റെ ബോളുകള്‍ക്ക് മുന്നില്‍ പതറിയപ്പോള്‍ ഇന്ത്യ 158 റണ്‍സിനാണ് പുറത്തായത്. ആദ്യ മത്സരത്തിലെ വമ്പന്‍ വിജയത്തിന്റെ സന്തോഷത്തേക്കാള്‍ ഭാരക്കൂടുതലായിരുന്നു അന്നത്തെ ഫൈനല്‍ തോല്‍വിയില്‍. ഏഷ്യാകപ്പ് ഫൈനലില്‍ വീണ്ടും ഇരുടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ സംഭവിച്ചാല്‍ പാകിസ്ഥാനെ നിസാരരായി കാണരുതെന്നും പഴയ ചരിത്രം ഓര്‍മവേണമെന്നാണ് ആരാധകര്‍ ഇന്ത്യന്‍ ടീമിനെ ഓര്‍മിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Bangladesh 2nd Test, Day 5: കാന്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയലക്ഷ്യം 95 റണ്‍സ്

'പോയി അടിക്കെടാ പിള്ളേരെ'; ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങും മുന്‍പ് രോഹിത് നല്‍കിയ നിര്‍ദേശം

ട്വന്റി 20 യില്‍ ഏകദിനം കളിക്കും, ടെസ്റ്റില്‍ ട്വന്റി 20 കളിക്കും; രാഹുലിനെ ട്രോളി സോഷ്യല്‍ മീഡിയ

India vs Bangladesh 2nd Test, Day 5: ട്വന്റി 20 പോലെ ഉദ്വേഗം നിറഞ്ഞ മണിക്കൂറുകളിലേക്ക്; അഞ്ചാം ദിനം ടിവിയുടെ മുന്‍പില്‍ നിന്ന് എഴുന്നേല്‍ക്കാതെ കളി കാണാം!

ആർസിബിക്ക് ബുദ്ധിയുണ്ടെങ്കിൽ കോലിയെ മാത്രം നിലനിർത്തണം, മറ്റുള്ളവരെ റിലീസ് ചെയ്യണമെന്ന് മുൻ ഇന്ത്യൻ താരം

അടുത്ത ലേഖനം
Show comments