Webdunia - Bharat's app for daily news and videos

Install App

India vs Australia Scorecard: ഇന്ത്യ ലോകകപ്പ് സെമിയില്‍; ബംഗ്ലാദേശിന്റെ കരുണ കാത്ത് ഓസ്‌ട്രേലിയ !

41 പന്തില്‍ ഏഴ് ഫോറും എട്ട് സിക്‌സും സഹിതം 92 റണ്‍സാണ് രോഹിത് ശര്‍മ അടിച്ചുകൂട്ടിയത്

രേണുക വേണു
തിങ്കള്‍, 24 ജൂണ്‍ 2024 (21:56 IST)
Rohit Sharma

 
 
India vs Australia Scorecard: സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയെ 24 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ലോകകപ്പ് സെമി ഫൈനലില്‍. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്. ഇംഗ്ലണ്ടാണ് സെമിയില്‍ ഇന്ത്യക്ക് എതിരാളികള്‍. ഇന്ത്യക്കെതിരായ തോല്‍വിയോടെ ബംഗ്ലാദേശിന്റെ കരുണയ്ക്കായി ഓസ്‌ട്രേലിയ കാത്തിരിക്കണം. സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയാല്‍ മാത്രമേ ഓസ്‌ട്രേലിയയ്ക്ക് സെമി ഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കൂ. 
 
ഓസീസിനെതിരായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 181 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഓപ്പണര്‍ ട്രാവിസ് ഹെഡ് 43 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 76 റണ്‍സ് നേടി ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോററായി. നായകന്‍ മിച്ചല്‍ മാര്‍ഷ് 28 പന്തില്‍ 37 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ ട്രാവിസ് ഹെഡും ഓസീസ് മധ്യനിരയും ചേര്‍ന്ന് ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തിയെങ്കിലും കുല്‍ദീപ് യാദവ് - അക്ഷര്‍ പട്ടേല്‍ സ്പിന്‍ കൂട്ടുകെട്ട് രക്ഷയ്ക്കായി എത്തി. ഹെഡിനെ പുറത്താക്കി ബുംറയും ഇന്ത്യക്ക് വിജയവഴി കാട്ടി. കുല്‍ദീപ് യാദവ് നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിങ്ങിന് മൂന്ന് വിക്കറ്റ്. ജസ്പ്രീത് ബുംറയ്ക്കും അക്ഷര്‍ പട്ടേലിനും ഓരോ വിക്കറ്റ്. 
 
നായകന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അര്‍ഹിച്ച സെഞ്ചുറിക്ക് തൊട്ടരികെ രോഹിത് പുറത്താകുമ്പോള്‍ 11.2 ഓവറില്‍ ഇന്ത്യയുടെ സ്‌കോര്‍ 127 ല്‍ എത്തിയിരുന്നു. 41 പന്തില്‍ ഏഴ് ഫോറും എട്ട് സിക്‌സും സഹിതം 92 റണ്‍സാണ് രോഹിത് ശര്‍മ അടിച്ചുകൂട്ടിയത്. 224.39 ആണ് സ്‌ട്രൈക്ക് റേറ്റ്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ രണ്ടാം ഓവറില്‍ നാല് സിക്‌സ് അടക്കം 28 റണ്‍സാണ് രോഹിത് സ്‌കോര്‍ ചെയ്തത്. വിരാട് കോലി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. അഞ്ച് പന്തുകളില്‍ നിന്ന് റണ്‍സൊന്നും എടുക്കാതെയാണ് കോലി പുറത്തായത്. സൂര്യകുമാര്‍ യാദവ് 16 പന്തില്‍ 31 റണ്‍സും ഹാര്‍ദിക് പാണ്ഡ്യ 17 പന്തില്‍ പുറത്താകാതെ 27 റണ്‍സും നേടി. ശിവം ദുബെ 22 പന്തില്‍ 28 റണ്‍സെടുത്തു. 
 
ജോഷ് ഹെയ്‌സല്‍വുഡ് ഒഴികെ മറ്റെല്ലാ ഓസീസ് ബൗളര്‍മാരും രോഹിത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഹെയ്‌സല്‍വുഡ് നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് നാല് ഓവറില്‍ 45 വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി. നാല് ഓവറില്‍ 56 റണ്‍സ് വഴങ്ങിയ മാര്‍കസ് സ്‌റ്റോയ്‌നിസിനും രണ്ട് വിക്കറ്റ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments