Webdunia - Bharat's app for daily news and videos

Install App

അവസാന ഐസിസി കിരീടം നേടിയത് 2013ൽ! ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇന്ത്യയുടെ കിരീട വരൾച്ച പരിഹരിക്കുമോ?

Webdunia
വെള്ളി, 4 ജൂണ്‍ 2021 (16:21 IST)
ലോക ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും നിർണായകമായ സാന്നിധ്യമാണെങ്കിലും ക്രിക്കറ്റിലെ മികച്ച ടീമുകൾ മാറ്റുരയ്‌ക്കുന്ന ഐസിസി ടൂർണമെന്റുകളിൽ അത്ര മികച്ചതല്ല ഇന്ത്യയുടെ പ്രകടനങ്ങൾ. കോലിക്ക് കീഴിൽ ഇന്ത്യൻ സംഘം അസാമാന്യമായ വിജയക്കുതിപ്പു തുടരുമ്പോഴും അവിശ്വസനീയമായി തോന്നിയേക്കാവുന്നൊരു കിരീട വരൾച്ചയും ഇന്ത്യയെ അലട്ടുന്നുണ്ട്. വിരാട് കോലി നായകനായെത്തിയ ശേഷം ഒരു ഐസിസി കിരീടം പോലും ഇന്ത്യയ്ക്ക് നേടാനായിട്ടില്ലെന്നത് അവിശ്വസനീയമായ സത്യമാണ്.
 
ഏറ്റവുമൊടുവിൽ ഇന്ത്യ ഒരു ഐസിസി ടൂർണമെന്റിൽ കിരീടം ചൂടിയത് 2013ലാണ്. അന്ന് ക്യാപ്റ്റൻ ആയിരുന്നതാകട്ടെ മഹേന്ദ്ര സിംഗ് ധോണിയും. തുടർന്നുണ്ടായ അഞ്ച് മേജർ ടൂർണമെന്റുകളിലും പരാജയം രുചിക്കാനായിരുന്നു ഇന്ത്യയ്ക്ക് വിധി. ജൂൺ 18ന് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ഇംഗ്ലണ്ടിൽ നടക്കുമ്പോൾ ഇന്ത്യയുടെ കിരീട വരൾച്ചയ്ക്ക് പരിഹാരമാകുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.
 
2013ലെ ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം 2014ലെ ടി 20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ ശ്രീലങ്കയോടാണ് പരാജയപ്പെട്ടത്. 52 റൺസെടുത്ത സങ്കക്കാരയുടെ പ്രകടനമാണ് മത്സരത്തിൽ നിർണായകമായത്. 2015ലെ ഏകദിന ലോകകപ്പിൽ സെമിയിൽ ഓസീസിനെതിരെയായിരുന്നു ഇന്ത്യൻ പരാജയം. സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറി കരുത്തിൽ ഓസീസ് 328 റൺസെടുത്തപ്പോൾ ഇന്ത്യ 233 റൺസിന് ഓൾ ഔട്ടായി.
 
2016 ടി20 ലോകകപ്പ് സെമിയിൽ വെസ്റ്റിൻഡീസിനെതിരെ കോലിയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിൽ ഇന്ത്യ 192 റൺസ് നേടിയെങ്കിലും. ലെൻഡൽ സിമ്മൻസിന്റെയും ആന്ദ്രേ റസലിന്റെയും കരീബിയൻ കരുത്തിന് മുൻപിൽ ഇന്ത്യ പരാജയം സമ്മതിച്ചു.2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യൻ എതിരാളികളായി വന്നതാവട്ടെ ഇന്ത്യയുടെ ചിരവൈരികളായ പാകി‌സ്താൻ.പ്പണർ ഫഖർ സമാന്റെ സെഞ്ചുറിക്കരുത്തിൽ പാകിസ്ഥാൻ 338 റൺസെടുത്തപ്പോൾ മുഹമ്മദ് ആമിറിന്റെ തീ തുപ്പുന്ന പന്തുകൾക്ക് മുൻപിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് ആയുസുണ്ടായില്ല.
 
2019 ലോകകപ്പിൽ ഏറ്റവും കിരീടസാധ്യത കല്പിച്ചിരുന്ന ടീമായിരുന്നു ഇന്ത്യ. സെമിയിൽ മഴ തടസപ്പെടുത്തിയ മത്സരം രണ്ട് ദിവസമായാണ് നടത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡിനെ ഇന്ത്യ 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 239 റൺസിൽ ഒതുക്കി. എന്നാൽ മറുപടി ബാറ്റിങിൽ കൂട്ടത്തകർച്ച നേരിട്ട ഇന്ത്യ 31 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 92 റൺസെന്ന നിലയിലെത്തി.പിന്നീട് രവീന്ദ്ര ജഡേജയും ധോണിയും ചേർന്ന് ഏഴാം വിക്കറ്റിൽ 104 പന്തിൽനിന്ന് 116 റൺസടിച്ച് ഇന്ത്യയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നിർണായക നിമിഷത്തിൽ ധോണി റണ്ണൗട്ടായി. 59 പന്തിൽ 77 റൺസെടുത്ത ജഡേജ കൂടി പുറത്തായതോടെ ഇന്ത്യ മത്സരം തോറ്റ് പുറത്തായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

Australia vs South Africa, WTC Final 2025: 'ഇത് താന്‍ടാ വാലറ്റം'; ദക്ഷിണാഫ്രിക്കയുടെ ക്ഷമ നശിപ്പിച്ച് സ്റ്റാര്‍ക്ക്, ജയിക്കാന്‍ 282 റണ്‍സ്

എല്ലാ പന്തുകളും അടിക്കണമെന്ന വാശി വേണ്ട, ജയ്സ്വാളിനെ നേരിട്ട് ഉപദേശിച്ച് ഗംഭീർ, ഗ്രൗണ്ടിൽ നീണ്ട ചർച്ച

ഇത് അഹങ്കാരം, സച്ചിനോ കോലിയോ പോലും ഇങ്ങനെ ചെയ്തിട്ടില്ല, ബാറ്റിലെ എംആർഎഫ് ലോഗോയ്ക്ക് താഴെ പ്രിൻസ് എന്നെഴുതിയ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷവിമർശനം

അടുത്ത ലേഖനം
Show comments