Webdunia - Bharat's app for daily news and videos

Install App

ഈ ഐപിഎൽ ധോണി തകർക്കും, കാത്തിരിയ്ക്കുന്നത് മൂന്ന് സുപ്രധാന റെക്കോർഡുകൾ !

Webdunia
വെള്ളി, 14 ഓഗസ്റ്റ് 2020 (13:31 IST)
ഏറെ നാളായി ദേശീയ ടീമിൽനിന്നും വിട്ടുനിൽക്കുന്ന മഹേന്ദ്ര സിങ് ധോണിയ്ക്ക് ഇത്തവണത്തെ ഐപിഎൽ ഏറെ നിർണായകമാണ്. വിമർശകരെയും ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെയും ഞെട്ടിയ്ക്കുന്ന പ്രകടനം നടത്തിയാൽ മാത്രമേ ഇന്ത്യൻ ടീമിലേയ്ക്ക് മടങ്ങിയെത്താൻ ധോണിയ്ക്ക് സാധിയ്ക്കു. എന്നാൽ അത് മാത്രമല്ല. ഇത്തവണ യുഎഇയിലെ സ്റ്റേഡിയങ്ങളിൽ ധോണിയെ കാത്തിരിയ്ക്കുന്ന ഐ‌പിഎല്ലിലെ മൂന്ന് റെക്കോർഡുകളാണ്. 
 
വിക്കറ്റ് കിപ്പർ എന്ന നിലയിൽ ഐപിഎല്ലിൽ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കല്‍ നടത്തിയിട്ടുള്ള കീപ്പർ ധോണിയാണ്. എന്നാല്‍ ഒരു സീസണില്‍ കൂടുതല്‍ പുറത്താക്കല്‍ നടത്തിയ കീപ്പറെന്ന റെക്കോഡ് ഇത്തവണ ധോണി സ്വന്തമാക്കിയേക്കും. 16 മത്സരത്തില്‍ നിന്ന് 24 പുറത്താകലുകൾ നടത്തിയ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഋഷഭ് പന്തിന്റെ പേരിലാണ് നിലവിൽ ഈ റെക്കോർഡ്. 
 
ഐപിഎല്ലില്‍ കൂടുതല്‍ ക്യാച്ച് എന്നതാണ് ധോണിയെ കാത്തിരിയ്ക്കുന്ന മറ്റൊരു റെക്കോർഡ്. 102 ക്യാച്ച് നേടിയ ചെന്നൈയുടെ തന്നെ സുരേഷ് റെയ്‌നയുടെ പേരിലാണ് ഈ റെക്കോർഡ്. 101 ക്യാച്ചുകളൂമായി ദിനേഷ് കാര്‍ത്തിക് രണ്ടാം സ്ഥാനത്തുണ്ട്. 95 ക്യാച്ചുകൾ സ്വന്തം പേരിലുള്ള ധോണി ഈ സീസണോടെ ഇരുതാരങ്ങളെയും മറികടക്കും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ കൂടുതല്‍ ക്യാച്ച് എന്ന റെക്കോർഡ് ധോണിയുടെ പേരിൽ തന്നെയാണ്.
 
ഐപിഎല്ലില്‍ 150 പുറത്താക്കല്‍ നടത്തുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന ബഹുമതിയാണ്  ധോണിയെ കാത്തിരിയ്ക്കുന്ന സുപ്രധാന റെക്കോർഡ്. 133 പുറത്താക്കലുമായി ഈ റെക്കോഡില്‍ ധോണി തന്നെയാണ് മുന്നിൽ. 17 പുറത്താക്കല്‍കൂടി നടത്തിയാൽ 150 പുറത്താക്കൽ എന്ന നേട്ടം ധോണി കുറിയ്ക്കും. 131 പുറത്താക്കലുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനും വിക്കറ്റ് കീപ്പറുമായ ദിനേഷ് കാര്‍ത്തിക് ധോണിയ്ക്ക് പിന്നിൽതന്നെയുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Jasprit Bumrah: ബെന്‍ സ്റ്റോക്‌സ് പോലും ഇതിലും വേഗതയില്‍ പന്തെറിയും; ബുംറയ്ക്ക് എന്താണ് സംഭവിക്കുന്നത്?

India vs England, 4th Test: 'കളി കൈവിട്ട് ഇന്ത്യ, പ്രതിരോധത്തില്‍'; ഗില്ലും പിള്ളേരും നാണക്കേടിലേക്കോ?

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

Joe Root: റൂട്ടിനു മുന്നില്‍ ഇനി സച്ചിന്‍ മാത്രം; ടെസ്റ്റ് ഫോര്‍മാറ്റിലെ 'ഗോട്ട്' റൂട്ടിലേക്ക്

India vs England, 3rd Test: പന്ത് ഒറ്റക്കാലിൽ വന്നടിച്ച റൺസാണ് ഇന്ത്യ വെറുതെ പാഴാക്കുന്നത്, ക്യാപ്റ്റൻസിയെ പറ്റി ഗില്ലിനെ ധാരണയില്ല, നിർത്തിപൊരിച്ച് നാസർ ഹുസൈൻ

അടുത്ത ലേഖനം
Show comments