Webdunia - Bharat's app for daily news and videos

Install App

എവിടെ തീയുണ്ടകളും ബാബറും എന്നാലും ഇങ്ങനെയുണ്ടോ തോൽവി?

Webdunia
ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (14:58 IST)
ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ 228 റണ്‍സിന്റെ വമ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരും പിന്നാലെയെത്തിയ കെ എല്‍ രാഹുലും വിരാട് കോലിയും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്. കെ എല്‍ രാഹുല്‍(111), വിരാട് കോലി(122) എന്നിവര്‍ സെഞ്ചുറി നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് 128 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് പാക് ബാറ്റിംഗിന്റെ നടുവൊടിച്ചത്.
 
ഏകദിനത്തില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ നേരിടുന്ന ഏറ്റവും വലിയ തോല്‍വിയാണിത്. 2008ല്‍ മിര്‍പൂരില്‍ 140 റണ്‍സിന് ഇന്ത്യയോട് തോറ്റത് ഇതോടെ രണ്ടാം സ്ഥാനത്തായി. ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോറാണിത്. 1985ല്‍ ഷാര്‍ജയില്‍ 87 റണ്‍സിനും 1997ല്‍ ടൊറന്റോയില്‍ 116 റണ്‍സിനും ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ പുറത്തായിരുന്നു. ഏകദിന ചരിത്രത്തില്‍ പാകിസ്ഥാന്റെ ഏറ്റവും വലിയ രണ്ടാമത്തെ തോല്‍വി കൂടിയായിരുന്നു ഇന്നലെ ഇന്ത്യയ്‌ക്കെതിരെ ഉണ്ടായത്. 2009ല്‍ ലാഹോറില്‍ ശ്രീലങ്കയോട് 234 റണ്‍സിന് തോറ്റതാണ് പാകിസ്ഥാന്റെ ഏറ്റവും വലിയ പരാജയം.
 
പാകിസ്ഥാന്റെ പേരുകേട്ട ബൗളിംഗ് നിരയെ തലങ്ങും വിലങ്ങും പ്രഹരിച്ചാണ് ഇന്ത്യ ഇന്നലെ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. 10 ഓവര്‍ ബൗള്‍ ചെയ്ത പാകിസ്ഥാന്റെ ഷഹീന്‍ ഷാ അഫ്രീദി 79 റണ്‍സാണ് ഇന്നലെ വിട്ടുകൊടുത്തത്. നസീം ഷാ 53 റണ്‍സും ഹാരിസ് റൗഫ് അഞ്ച് ഓവറില്‍ 27 റണ്‍സും വഴങ്ങി. അതേസമയം ലോകക്രിക്കറ്റില്‍ വിരാട് കോലിയുടെ പ്രതിയോഗിയായി കണക്കാക്കുന്ന ബാബര്‍ അസം 24 പന്തില്‍ 10 റണ്‍സാണ് നേടിയത്. 50 പന്തില്‍ 27 റണ്‍സെടുത്ത ഓപ്പണര്‍ ഫഖര്‍ സമാനാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് 5 വിക്കറ്റും ഹാര്‍ദ്ദിക് പാണ്ഡ്യ,ശാര്‍ദൂല്‍ താക്കൂര്‍,ജസ്പ്രീത് ബുമ്ര എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments