Webdunia - Bharat's app for daily news and videos

Install App

എവിടെ തീയുണ്ടകളും ബാബറും എന്നാലും ഇങ്ങനെയുണ്ടോ തോൽവി?

Webdunia
ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (14:58 IST)
ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ 228 റണ്‍സിന്റെ വമ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരും പിന്നാലെയെത്തിയ കെ എല്‍ രാഹുലും വിരാട് കോലിയും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്. കെ എല്‍ രാഹുല്‍(111), വിരാട് കോലി(122) എന്നിവര്‍ സെഞ്ചുറി നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് 128 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് പാക് ബാറ്റിംഗിന്റെ നടുവൊടിച്ചത്.
 
ഏകദിനത്തില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ നേരിടുന്ന ഏറ്റവും വലിയ തോല്‍വിയാണിത്. 2008ല്‍ മിര്‍പൂരില്‍ 140 റണ്‍സിന് ഇന്ത്യയോട് തോറ്റത് ഇതോടെ രണ്ടാം സ്ഥാനത്തായി. ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോറാണിത്. 1985ല്‍ ഷാര്‍ജയില്‍ 87 റണ്‍സിനും 1997ല്‍ ടൊറന്റോയില്‍ 116 റണ്‍സിനും ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ പുറത്തായിരുന്നു. ഏകദിന ചരിത്രത്തില്‍ പാകിസ്ഥാന്റെ ഏറ്റവും വലിയ രണ്ടാമത്തെ തോല്‍വി കൂടിയായിരുന്നു ഇന്നലെ ഇന്ത്യയ്‌ക്കെതിരെ ഉണ്ടായത്. 2009ല്‍ ലാഹോറില്‍ ശ്രീലങ്കയോട് 234 റണ്‍സിന് തോറ്റതാണ് പാകിസ്ഥാന്റെ ഏറ്റവും വലിയ പരാജയം.
 
പാകിസ്ഥാന്റെ പേരുകേട്ട ബൗളിംഗ് നിരയെ തലങ്ങും വിലങ്ങും പ്രഹരിച്ചാണ് ഇന്ത്യ ഇന്നലെ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. 10 ഓവര്‍ ബൗള്‍ ചെയ്ത പാകിസ്ഥാന്റെ ഷഹീന്‍ ഷാ അഫ്രീദി 79 റണ്‍സാണ് ഇന്നലെ വിട്ടുകൊടുത്തത്. നസീം ഷാ 53 റണ്‍സും ഹാരിസ് റൗഫ് അഞ്ച് ഓവറില്‍ 27 റണ്‍സും വഴങ്ങി. അതേസമയം ലോകക്രിക്കറ്റില്‍ വിരാട് കോലിയുടെ പ്രതിയോഗിയായി കണക്കാക്കുന്ന ബാബര്‍ അസം 24 പന്തില്‍ 10 റണ്‍സാണ് നേടിയത്. 50 പന്തില്‍ 27 റണ്‍സെടുത്ത ഓപ്പണര്‍ ഫഖര്‍ സമാനാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് 5 വിക്കറ്റും ഹാര്‍ദ്ദിക് പാണ്ഡ്യ,ശാര്‍ദൂല്‍ താക്കൂര്‍,ജസ്പ്രീത് ബുമ്ര എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Bangladesh T20 Series Live Telecast: ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി 20 പരമ്പര നാളെ മുതല്‍; തത്സമയം കാണാന്‍ എന്തുവേണം?

India Women vs New Zealand Women: ലോകകപ്പില്‍ ഇന്ത്യക്ക് നാണംകെട്ട തുടക്കം; ന്യൂസിലന്‍ഡിനോടു തോറ്റത് 58 റണ്‍സിന്

ബംഗ്ലാദേശികൾ ഹിന്ദുക്കളെ കൊല്ലുന്നവർ, പ്രതിഷേധം രൂക്ഷം: ഇന്ത്യ ബംഗ്ലാദേശ് ടി20 പോരാട്ടം നടക്കുന്ന ഗ്വാളിയോറിൽ നിരോധനാജ്ഞ

ലോകകപ്പ് നേടിയിട്ട് മാത്രം വിവാഹമെന്ന തീരുമാനം മാറ്റി റാഷിദ് ഖാൻ, അഫ്ഗാൻ താരം വിവാഹിതനായി

Women's T20 Worldcup 2024: വനിതാ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്

അടുത്ത ലേഖനം
Show comments