പന്തിനു 'മേല്‍ക്കൈ', ഇനി രാഹുലോ സഞ്ജുവോ?; ചാംപ്യന്‍സ് ട്രോഫി ടീം ഉടന്‍

രണ്ട് സ്ലോട്ടുകളിലേക്കാണ് ഇപ്പോഴും ചൂടുപിടിച്ച ചര്‍ച്ച നടക്കുന്നത്

രേണുക വേണു
വ്യാഴം, 16 ജനുവരി 2025 (15:30 IST)
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ ഇനിയും വൈകും. വിജയ് ഹസാരെ ട്രോഫിക്കു ശേഷം ജനുവരി 19 നു സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നായിരിക്കും ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തുക. അന്നുതന്നെ പ്രഖ്യാപനവും ഉണ്ടാകും. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ വിരാട് കോലി ഉണ്ടാകുമെന്ന് ഉറപ്പായി. 
 
രണ്ട് സ്ലോട്ടുകളിലേക്കാണ് ഇപ്പോഴും ചൂടുപിടിച്ച ചര്‍ച്ച നടക്കുന്നത്. 2023 ഏകദിന ലോകകപ്പിലെ പോലെ കെ.എല്‍.രാഹുലിനെ വിക്കറ്റ് കീപ്പര്‍ ആക്കണമെന്ന് ഒരു വാദം ഉയര്‍ന്നു. എന്നാല്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും പിന്തുണയ്ക്കുന്നത് റിഷഭ് പന്തിനെയാണ്. പ്രധാന വിക്കറ്റ് കീപ്പറായി പന്ത് മതിയെന്നാണ് സെലക്ഷന്‍ കമ്മിറ്റിയിലെ ഭൂരിഭാഗം പേരുടെയും അഭിപ്രായം. അങ്ങനെ വന്നാല്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി രാഹുലിനെ പരിഗണിക്കില്ല. പിന്നീട് വിക്കറ്റ് കീപ്പര്‍ പൊസിഷനിലേക്ക് പരിഗണിക്കപ്പെടുന്ന മൂന്ന് പേര്‍ സഞ്ജു സാംസണ്‍, ധ്രുവ് ജുറല്‍, ഇഷാന്‍ കിഷന്‍ എന്നിവരാണ്. ഇതില്‍ ജുറലിനാണ് കൂടുതല്‍ സാധ്യത. 
 
മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നതാണ് ജുറലിനു ഗുണമായത്. രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ടീമില്‍ ഉണ്ടാകുമ്പോള്‍ സഞ്ജുവിന് ഏകദിനത്തില്‍ ഓപ്പണര്‍ സ്ഥാനം ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ല. അതിനാലാണ് ജുറലിനെ പന്തിന്റെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത്. ഇതേ കാരണം തന്നെയാണ് ഇഷാന്‍ കിഷനും തിരിച്ചടിയാകുക. 
 
സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ ഫിറ്റ്നെസ് ആണ് സെലക്ടര്‍മാര്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി. ഫിറ്റ്നെസ് പൂര്‍ണമായി വീണ്ടെടുത്തെങ്കില്‍ പ്രധാന വിക്കറ്റ് കീപ്പറായി കുല്‍ദീപ് അല്ലാതെ മറ്റൊരു ഓപ്ഷന്‍ സെലക്ടര്‍മാര്‍ നോക്കില്ല. അതേസമയം കുല്‍ദീപിനു കളിക്കാന്‍ സാധിക്കാതെ വന്നാല്‍ വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്ണോയിയും ആണ് പരിഗണിക്കപ്പെടുക. വിജയ് ഹസാരെ ട്രോഫിയില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുകളാണ് വരുണ്‍ ചക്രവര്‍ത്തി വീഴ്ത്തിയിരിക്കുന്നത്. എന്നാല്‍ ഫീല്‍ഡിങ്ങില്‍ താരം മോശമാണ്. അവിടെയാണ് രവി ബിഷ്ണോയ് ഒരുപടി മുകളില്‍ നില്‍ക്കുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ ആറ് മത്സരങ്ങളില്‍ 3.64 ഇക്കോണമിയില്‍ 14 വിക്കറ്റുകള്‍ വീഴ്ത്തിയ ബിഷ്ണോയ് മികച്ച ഫീല്‍ഡര്‍ കൂടിയാണ്. 
 
സാധ്യത സ്‌ക്വാഡ്: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് / കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ധ്രുവ് ജുറല്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് / രവി ബിഷ്ണോയ്, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ടി20 ലോകകപ്പ്, പാക് ടീമിൽ വലിയ മാറ്റങ്ങളുണ്ടാവില്ല, വ്യക്തമാക്കി പാകിസ്ഥാൻ നായകൻ

മതിയായ അവസരങ്ങൾ സഞ്ജുവിന് നൽകി, ടി20യിൽ ഓപ്പണർമാരുടെ സ്ഥാനം മാത്രമാണ് സ്ഥിരം: സൂര്യകുമാർ യാദവ്

India vs South Africa, 1st T20I: ഗില്ലിനെ ഓപ്പണര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ഉദ്ദേശമില്ല; സഞ്ജു മധ്യനിരയില്‍, പാണ്ഡ്യ തിരിച്ചെത്തും

ജിതേഷ് പുറത്തേക്ക്, സഞ്ജു പിന്നെയും പ്ലേയിംഗ് ഇലവനിൽ, ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20 സാധ്യതാ ടീം

ക്യാപ്റ്റനില്ലാതെയാണ് ഇന്ത്യ ടെസ്റ്റിൽ കളിച്ചത്, അതെന്താണ് ആരും പറയാത്തത്, ഇന്ത്യൻ ടീം കടന്നുപോകുന്നത് ട്രാൻസിഷനിലൂടെ, ആവർത്തിച്ച് ഗംഭീർ

അടുത്ത ലേഖനം
Show comments