Webdunia - Bharat's app for daily news and videos

Install App

ക്രിക്കറ്റിൽ കോലി കിംഗ് തന്നെ സംശയമില്ല, പക്ഷേ ടി20 ലോകകപ്പിൽ കോലി ബാധ്യത!

അഭിറാം മനോഹർ
ഞായര്‍, 31 മാര്‍ച്ച് 2024 (09:37 IST)
ടി20 ലോകകപ്പ് മത്സരങ്ങള്‍ ജൂണില്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ ചര്‍ച്ചയായ വിഷയം സൂപ്പര്‍ താരമായ വിരാട് കോലി ഇന്ത്യയുടെ ടി20 ടീമില്‍ ഭാഗമാകുമോ എന്നതാണ്. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോര്‍ഡുകളുള്ള താരമാണെങ്കിലും ടി20 ക്രിക്കറ്റിലെ മാറിയ ശൈലി കോലിയ്ക്ക് അനുകൂലമല്ലെന്നും ലോകകപ്പിലെ ഇന്ത്യന്‍ സാധ്യതകളെ കോലിയുടെ സാന്നിധ്യം കുറയ്ക്കുമെന്നും ഒരു വിഭാഗം ആരാധകര്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് കോലിയുടെ തലയിലാണെങ്കിലും ടീമിനെ വിജയത്തിലെത്തിക്കുന്ന പ്രകടനങ്ങളായി അവ മാറുന്നില്ലെന്നാണ് താരത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനം.
 
ഐപിഎല്ലില്‍ ഇതുവരെ കളിച്ച 3 കളികളില്‍ നിന്നും 90.50 ശരാശരിയില്‍ 181 റണ്‍സ് കോലി നേടികഴിഞ്ഞു. 141 എന്ന മോശമല്ലാത്ത സ്ട്രൈക്ക് റേറ്റും കോലിക്കുണ്ട്. എന്നാല്‍ തുടക്കം മുതല്‍ ടി20 മോഡിലേക്ക് മാറാന്‍ കോലിയ്ക്ക് ഇതുവരെയും സാധിച്ചിട്ടില്ല.വമ്പന്‍ സ്‌കോറുകള്‍ നേടുമ്പോഴും ടീമിനെ വിജയത്തിലെത്തിക്കാനാകുന്നില്ലെന്നും ആരാധകര്‍ ചൂണ്ടികാണിക്കുന്നു. കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ 59 പന്തില്‍ 83 റണ്‍സാണ് കോലി നേടിയത്. 5560 പന്തുകള്‍ക്കുള്ളില്‍ സെഞ്ചുറിയിലെത്തുന്നതാണ് ടി20യിലെ മികച്ച താരങ്ങളുടെ രീതി. ആകെ 120 പന്തുകളുള്ള മത്സരത്തില്‍ പകുതി പന്തുകള്‍ നില്‍ക്കുന്ന താരം സെഞ്ചുറി നേടിയില്ലെങ്കില്‍ അത് ടീമിനെ പ്രതിസന്ധിയിലാക്കും.
 
പുതുതായി എത്തുന്ന ബാറ്റര്‍മാര്‍ക്ക് സെറ്റ് ചെയ്യാനായി ആവശ്യമായ പന്തുകള്‍ ലഭിക്കാത്ത സാഹചര്യമാണ് ഇത് മൂലം ഉണ്ടാകുന്നത്. ഇന്നിങ്ങ്‌സിലെ പകുതിയിലേറെ പന്തുകള്‍ നില്‍ക്കുന്ന ബാറ്റര്‍ 100 റണ്‍സെങ്കിലും നേടിയില്ലെങ്കില്‍ ടീം സ്‌കോര്‍ 200ല്‍ എത്തിക്കാന്‍ മറ്റ് ബാറ്റര്‍മാര്‍ വിയര്‍ക്കേണ്ടതായി വരും. വ്യക്തിപരമായ നിലയില്‍ സ്‌കോറുകള്‍ നേടാന്‍ സാധിക്കുമെങ്കിലും ടീമിന്റെ ജയസാധ്യതയാണ് ഇത് കുറയ്ക്കുന്നത്. വമ്പന്‍ ഷോട്ടുകള്‍ക്ക് ശ്രമിക്കാതെ സിംഗിളുകളിലൂടെയും ഡബിള്‍സുകളിലൂടെയുമാണ് കോലി സ്‌കോര്‍ ഉയര്‍ത്താറുള്ളത്.ഈ ശൈലി ഏകദിനത്തിലും ടെസ്റ്റിലും ഫലപ്രദാമാണെങ്കിലും ടി20യില്‍ കാലഹരണപ്പെട്ടതാണ്. അതിനാല്‍ തന്നെ ടി20 ലോകകപ്പില്‍ മൂന്നാമതായി കോലി കളിക്കുകയാണെങ്കില്‍ ഇന്ത്യന്‍ സാധ്യതകളെ അത് ബാധിക്കുക തന്നെ ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England 4th Test: അവര്‍ കഠിനമായി പോരാടി, അര്‍ഹിച്ച സെഞ്ചുറിയാണ് നേടിയത്, ബെന്‍ സ്റ്റോക്‌സിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ജെഫ്രി ബോയ്‌കോട്ട്

Gautham Gambhir Fight: ഞങ്ങളെന്ത് ചെയ്യണമെന്ന് നിങ്ങളാണോ പറയുന്നത്, ഓവൽ ടെസ്റ്റിന് മുൻപായി ഗംഭീറും ക്യുറേറ്ററും തമ്മിൽ ചൂടേറിയ തർക്കം

കഴിവ് തെളിയിച്ചു, എന്നിട്ടും എന്റെ മകന് സ്ഥിരമായി അവസരങ്ങളില്ല, ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ക്കെതിരെ വാഷിങ്ടണ്‍ സുന്ദറിന്റെ അച്ഛന്‍

World Legends Championship: പാകിസ്ഥാനെതിരെ കളിച്ചില്ല, കളിച്ച എല്ലാ മത്സരങ്ങളിലും തോറ്റു, ഇന്ത്യൻ ചാമ്പ്യൻസിന് ഇന്നത്തെ മത്സരം നിർണായകം

ആദ്യം ടെസ്റ്റിൽ പിന്നാലെ ടി20യിലും വെസ്റ്റിൻഡീസിനെ വൈറ്റ് വാഷ് ചെയ്ത് ഓസ്ട്രേലിയ

അടുത്ത ലേഖനം
Show comments