Webdunia - Bharat's app for daily news and videos

Install App

രോഹിത്തിന്റെ മാപ്പ് പറച്ചില്‍; ധോണി വന്നേ പറ്റൂ - സൂപ്പര്‍ താരത്തെ ഒഴിവാക്കുമെന്ന് ശാസ്‌ത്രി

Webdunia
വെള്ളി, 1 ഫെബ്രുവരി 2019 (14:31 IST)
ന്യൂസിലന്‍ഡിനെതിരായ അവസാന ഏകദിനത്തിനിറങ്ങുന്ന ടീം ഇന്ത്യക്ക് ഹാമില്‍ട്ടന്‍  ഏകദിനത്തിലെ നാണക്കേടിന് മറുപടി നല്‍കിയേ പറ്റൂ. 92 റണ്‍സിന് പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നു വീണത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു.

വിരാട് കോഹ്‌ലിയുടെയും മഹേന്ദ്ര സിംഗ് ധോണിയുടെയും അഭാവം ടീമിനെ എങ്ങനെ ബാധിക്കുമെന്ന് തെളിയിക്കുന്നതായിരുന്നു നാലാം ഏകദിനം. ഇരുവരും ഇല്ലെങ്കില്‍ ടീമിന്റെ ഗതി ഇതാകുമെന്ന വിമര്‍ശനവും ശക്തമാണ്.

ഇതോടെ പരമ്പരയിലെ അവസാന ഏകദിനത്തില്‍ കടുത്ത തീരുമാനങ്ങള്‍ സ്വീകരിക്കുമെന്ന് പരിശീലകന്‍ രവി ശാസ്‌ത്രി വ്യക്തമാക്കി. ധോണിയേയും ദിനേഷ് കാര്‍ത്തിക്കിനേയും ഒരുമിപ്പിച്ച് കളിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം. റ്റീമിന്റെ നട്ടെല്ലായ ധോണി പ്ലെയിംഗ് ഇലവനില്‍ എത്തുമ്പോള്‍ കാര്‍ത്തിക്ക് പുറത്തിരിക്കും.

വിരാട് കോഹ്‌ലിയുടെ നമ്പരില്‍ ക്രീസിലെത്തിയ യുവതാരം ശുഭ്മാന്‍ ഗില്‍ ടീമില്‍ തുടരുമെന്നും ശാസ്‌ത്രി പറഞ്ഞു. ധോണിയില്ലെങ്കില്‍ മധ്യനിര തകരുന്നത് പതിവായ സാഹചര്യത്തില്‍ അംബാട്ടി റായുഡു, കേദാര്‍ ജാദവ് എന്നിവര്‍ക്ക് അവസാന ഏകദിനം നിര്‍ണായകമാണ്.

കോഹ്‌ലിയുടെ അഭാവത്തില്‍ ക്യാപ്‌റ്റന്റെ ചുമതലയുള്ള രോഹിത് ശര്‍മ്മയ്‌ക്ക് ഇനിയൊരു തോല്‍‌വി കൂടി അംഗീകരിക്കാന്‍ കഴിയില്ല. ലോകകപ്പ് അടുത്തിരിക്കെ ചെറിയ വീഴ്‌ചകള്‍ പോലും ടീമിനെ ബാധിക്കും. ധോണിയില്ലെങ്കില്‍ ടീം തകരുമെന്ന ആരോപണം തുടച്ചു നീക്കേണ്ടത് ഹിറ്റ്‌മാന്റെ മാത്രം ഉത്തരവാദിത്തമായി.

ഹാമില്‍‌ട്ടനിലെ തോല്‍‌വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്നും ആരാധകരോട് മാപ്പ് ചോദിക്കുന്നതായും രോഹിത് പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ അഞ്ചാം ഏകദിനം ഇന്ത്യന്‍ ടീമിനും അതിനൊപ്പം രോഹിത് ശര്‍മ്മയ്‌ക്കും നിര്‍ണായകമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mohammed Siraj: 'ഞാന്‍ ഇന്നലെ ആ ക്യാച്ച് എടുത്തിരുന്നെങ്കില്‍ ഇന്ന് കളിക്കണ്ടായിരുന്നു'; ചിരിപ്പിച്ച് സിറാജ്

India vs England, Oval Test: ഓവലില്‍ വിജയകാഹളം, സിറാജ് കരുത്തില്‍ ഇന്ത്യ; പരമ്പര സമനില

ആ വെള്ളം വാങ്ങിവെയ്ക്കാം, മെസ്സി കേരളത്തിലേക്ക് വരുന്നില്ല, സ്ഥിരീകരിച്ച് കായികമന്ത്രി

Joe Root: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മാത്രം 6,000 റൺസ്, റെക്കോർഡുകൾ കുട്ടിക്കളിയാക്കി ജോ റൂട്ട്

Joe Root: ഇന്ത്യയെ കണ്ടാൽ റൂട്ടിന് ഹാലിളകും, ഇന്ത്യക്കെതിരെ മാത്രം 13 സെഞ്ചുറികൾ!

അടുത്ത ലേഖനം
Show comments