Webdunia - Bharat's app for daily news and videos

Install App

ആർഷദീപിനെ വലിച്ചുകീറുന്നവർ കോലി പറയുന്നത് കേൾക്കുക, യുവതാരത്തെ ചേർത്ത് നിർത്തി മുൻ നായകൻ

Webdunia
തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (12:56 IST)
ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിലെ തോൽവി യുവതാരമായ ആർഷദീപ് സിംഗിൻ്റെ ഫീൽഡിലെ പിഴവിനെ തുടർന്നായിരുന്നു എന്ന പേരിൽ താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ ആക്രമണമാണ് നേരിടുന്നത്. നിർണായകമായ ക്യാച്ച് കൈവിട്ട താരത്തെ ഇനി ഇന്ത്യൻ ടീമികൾ കളിപ്പിക്കരുതെന്നും ആർഷദീപ് ഖലിസ്ഥാനിയാണെന്നും പറഞ്ഞ് ഒരു വിഭാഗം ആക്ഷേപിക്കുന്നു. താരത്തിനെതിരെയുള്ള സൈബർ ആക്രമണം ശക്തമാകുമ്പോൾ താരത്തെ ചേർത്ത് പിടിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോലി.
 
സമ്മർദ്ദഘട്ടതിൽ ആർക്കും തെറ്റുകൾ വരാം. കടൂത്ത സമ്മർദ്ദമുള്ള മത്സരമായിരുന്നു അത്. അതിനാൽ തെറ്റുകൾ വരാം. എൻ്റെ ആദ്യ ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെതിരെ കളിച്ചത് ഞാൻ ഓർക്കുന്നു. അന്ന് അഫ്രീദിക്കെതിരെ വളരെ മോശം ഷോട്ട് ഞാൻ കളിച്ചു. എനിക്കന്ന് രാത്രി ഉറങ്ങാനായില്ല. സീലിങ് നോക്കി രാവിലെ അഞ്ച് മണിവരെ ഞാൻ കിടന്നു. എൻ്റെ കരിയർ അവസാനിച്ചുവെന്ന് കരുതി.
 
ഇത്തരം സംഭവങ്ങൾ സ്വാഭാവികമാണ്. നിനക്ക് ചുറ്റും മുതിര്‍ന്ന താരങ്ങളുണ്ട്. ടീം അന്തരീക്ഷവും കൊള്ളാം. ക്യാപ്റ്റനും കോച്ചിനുമാണ് ഈ ക്രഡിറ്റ് നല്‍കുന്നത്. താരങ്ങള്‍ അവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കും. തെറ്റുകൾ അംഗീകരിക്കുകയും സമാനമായ സമ്മർദ്ദം വരുമ്പോൾ അതെങ്ങനെ പരിഹരിക്കാമെന്ന് ആലോചിക്കുകയുമാണ് വേണ്ടത്. പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ കോലി പറഞ്ഞു.
 
മത്സരത്തിൽ രവി ബിഷ്ണോയ് 18ആം ഓവർ എറിയുമ്പോൾ പാകിസ്ഥാന് വിജയിക്കാൻ 34 റൺസാണ് വേണ്ടിയിരുന്നത്.ഖുശ്‌ദില്‍ ഷായും ആസിഫ് അലിയുമായിരുന്നു ക്രീസില്‍. മൂന്നാം പന്തില്‍ ആസിഫ് എഡ്‌ജായപ്പോള്‍ അനായാസം എന്ന് തോന്നിച്ച ക്യാച്ച് അര്‍ഷദീപ് വിട്ടുകളയുകയായിരുന്നു. തുടർന്ന് അടുത്ത ഓവറിൽ ഇരുതാരങ്ങളും മത്സരം ഇന്ത്യയിൽ നിന്ന് കൈക്കലാക്കുകയും ചെയ്തു.ഈ സമ്മർദത്തിനിടെയിലും അവസാന ഓവറിൽ 7 റൺസ് പ്രതിരോധിക്കാൻ എത്തിയ ആർഷദീപ് അഞ്ചാം പന്ത് വരെ മത്സരം വൈകിപ്പിക്കുകയും ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Oval Test: വേണമെങ്കില്‍ സ്പിന്‍ എറിയാമെന്ന് അംപയര്‍മാര്‍; കളി നിര്‍ത്തിയേക്കെന്ന് ഇംഗ്ലണ്ട് നായകന്‍ (വീഡിയോ)

എന്നെയാണ് ഇങ്ങനെ യാത്രയാക്കിയതെങ്കില്‍ അവന്റെ ഷെയ്പ്പ് മാറ്റിയേനെ, തുറന്ന് പറഞ്ഞ് റിക്കി പോണ്ടിംഗ്

ബൗളര്‍മാര്‍ വിക്കറ്റെടുത്താല്‍ തലത്താഴ്ത്തി പോകണം, ഇത്ര ആഘോഷിക്കേണ്ട കാര്യമില്ല, ബെന്‍ ഡെക്കറ്റിന്റെ പുറത്താകലില്‍ ആകാശ് ദീപിനെ വിമര്‍ശിച്ച് ഇംഗ്ലണ്ട് കോച്ച്

Prasidh Krishna- Joe Root: ഇതെല്ലാം കളിയുടെ ഭാഗം, ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്, റൂട്ടിൽ നിന്ന് അങ്ങനൊരു പ്രതികരണം പ്രതീക്ഷിച്ചില്ല പ്രസിദ്ധ് കൃഷ്ണ

Yashasvi Jaiswal: റൈറ്റ് ആം ബൗളറുടെ റൗണ്ട് ദി വിക്കറ്റ് പന്തുകൾ ജയ്സ്വാളിന് പ്രശ്നം സൃഷ്ടിക്കുന്നു, പ്രശ്നം പരിഹരിക്കാൻ ആരെങ്കിലും ഇടപെടണമെന്ന് ഗവാസ്കർ

അടുത്ത ലേഖനം
Show comments