Webdunia - Bharat's app for daily news and videos

Install App

എനിക്ക് ക്യാപ്‌റ്റനാകണ്ട, റൂട്ട് തന്നെ നയിക്കട്ടെ: ബെൻ സ്റ്റോക്‌സ്

Webdunia
തിങ്കള്‍, 3 ജനുവരി 2022 (21:16 IST)
ഓസീസിനെതിരായ ആഷസ് പരമ്പരയിലെ ആദ്യ മൂന്ന് പോരാട്ടങ്ങളിലും വമ്പൻ തോൽവികൾ ഏറ്റുവാങ്ങി നാണംകെട്ട് നിൽക്കുകയാണ് ഇംഗ്ലണ്ട്. ഇതോടെ ടീം നായകൻ ജോ റൂട്ടിന് പകരം ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സിനെ നായകനാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇപ്പോളിതാ ഈ ചർച്ചകളോട് പ്രതികരിച്ചിരിക്കുകയാണ് ബെൻ സ്റ്റോക്‌സ്.
 
ജോ റൂട്ടിനെ നായകസ്ഥാനത്ത് നിന്നും മാറ്റാൻ സമ്മർദ്ദം ചെലുത്തരുതെന്നാണ് ബെൻ സ്റ്റോക്‌സ് ആവശ്യപ്പെടുന്നത്. ഇംഗ്ലണ്ടിന്റെ നായകനായി മാറാൻ തനിക്ക് ആഗ്രഹമില്ലെന്നും താരം വ്യക്തമാക്കി. ക്യാപ്‌റ്റൻ സ്ഥാനത്ത് തുടരണമോ എന്നത് റൂട്ടിന്റെ വ്യക്തിഗത തീരുമാനമാണെന്നും ടീമിന്റെ തോൽവിയിൽ നായകനെ മാത്രം കുറ്റം പറയുന്നത് ശരിയല്ലെന്നും സ്റ്റോക്‌സ് പറഞ്ഞു.
 
നിലവിൽ ഇംഗ്ലണ്ടിനെ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ നയിച്ച നായകനെന്ന നേട്ടത്തിന് തൊട്ടരികെയാണ് ജോ റൂട്ട്. 59 ടെസ്റ്റുകൾ നയിച്ച മുൻ നായകനും ഇതിഹാസ ബാറ്റ്സ്മാനുമായ അലിസ്റ്റർ കുക്കിനൊപ്പമാണ് റൂട്ട് ഇപ്പോളു‌ള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

IND VS ENG: 'ബുംറയെ കാത്തിരിക്കുന്നത് വെല്ലുവിളികൾ, ശരീരം കൈവിട്ടു': സൂപ്പർതാരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കുമോ?

India vs England, 4th Test: തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ; ഗില്ലും രാഹുലും രക്ഷിക്കുമോ?

Jasprit Bumrah: ബെന്‍ സ്റ്റോക്‌സ് പോലും ഇതിലും വേഗതയില്‍ പന്തെറിയും; ബുംറയ്ക്ക് എന്താണ് സംഭവിക്കുന്നത്?

India vs England, 4th Test: 'കളി കൈവിട്ട് ഇന്ത്യ, പ്രതിരോധത്തില്‍'; ഗില്ലും പിള്ളേരും നാണക്കേടിലേക്കോ?

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

അടുത്ത ലേഖനം
Show comments