Webdunia - Bharat's app for daily news and videos

Install App

ODI World Cup Point Table: അഞ്ച് തവണ ലോകകപ്പ് എടുത്തവര്‍ ഇപ്പോള്‍ കിടക്കുന്നത് നെതര്‍ലന്‍ഡ്‌സിനും താഴെ ! ഓസ്‌ട്രേലിയയുടെ അവസ്ഥ ദയനീയം

എല്ലാ ടീമുകളും രണ്ട് മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ പോയിന്റൊന്നും സ്വന്തമാക്കാതെ ഓസീസ് ഒന്‍പതാം സ്ഥാനത്താണ്

Webdunia
വെള്ളി, 13 ഒക്‌ടോബര്‍ 2023 (09:48 IST)
ODI World Cup Point Table: ഏകദിന ലോകകപ്പില്‍ അഞ്ച് തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ ഇത്തവണ സെമി കാണുമോ എന്ന കാര്യം തുലാസില്‍. ആദ്യ രണ്ട് മത്സരങ്ങളിലെ ദയനീയ തോല്‍വി ഓസീസിന് തിരിച്ചടിയായി. ഉയര്‍ന്ന മാര്‍ജിനിലാണ് രണ്ട് കളികളിലും ഓസീസ് തോറ്റത്. അതുകൊണ്ട് തന്നെ നെറ്റ് റണ്‍റേറ്റില്‍ ബഹുദൂരം പിന്നിലാണ് ഇപ്പോള്‍. 
 
എല്ലാ ടീമുകളും രണ്ട് മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ പോയിന്റൊന്നും സ്വന്തമാക്കാതെ ഓസീസ് ഒന്‍പതാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാന്‍ മാത്രമാണ് ഓസീസിനു താഴെയുള്ളത്. ഒരു കളി പോലും ജയിക്കാത്ത ശ്രീലങ്കയും നെതര്‍ലന്‍ഡ്‌സും പോലും ഓസീസിനേക്കാള്‍ മുന്‍പിലാണ്. നെറ്റ് റണ്‍റേറ്റാണ് ഓസ്‌ട്രേലിയയ്ക്ക് എട്ടിന്റെ പണി കൊടുത്തത്. 
 
-1.846 ആണ് ഓസീസിന്റെ നെറ്റ് റണ്‍റേറ്റ്. ശ്രീലങ്കയ്ക്കും നെതര്‍ലന്‍ഡ്‌സിനും ഓസീസിനേക്കാള്‍ നെറ്റ് റണ്‍റേറ്റ് ഉണ്ട്. ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ആറ് വിക്കറ്റിനാണ് തോറ്റതെങ്കില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 134 റണ്‍സിന്റെ തോല്‍വിയാണ് ഓസീസ് വഴങ്ങിയത്. ഏഴ് കളികളാണ് ഓസീസിന് ഇനി ശേഷിക്കുന്നത്. ഏഴും ജയിക്കണം എന്ന ലക്ഷ്യത്തോടെ കളിച്ചാല്‍ മാത്രമേ കങ്കാരുക്കള്‍ക്ക് ആദ്യ നാലില്‍ എത്താന്‍ സാധിക്കൂ. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍ എന്നിവര്‍ക്കെതിരെയുള്ള കളികള്‍ ഓസ്‌ട്രേലിയയ്ക്ക് ജീവന്‍ മരണ പോരാട്ടങ്ങള്‍ ആയിരിക്കും.
 


രണ്ട് കളികളില്‍ രണ്ടിലും ജയിച്ച ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ഇന്ത്യ, പാക്കിസ്ഥാന്‍ എന്നിവരാണ് പോയിന്റ് ടേബിളില്‍ ഇപ്പോള്‍ യഥാക്രമം ഒന്ന് മുതല്‍ നാല് വരെയുള്ള സ്ഥാനങ്ങളില്‍. അതില്‍ തന്നെ ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് നെറ്റ് റണ്‍റേറ്റ് +2.360 ആണ്. മറ്റെല്ലാവര്‍ക്കും രണ്ടില്‍ താഴെയാണ് നെറ്റ് റണ്‍റേറ്റ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England 4th Test: അവര്‍ കഠിനമായി പോരാടി, അര്‍ഹിച്ച സെഞ്ചുറിയാണ് നേടിയത്, ബെന്‍ സ്റ്റോക്‌സിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ജെഫ്രി ബോയ്‌കോട്ട്

Gautham Gambhir Fight: ഞങ്ങളെന്ത് ചെയ്യണമെന്ന് നിങ്ങളാണോ പറയുന്നത്, ഓവൽ ടെസ്റ്റിന് മുൻപായി ഗംഭീറും ക്യുറേറ്ററും തമ്മിൽ ചൂടേറിയ തർക്കം

കഴിവ് തെളിയിച്ചു, എന്നിട്ടും എന്റെ മകന് സ്ഥിരമായി അവസരങ്ങളില്ല, ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ക്കെതിരെ വാഷിങ്ടണ്‍ സുന്ദറിന്റെ അച്ഛന്‍

World Legends Championship: പാകിസ്ഥാനെതിരെ കളിച്ചില്ല, കളിച്ച എല്ലാ മത്സരങ്ങളിലും തോറ്റു, ഇന്ത്യൻ ചാമ്പ്യൻസിന് ഇന്നത്തെ മത്സരം നിർണായകം

ആദ്യം ടെസ്റ്റിൽ പിന്നാലെ ടി20യിലും വെസ്റ്റിൻഡീസിനെ വൈറ്റ് വാഷ് ചെയ്ത് ഓസ്ട്രേലിയ

അടുത്ത ലേഖനം
Show comments