Webdunia - Bharat's app for daily news and videos

Install App

Pak vs Eng: 200 പിന്നിട്ട് റൂട്ടൂം ബ്രൂക്കും, അപൂർവ റെക്കോർഡ് മുന്നിൽ, ലാറയെ തകർക്കുമോ റൂട്ട്!

അഭിറാം മനോഹർ
വ്യാഴം, 10 ഒക്‌ടോബര്‍ 2024 (12:41 IST)
Joe Root, Harry Brook
പാകിസ്ഥാനെതിരായ മുള്‍ട്ടാന്‍ ടെസ്റ്റില്‍ ഇരട്ടസെഞ്ചുറി കുറിച്ച് ഇംഗ്ലണ്ട് താരങ്ങളായ ജോ റൂട്ടും ഹാരി ബ്രൂക്കും. മുള്‍ട്ടാനിലെ ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചില്‍ ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ ഓപ്പണര്‍ അബ്ദുള്ള ഷെഫീക്കിന്റെയും നായകന്‍ ഷാന്‍ മസൂദിന്റെയും സല്‍മാന്‍ അലി ആഘയുടെയും സെഞ്ചുറികളുടെ കരുത്തില്‍ 149 ഓവറില്‍ 556 റണ്‍സാണ് നേടിയത് മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വെറും 4 റണ്‍സില്‍ തന്നെ നേടാനായെങ്കിലും പിന്നീട് മത്സരത്തില്‍ പാകിസ്ഥാന് ഒരു അവസരം പോലും നല്‍കാതെയാണ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ മുന്നേറിയത്.
 
 ഓപ്പണിംഗ് താരമായ സാക് ക്രോളി 78 റണ്‍സിനും ഒലി പോപ്പ് പൂജ്യത്തിനും പുറത്തായപ്പോള്‍ ബെന്‍ ഡെക്കറ്റ് 75 പന്തില്‍ 84 റണ്‍സുമായി മടങ്ങി. ടീം സ്‌കോര്‍ 249ല്‍ നില്‍ക്കെ കൂടിചേര്‍ന്ന ജോ റൂട്ട്- ഹാരി ബ്രൂക്ക് സഖ്യമാണ് ഇപ്പോഴും ക്രീസില്‍ തുടരുന്നത്. രണ്ടുതാരങ്ങളും ഇരട്ടസെഞ്ചുറികള്‍ സ്വന്തമാക്കി. നിലവില്‍ 250 പിന്നിട്ട ജോ റൂട്ടും 200 കടന്ന ഹാരി ബ്രൂക്കുമാണ് ക്രീസിലുള്ളത്. മുള്‍ട്ടാന്റെ ടെസ്റ്റിന്റെ നാലാം ദിനം ഇരുവരും ക്രീസില്‍ തുടരുകയാണെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റിലെ നിരവധി റെക്കോര്‍ഡുകള്‍ ഈ സഖ്യത്തിന് തകര്‍ക്കാനാകും.
 
 നിലവില്‍ 250 റണ്‍സ് കടന്ന് മുന്നേറുന്ന ജോ റൂട്ട് ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറി എന്ന നേട്ടത്തിന് അരികിലാണ്. ലെഞ്ചിന് പിരിയുമ്പോള്‍ 259* റണ്‍സുമായി ജോ റൂട്ടും 218* റണ്‍സുമായി ഹാരി ബ്രൂക്കും ക്രീസിലുണ്ട്. നാലാം ദിനം പൂര്‍ണ്ണമായും തുടരാനായാല്‍ ഇരുതാരങ്ങള്‍ക്കും ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേട്ടം സ്വന്തമാക്കാന്‍ കഴിയും. ഇത് കൂടാതെ ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോറെന്ന ബ്രയാന്‍ ലാറയുടെ 400 റണ്‍സ് നേട്ടവും സ്വന്തമാക്കാനുള്ള സാധ്യത 2 താരങ്ങള്‍ക്ക് മുന്നിലും തുറക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rinku Singh: പന്ത് ശരിയായി ബാറ്റില്‍ വരുന്നില്ലെന്ന് നിതീഷ് പറഞ്ഞു, തുടക്കം പതുക്കെയാക്കി, അടിച്ചുപരത്താന്‍ ഗംഭീറിന്റെ നിര്‍ദേശമുണ്ടായിരുന്നു: റിങ്കു സിംഗ്

Who is Nitish Kumar Reddy: മകന്റെ ക്രിക്കറ്റ് കരിയറിനു വേണ്ടി ജോലി രാജിവെച്ച അച്ഛന്‍, അഞ്ചാം വയസ്സില്‍ തുടങ്ങിയ കളിപ്രാന്ത്; ഹാര്‍ദിക്കിന്റെ പകരക്കാരനെ ഇന്ത്യ കണ്ടെത്തിയോ?

India Women, T20 World Cup Point Table: എഴുതി തള്ളിയവരൊക്കെ എവിടെ? സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തി ഇന്ത്യ വനിത ടീം, ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം നിര്‍ണായകം

India vs Bangladesh, 2nd T20I Scorecard: 'ഈ ടീം വേറെ ലെവല്‍'; ബംഗ്ലാദേശിനെ ഒന്നു പൊരുതാന്‍ പോലും അനുവദിക്കാത്ത ഹീറോയിസം, ഇന്ത്യക്ക് പരമ്പര

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഫൈനലിലെത്തിയാൽ മത്സരം ദുബായിൽ

അടുത്ത ലേഖനം
Show comments