Webdunia - Bharat's app for daily news and videos

Install App

Pakistan vs Newzealand:ചാരമാണെന്ന് കരുതി ചികഞ്ഞതാകും കിവികളുടെ ചിറക് തന്നെ കരിഞ്ഞുപോയി, സെഞ്ചുറിയുമായി നവാസിന്റെ താണ്ടവം, മൂന്നാം ടി20യില്‍ പാക് വിജയം

അഭിറാം മനോഹർ
വെള്ളി, 21 മാര്‍ച്ച് 2025 (15:01 IST)
ന്യൂസിലന്‍ഡിനെതിരായ അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ പാകിസ്ഥാന് മിന്നുന്ന വിജയം. ചാമ്പ്യന്‍സ് ട്രോഫിയില്‍ നാണം കെട്ടതോടെ പ്രമുഖ താരങ്ങളായ മുഹമ്മദ് റിസ്വാന്‍, ബാബര്‍ അസം എന്നിവരെ ഒഴിവാക്കിയാണ് ന്യൂസിലന്‍ഡിനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചത്. ആദ്യ 2 മത്സരങ്ങളിലും പരാജയപ്പെട്ടതോടെ വലിയ ട്രോളുകള്‍ ഏറ്റുവാങ്ങിയതിന് ശേഷമാണ് മൂന്നാം മത്സരത്തില്‍ തിരിച്ചുവന്ന് പാകിസ്ഥാന്‍ വിമര്‍ശകരുടെ വായടപ്പിച്ചത്.
 
 ടോസ് നേടി ബൗളിംഗ് തിരെഞ്ഞെടുത്ത പാകിസ്ഥാനെതിരെ മാര്‍ക്ക് ചാപ്മാന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവില്‍ 19.5 ഓവറില്‍ 204 റണ്‍സാണ് ന്യൂസിലന്‍ഡ് അടിച്ചെടുത്തത്. 44 പന്തില്‍ 4 സിക്‌സിന്റെയും 11 ബൗണ്ടറികളുടെയും അകമ്പടിയില്‍ 94 റണ്‍സെടുത്ത മാര്‍ക് ചാപ്മാന്റെയും 18 പന്തില്‍ 31 റണ്‍സുമായി തകര്‍ത്തടിച്ച നായകന്‍ ബ്രെയ്‌സ്വെല്ലിന്റെയും മികവില്‍ 200 കടന്നപ്പോള്‍ പതിവ് പോലെ പാക് പരാജയമാണ് ആരാധകര്‍ പ്രതീക്ഷിച്ചത്.
 
 എന്നാല്‍ മത്സരത്തിന്റെ ആദ്യ പന്ത് മുതല്‍ അക്രമിക്കാനായി തന്നെ ഇറങ്ങിയ പാക് ഓപ്പണര്‍മാര്‍ക്ക് മുന്നില്‍ ന്യൂസിലന്‍ഡിന്റെ ചുവട് തെറ്റി. 20 പന്തില്‍ 3 സിക്‌സും 4 ഫോറും സഹിതം 41 റണ്‍സ് നേടിയ മുഹമ്മദ് ഹാരിസിനെ നഷ്ടമായിട്ടും  16 ഓവറില്‍ തന്നെ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്താന്‍ പാകിസ്ഥാനായി. 45 പന്തില്‍ 7 സിക്‌സിന്റെയും 19 ബൗണ്ടറികളുടെയും സഹായത്താല്‍ 105 റണ്‍സുമായി തകര്‍ത്തടിച്ച ഹസന്‍ നവാസാണ് പാകിസ്ഥാന്റെ വിജയശില്പി. നായകന്‍ സല്‍മാന്‍ ആഘ 31 പന്തില്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നു.
 
 പാകിസ്ഥാനായി ഹാരിസ് റൗഫ് 3 വിക്കറ്റും അബ്ബാസ് അഫ്രീദി, ഷഹീന്‍ അദ്രീദി, അബ്‌റാര്‍ അഹമ്മദ് എന്നിവര്‍ 2 വിക്കറ്റും ഷദാബ് ഖാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ന്യൂസിലന്‍ഡ് ബൗളര്‍മാരില്‍ ജേക്കബ് ഡഫിക്കാണ് ഒരു വിക്കറ്റ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments