Webdunia - Bharat's app for daily news and videos

Install App

പറഞ്ഞത് അതേപടി നടപ്പിലാക്കി ബാബര്‍ അസം; പാക്കിസ്ഥാന്‍ ഇറങ്ങിയത് വ്യക്തമായ പദ്ധതിയോടെ

Webdunia
ഞായര്‍, 24 ഒക്‌ടോബര്‍ 2021 (20:20 IST)
ടോസിന് മുന്‍പ് തന്നെ ഇന്ത്യയുടെ മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്താന്‍ വ്യക്തമായ പദ്ധതികള്‍ പാക്കിസ്ഥാന്‍ തയ്യാറാക്കിയിരുന്നു. പവര്‍പ്ലേയില്‍ പേസിനെയും സ്പിന്നിനെയും ഒരുപോലെ ഉപയോഗിച്ച് ഇന്ത്യന്‍ ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കുകയായിരുന്നു പാക്കിസ്ഥാന്‍ ക്യാംപിന്റെ പ്രധാന പദ്ധതി. ഷഹീന്‍ ഷാ അഫ്രീദിക്കും ഇമാദ് വാസിമിനും ആയിരുന്നു ബൗളിങ് ആക്രമണത്തിന്റെ പ്രധാന ചുമതല. ഇന്ത്യന്‍ സ്‌കോര്‍ വെറും ആറ് റണ്‍സില്‍ നില്‍ക്കെ രണ്ട് മുന്‍നിര ബാറ്റര്‍മാരെയും ഇന്ത്യയ്ക്ക് നഷ്ടമായി. 
 
പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം തങ്ങളുടെ തുറുപ്പുചീട്ടായ ഷഹീന്‍ ഷാ അഫ്രീദിയെ ഉപയോഗിച്ചാണ് ഇന്ത്യയുടെ വിലപ്പെട്ട രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഓപ്പണര്‍മാരായ കെ.എല്‍.രാഹുല്‍, രോഹിത് ശര്‍മ എന്നിവരെയാണ് ഷഹീന്‍ അഫ്രീദി തുടക്കത്തില്‍ തന്നെ പുറത്താക്കിയത്. 
 
ഷഹീന്‍ അഫ്രീദിയെ വളരെ സൂക്ഷിച്ചുവേണം കളിക്കാനെന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരത്തെ തന്നെ നിര്‍ദേശം ലഭിച്ചിരുന്നു. എന്നാല്‍, രാഹുലും രോഹിത്തും ഇക്കാര്യത്തില്‍ പരാജയപ്പെട്ടു. രോഹിത് ശര്‍മ എല്‍ബിഡബ്ള്യുവിന് മുന്നില്‍ കുടുങ്ങി ഗോള്‍ഡന്‍ ഡക്കായി. കെ.എല്‍.രാഹുല്‍ (മൂന്ന്) ബൗള്‍ഡ് ആകുകയായിരുന്നു. നിര്‍ണായകമായ ആദ്യ ഓവറില്‍ ഷഹീന്‍ അഫ്രീദി വിട്ടുകൊടുത്തത് രണ്ട് റണ്‍സ് മാത്രമാണ്. 
 
ടോസ് ലഭിച്ച പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ടോസ് ജയിച്ചാല്‍ ബൗളിങ് തിരഞ്ഞെടുക്കാനായിരുന്നു ഇന്ത്യന്‍ ക്യാംപ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ടോസ് നഷ്ടപ്പെട്ടതോടെ കോലി നിരാശനായി. ടോസ് ലഭിക്കുന്നതും നഷ്ടമാകുന്നതും നമ്മുടെ പരിധിയില്‍ ഉള്ള കാര്യമല്ലല്ലോ എന്നാണ് കോലി ടോസിന് ശേഷം പറഞ്ഞത്. തുടക്കത്തിലേ ഇന്ത്യയുടെ വിക്കറ്റ് വീഴ്ത്തി പ്രതിസന്ധിയിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പാക് നായകന്‍ ബാബര്‍ അസം പറഞ്ഞു. 
 
'ഞങ്ങള്‍ ആദ്യം പന്തെറിയാന്‍ പോകുന്നു. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയെ പരമാവധി സമ്മര്‍ദത്തിലാക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. മഞ്ഞും ഒരു പ്രധാന ഘടകമാണ്. അതുകൊണ്ട് ആദ്യം പന്തെറിയുകയാണ് നല്ലത്. ഞങ്ങള്‍ നന്നായി പരിശീലിച്ചിട്ടുണ്ട്. ഞങ്ങളുടെ തയ്യാറെടുപ്പുകളെ കുറിച്ച് ഞങ്ങള്‍ക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്. എതിര്‍ ടീമിലെ ബാറ്റര്‍മാരെ പ്രതിരോധത്തിലാക്കാന്‍ പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ക്ക് എപ്പോഴും പ്രത്യേക കഴിവുണ്ട്,' ടോസിനെത്തിയ ബാബര്‍ അസം പറഞ്ഞു. ടോസ് സമയത്ത് പറഞ്ഞ കാര്യങ്ങള്‍ അതേപടി നടപ്പിലാക്കുകയാണ് ബാബര്‍ അസം ചെയ്തത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shubman Gill: എഴുതി തള്ളിയവർ എവിടെ?, കണ്ണാ കൊഞ്ചം ഇങ്കെ പാർ, ഗില്ലാട്ടമല്ല ഇത് വിളയാട്ടം

അണ്ടർ 19 ടീമിലും അടിയോടടി തന്നെ, ഇംഗ്ലണ്ടിനെതിരെ 52 പന്തിൽ സെഞ്ചുറിയുമായി സൂര്യ വൈഭവം

India vs England: എത്ര വലിയ സ്കോർ നേടിയിട്ടും കാര്യമില്ല, ഞങ്ങൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് എല്ലാവർക്കും അറിയാം, ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി ഹാരി ബ്രൂക്

Sanju Samson in KCL: സഞ്ജു ഇനി കൊച്ചി ടീമില്‍; റെക്കോര്‍ഡ് തുക !

Australia vs West Indies 2nd Test: ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ വിന്‍ഡീസ്; അതിവേഗം വീഴ്ത്തണം എട്ട് വിക്കറ്റുകള്‍ !

അടുത്ത ലേഖനം
Show comments