Webdunia - Bharat's app for daily news and videos

Install App

‘ഇത് എന്റെ വിധിയാണ്’; സസ്പെൻഷനിൽ പ്രതികരണവുമായി പൃഥ്വി ഷാ

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു കത്തിലാണ് താരം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നത്.

Webdunia
ബുധന്‍, 31 ജൂലൈ 2019 (09:37 IST)
ഉത്തേജക മരുന്ന് പരിശോധനയിൽ ശരീരത്തിൽ നിരോധിത വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ കൗമാര താരം പൃഥ്വി ഷായ്ക്ക് ബിസിസിഐയുടെ വിലക്ക്. ഡോപ്പിങ് നിയമലംഘനത്തിന്റെ പേരിലാണ് വിലക്ക്. മുംബൈ ക്രിക്കറ്റ് അസോസിയേഷനിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന ഷായ്ക്ക്, 2018–19 സീസണിലെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് എട്ട് മാസത്തേയ്ക്ക് ബിസിസിഐ വിലക്കേർപ്പെടുത്തിയത്. മാർച്ച് 16 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വിലക്ക്. നവംബർ 15നു കാലാവധി അവസാനിക്കും.
 
ബിസിസിഐയുടെ വിലക്ക് ലഭിച്ചതിനു പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി പൃഥ്വി ഷാ എത്തി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു കത്തിലാണ് താരം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നത്. നിരോധിത ഘടകം ഉള്‍പ്പെട്ട കഫ് സിറപ്പ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കായി കളിക്കുന്നതിനിടെ കടുത്ത ചുമയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിച്ചതാണെന്ന് ഷാ വിശദീകരിച്ചു. 
 
"ഓസീസിനെതിരായ പരമ്പരയ്ക്കിടെ കാലിനേറ്റ പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചുവരവിന് ഒരുങ്ങുകയായിരുന്നു ഞാന്‍. വീണ്ടും കളിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ട് മരുന്ന് കഴിക്കാനുള്ള പ്രോട്ടോകോള്‍ പാലിക്കാന്‍ എനിക്കായില്ല. എന്റെ വിധി ഞാന്‍ ആത്മാര്‍ഥതയോടെ സ്വീകരിക്കുന്നു”, ഷാ പറഞ്ഞു. മരുന്നുകളും മറ്റും ഉപയോഗിക്കുമ്പോള്‍ കായിക താരങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ഷാ കൂട്ടിച്ചേര്‍ത്തു"
 
കഫ് സിറപ്പുകളില്‍ സാധാരണയായി കാണപ്പെടുന്ന നിരോധിത വസ്തുവാണ് ഷായ്ക്ക് തിരിച്ചടിയായത്. ഈ വർഷം ഫെബ്രുവരി 22ന് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി മൽസരത്തിനു മുന്നോടിയായി പൃഥ്വി ഷാ ഉത്തജക മരുന്നു പരിശോധനയ്ക്കായി മൂത്ര സാംപിൾ നൽകിയിരുന്നു. ഉത്തേജക നിരോധനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നടത്തുന്ന പതിവു പരിശോധനയാണിത്. ഇതിലാണ് ഷാ കുടുങ്ങിയത്. ബിസിസിഐയുടെ ഉത്തേജക–വിരുദ്ധ നിയമ പ്രകാരമാണ് നടപടി.
 
ശ്വാസകോശ സംബന്ധമായ അസുഖത്തിന് ഉപയോഗിക്കുന്ന മരുന്നാണ് ഉപയോഗിച്ചതെന്നും പ്രകടനത്തെ സ്വാധീനിക്കുന്നതുമല്ലെന്ന ഷായുടെ വിശദീകരണം ബോധ്യപ്പെട്ടതിനാലാണ് വിലക്ക് എട്ടു മാസത്തേയ്ക്ക് പരിമിതപ്പെടുത്തിയതെന്നു ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. ഇതു സംബന്ധിച്ചു വിദഗ്ധരുടെ അഭിപ്രായവും ബിസിസിഐ തേടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

MS Dhoni: 'എനിക്കെന്തിനാ ഇത്'; പ്ലെയര്‍ ഓഫ് ദി അവാര്‍ഡില്‍ ഞെട്ടി ധോണി

Rishabh Pant: 27 കോടി വാങ്ങിയതല്ലേ തട്ടി മുട്ടി ഒരു ഫിഫ്റ്റി അടിച്ചു; ടീമും തോറ്റു !

Chennai Super Kings: ഒടുവില്‍ ധോണി കരുത്തില്‍ ചെന്നൈയ്ക്ക് ജയം; ട്രോളിയവര്‍ ഇത് കാണുന്നുണ്ടോ?

Rohit Sharma: അഞ്ച് കളിയില്‍ 56, ഇംപാക്ട് 'സീറോ'; ധോണിയേക്കാള്‍ മോശം !

Virat Kohli and Sanju Samson: 'മോനേ സഞ്ജു, ഒരു വല്ലായ്മ'; ഹൃദയമിടിപ്പ് നോക്കാമോയെന്ന് കോലി (വീഡിയോ)

അടുത്ത ലേഖനം
Show comments