Webdunia - Bharat's app for daily news and videos

Install App

ഞാനത് ഒരിക്കലും മറക്കില്ല, തൻ്റെ അഭിപ്രായം ഒരു ഭയവുമില്ലാതെയാണ് സഞ്ജു പറഞ്ഞത്

Webdunia
ചൊവ്വ, 17 ജനുവരി 2023 (15:11 IST)
ഐപിഎല്ലിലെ ആദ്യ സീസണിലെ കിരീടനേട്ടത്തിന് ശേഷം കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ കഴിയാതിരുന്ന രാജസ്ഥാൻ റോയൽസിനെ നായകനായുള്ള രണ്ടാം സീസണിൽ തന്നെ ഐപിഎൽ ഫൈനലിലെത്തിച്ച നായകനാണ് സഞ്ജു സാംസൺ. ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമല്ലെങ്കിലും സഞ്ജു എന്ന നായകൻ്റെ ഐപിഎൽ പ്രകടനം ഏറെ പ്രശംസകൾക്ക് പാത്രമായിരുന്നു.
 
ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റിൽ സഞ്ജുവിൻ്റെ നായകശേഷി തിരിച്ചറിഞ്ഞ നിമിഷത്തെ പറ്റി സംസാരിക്കുകയാണ് ടീമിൻ്റെ മുൻ ഫീൽഡിംഗ് പരിശീലകനായിരുന്ന ആർ ശ്രീധർ. 2020ൽ ഓസീസിനെതിരെ നടന്ന ടി20 മത്സരത്തിനിടെ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ബാറ്റ് ചെയ്യുന്നതിനിടെ മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ ഒരു പന്ത് ജഡേജയുടെ ഹെൽമറ്റിൽ പതിക്കുകയും താരത്തിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ഒരു താരത്തിന് പരിക്കേറ്റാൽ കൺകഷൻ സബ്ബായി മറ്റൊരു താരത്തിന് കളിക്കാൻ നിയമം അനുവദിക്കുന്നുണ്ട്.
 
എന്നാൽ അന്ന് വിരാട് കോലി, രവി ശാസ്ത്രി എന്നിവർക്കൊന്നും തന്നെ ആ കാര്യം തലയിൽ ഉദിച്ചില്ല. സഞ്ജുവാണ് എന്നോട് എന്തുകൊണ്ട് ജഡ്ഡുവിന് പകരമൊരു ബൗളറെ കൺകഷൻ സബ്ബായി ഇറക്കിക്കൂടാ എന്ന് ചോദിക്കുന്നത്. അപ്പോഴാണ് അയാളിലെ നായകനെ ഞാൻ ആദ്യമായി കണ്ടത്. ഈ കാര്യം ശാസ്ത്രിയോട് സംസാരിക്കാൻ ഞാൻ പറഞ്ഞു. സഞ്ജു പറഞ്ഞതിൽ കാര്യമുള്ളതായി ശാസ്ത്രിക്ക് തോന്നുകയും മാച്ച് റഫറി ഡേവിഡ് ബൂണിനെ സമീപിച്ച് കൺകഷൻ സബ്ബായി ചാഹലിനെ ഇറക്കാൻ അനുമതി വാങ്ങുകയും ചെയ്തു.
 
അന്ന് സഞ്ജു നടത്തിയ ഇടപെടൽ എപ്പോഴും എൻ്റെ മനസിൽ കാണും. സഞ്ജുവിലെ നായകനെ നിങ്ങൾക്കവിടെ കാണാനാകും. ഗെയിമിനെ മാത്രം ചിന്തിക്കുന്ന ഒരു ലീഡറെ നിങ്ങൾക്ക് അവനിൽ കാണാം. തനിക്ക് എങ്ങനെ ഗ്രൗണ്ടിൽ ഇറങ്ങാമെന്നല്ല അയാൾ ചിന്തിക്കുന്നത്. അന്ന് ശാസ്ത്രിയോ വിരാടോ പോലും ചിന്തിക്കാത്ത കാര്യമാണ് സഞ്ജു ചിന്തിച്ചത്.തൻ്റെ ചിന്ത തുറന്നുപറയാൻ സഞ്ജു ഭയപ്പെട്ടതുമില്ല. ആർ ശ്രീധർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക് ക്യാപ്റ്റന്‍ 'ടെയില്‍സ്' വിളിച്ചു, അവതാരക കേട്ടത് 'ഹെഡ്‌സ്'; നാടകീയ രംഗങ്ങള്‍, എന്നിട്ടും ജയം ഇന്ത്യക്ക് !

India Women vs Pakistan Women: 'എല്ലാം ബിസിസിഐ പറയും പോലെ'; പാക് ക്യാപ്റ്റനു കൈ കൊടുക്കാതെ ഹര്‍മന്‍

India Women vs Pakistan Women: ഇന്ത്യക്കു മുന്നില്‍ തോല്‍ക്കാന്‍ തന്നെ വിധി; വനിത ലോകകപ്പില്‍ പാക്കിസ്ഥാനെ കെട്ടുകെട്ടിച്ചത് 88 റണ്‍സിന്

പ്രത്യേക പരിഗണനയില്ല, കോലിയും രോഹിത്തും ആഭ്യന്തര ക്രിക്കറ്റ് കളിക്കണം, നിലപാട് വ്യക്തമാക്കി ബിസിസിഐ

എന്തിനാണ് ഇത്ര തിടുക്കം, രോഹിത്തിനെ മാറ്റി ഗില്ലിനെ നായകനാക്കിയതിനെ ചോദ്യം ചെയ്ത് ഹർഭജൻ

അടുത്ത ലേഖനം
Show comments