Webdunia - Bharat's app for daily news and videos

Install App

രവി ശാസ്ത്രിയല്ല, പരിശീലകനാവേണ്ടിയിരുന്നത് ദ്രാവിഡ്, പക്ഷേ...: വെളിപ്പെടുത്തി മുൻ ഭരണസമിതി ചെയർമാൻ

Webdunia
തിങ്കള്‍, 6 ജൂലൈ 2020 (15:05 IST)
ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരമാണ് രാഹുല്‍ ദ്രാവിഡ്. ടീമിലുണ്ടായിരുന്ന കാലത്ത് ഇന്ത്യയുടെ ബാറ്റിങ് കരുത്ത്. വിരമിച്ച ശേഷം ഇപ്പോഴും ഇന്ത്യൻ ക്രിക്കറ്റിനായി പ്രവർത്തിയ്ക്കുകയാണ് താരം. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ പരിശീലിപ്പിക്കുകയും ലോക ചാംപ്യന്‍മാരാക്കുകയും ചെയ്ത ദ്രാവിഡിനൊട് ഇന്ത്യൻ സീനിയർ ടിമിന്റെ മുഖ്യ പരിശീലകനാവാൻ ആവശ്യപ്പെട്ടു എങ്കിലും അത് ഏറ്റെടുക്കാൻ ദ്രാവിഡ് തയ്യാറായില്ല എന്നും വെളിപ്പെടുത്തിയിരിയ്ക്കുകയാണ് മുന്‍ ക്രിക്കറ്റ് ഭരണകാര്യ സമിതി ചെയര്‍മാന്‍ വിനോദ് റായ്
 
'2017ല്‍ ഇന്ത്യയുടെ സീനിയര്‍ ടീമിന്റെ മുഖ്യ കോച്ച് സ്ഥാനത്തേക്ക് ഏറ്റവുമധികം പരിഗണിച്ചത് ദ്രാവിഡിനെയായിരുന്നു. എന്ന് വിനോദ് റായ് പറയുന്നു. 'ദ്രാവിഡ് കോച്ചായി വരണം എന്നായിരുന്നു ഞങ്ങകൾ താല്‍പ്പര്യം. അദ്ദേഹത്തോട് ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. "എനിക്ക് വളര്‍ന്നുവരുന്ന രണ്ടു ആണ്‍മക്കളാണ് വീട്ടിലുള്ളത്. കോച്ചായാല്‍ ഇന്ത്യന്‍ ടീമിനൊപ്പം നിരന്തരം യാത്രകൾ ചെയ്യേണ്ടിവരും. ഇതോടെ മക്കളെ ശ്രദ്ധിക്കാന്‍ കഴിയാതെയാവും. ഇപ്പോള്‍ ഞാന്‍ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിയ്ക്കേണ്ടതുണ്ട്." എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി
 
ദ്രാവിഡിന്റെ ഈ അഭ്യർത്ഥന ശരിയാണെന്ന് തോന്നി അതിനാലാണ് പരിശീലക സ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കുന്നവരുടെ കൂട്ടത്തിൽനിന്നും അദ്ദേഹത്തെ ഒഴിവാക്കിയത്. വിനോദ് റായ് പറഞ്ഞു. നിലവിൽ ബെംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടറായി പ്രവർത്തിയ്ക്കുകയാണ് രാഹുൽ ദ്രാവിഡ്. സെവാഗ്, ടോം മൂഡി എന്നിവരെ മറികടന്നാണ് ശാസ്ത്രി മുഖ്യ കോച്ച് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ടീമുമായുള്ള രവിശാസ്ത്രിയുടെ കരാർ അവസാനിച്ചിരുന്നു. എന്നാല്‍ 2021ലെ ടി20 ലോകകപ്പ് വരെ ഇത് നീട്ടി നൽകുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: പന്തിന്റെ പരുക്ക് ഗുരുതരമോ?

അര്‍ജന്റീനയുടെ വണ്ടര്‍ കിഡ്, ക്ലൗഡിയോ എച്ചെവേരി ഉടന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ചേരും

എന്തിന് ചുമ്മാ ഹൈപ്പ് കൊടുക്കുന്നു, ഈ പാകിസ്ഥാൻ ടീം ദുർബലർ, ഇന്ത്യയ്ക്ക് മുന്നിൽ ശരിക്കും വിയർക്കും: ഹർഭജൻ സിംഗ്

ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ സ്റ്റേഡിയങ്ങളിൽ ഇന്ത്യൻ പതാകയില്ല, പുതിയ വിവാദം

രാഹുല്‍ തുടര്‍ച്ചയായി പരാജയപ്പെട്ടാല്‍ മാത്രം പന്തിനു അവസരം; ചാംപ്യന്‍സ് ട്രോഫി

അടുത്ത ലേഖനം
Show comments