Webdunia - Bharat's app for daily news and videos

Install App

Rahul Dravid: പരിശീലക സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ല; ബിസിസിഐയെ അറിയിച്ച് രാഹുല്‍ ദ്രാവിഡ്

ദ്രാവിഡിന്റെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് പുതിയ പരിശീലകനെ തേടാന്‍ ബിസിസിഐ നടപടിക്രമങ്ങള്‍ ആരംഭിച്ചത്

രേണുക വേണു
തിങ്കള്‍, 13 മെയ് 2024 (19:59 IST)
Rahul Dravid: കാലാവധി പൂര്‍ത്തിയായാല്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് തുടരാനില്ലെന്ന് രാഹുല്‍ ദ്രാവിഡ്. പരിശീലക സ്ഥാനത്തേക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കാന്‍ രാഹുലിന് അവസരമുണ്ടെന്ന് ബിസിസിഐ അറിയിച്ചെങ്കിലും തല്‍സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്നാണ് ദ്രാവിഡിന്റെ തീരുമാനം. ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് തിരിച്ചുപോകാനാണ് താരം ആഗ്രഹിക്കുന്നത്. 
 
ദ്രാവിഡിന്റെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് പുതിയ പരിശീലകനെ തേടാന്‍ ബിസിസിഐ നടപടിക്രമങ്ങള്‍ ആരംഭിച്ചത്. പുതിയ പരിശീലകനു വേണ്ടി ഉടന്‍ പരസ്യം ചെയ്യുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ കഴിഞ്ഞ ദിവസം മുംബൈയില്‍ പറഞ്ഞിരുന്നു. 
 
' ജൂണ്‍ വരെയാണ് രാഹുലിന്റെ കാലാവധി. പരിശീലക സ്ഥാനത്തേക്ക് വീണ്ടും അപേക്ഷ നല്‍കണമെങ്കില്‍ രാഹുലിന് അത് ചെയ്യാം,' ജയ് ഷാ പറഞ്ഞു. രാഹുലിന്റെ കാലാവധി നീട്ടില്ലെന്ന് പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു ജയ് ഷാ. വിദേശ പരിശീലകനെ പരിഗണിക്കാനും സാധ്യതയുണ്ടെന്ന് ജയ് ഷാ സൂചന നല്‍കി. അതേസമയം വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത പരിശീലകര്‍ എന്ന രീതി കൊണ്ടുവരില്ലെന്നും ജയ് ഷാ വ്യക്തമാക്കി. 
 
പുതിയ പരിശീലകനെ മൂന്ന് വര്‍ഷത്തേക്കാണ് നിയോഗിക്കുക. പുതിയ പരിശീലകനെ തീരുമാനിച്ച ശേഷം മാത്രമായിരിക്കും ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് പരിശീലകര്‍ അടക്കമുള്ള പുതിയ പരിശീലക സംഘത്തെ തിരഞ്ഞെടുക്കുകയെന്നും ഷാ കൂട്ടിച്ചേര്‍ത്തു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ഒരു ചീഞ്ഞ മുട്ട എല്ലാം നശിപ്പിക്കും, ധവാനെ കുത്തിപറഞ്ഞ് ഷാഹിദ് അഫ്രീദി

കേരളത്തെ എല്ലാവർക്കും പുച്ഛമായിരുന്നു, അതിന്ന് മാറി, രഞ്ജി ട്രോഫി സെമിഫൈനൽ കളിക്കാനാവാത്തതിൽ ദുഃഖമുണ്ട്: സഞ്ജു സാംസൺ

അടുത്ത ലേഖനം
Show comments