Webdunia - Bharat's app for daily news and videos

Install App

ഫുള്‍ ടോസ് പോലും ബൗണ്ടറിയാക്കാത്ത ജഡേജ, തട്ടി മുട്ടി കളിക്കുന്ന പാണ്ഡ്യ; ഇവരെയും കൊണ്ടാണോ ഇന്ത്യ ലോകകപ്പ് കളിക്കാന്‍ പോകുന്നത്?

ഈ സീസണില്‍ നാല് മത്സരങ്ങള്‍ കഴിയുമ്പോള്‍ 108 റണ്‍സ് മാത്രമാണ് ഹാര്‍ദിക് നേടിയിരിക്കുന്നത്

രേണുക വേണു
തിങ്കള്‍, 8 ഏപ്രില്‍ 2024 (12:31 IST)
Hardik Pandya and Ravindra jadeja

ഐപിഎല്ലിലെ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരുടെ ഓള്‍റൗണ്ടര്‍ പ്രകടനങ്ങളില്‍ നിരാശരായി ആരാധകര്‍. ട്വന്റി 20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇരുവരും തങ്ങളുടെ ഫോം വീണ്ടെടുക്കാത്തത് ഇന്ത്യക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ബാറ്റിങ്ങിലാണ് ഇരുവരും പൂര്‍ണമായി നിറം മങ്ങിയിരിക്കുന്നത്. ജഡേജയേയും പാണ്ഡ്യയേയും കൊണ്ട് ലോകകപ്പ് കളിക്കാന്‍ പോയാല്‍ ഇന്ത്യ സെമിയില്‍ പോലും എത്തില്ലെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. 
 
ഈ സീസണില്‍ നാല് മത്സരങ്ങള്‍ കഴിയുമ്പോള്‍ 108 റണ്‍സ് മാത്രമാണ് ഹാര്‍ദിക് നേടിയിരിക്കുന്നത്. 39 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 138.46 ആണ് സ്ട്രൈക്ക് റേറ്റ്. ഫുള്‍ ടോസുകള്‍ പോലും കൃത്യമായി ബൗണ്ടറിയാക്കാന്‍ ഹാര്‍ദിക് പാടുപെടുന്നുണ്ട്. മികച്ച തുടക്കം ലഭിച്ചാലും മധ്യനിരയില്‍ വന്ന് ബോളുകള്‍ പാഴാക്കുകയാണ് ഹാര്‍ദിക് ചെയ്യുന്നതെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. ബൗളിങ്ങിലും ഹാര്‍ദിക് നിരാശപ്പെടുത്തുകയാണ്. നാല് കളികളിലായി 42 പന്തുകളില്‍ നിന്ന് ഹാര്‍ദിക് വിട്ടുകൊടുത്തത് 76 റണ്‍സാണ്. ആകെ നേടിയത് ഒരു വിക്കറ്റ് മാത്രം. ബാറ്റിങ്ങിലും ബൗളിങ്ങിലും നിരാശപ്പെടുത്തുന്ന ഹാര്‍ദിക്കിനെ പ്രധാന ഓള്‍റൗണ്ടര്‍ ആയി ലോകകപ്പ് കളിച്ചാല്‍ എന്താകും അവസ്ഥയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 
 
ജഡേജയുടെ കാര്യവും വ്യത്യസ്തമല്ല. നാല് കളികളില്‍ നിന്ന് 140 സ്‌ട്രൈക്ക് റേറ്റില്‍ ഇതുവരെ നേടിയത് 84 റണ്‍സ് മാത്രം. പുറത്താകാതെ നേടിയ 31 ആണ് ഉയര്‍ന്ന സ്‌കോര്‍. ബൗളിങ്ങില്‍ ആകട്ടെ 84 പന്തുകളില്‍ നിന്ന് 109 റണ്‍സാണ് നാല് കളികളിലായി വിട്ടുകൊടുത്തത്. ഹാര്‍ദിക്കിനെ പോലെ ഒരു വിക്കറ്റ് മാത്രമാണ് ജഡേജയ്ക്ക് ഈ സീസണില്‍ ഉള്ളത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

Australia vs South Africa, WTC Final 2025: ദക്ഷിണാഫ്രിക്കയുടെ കിരീടമോഹം 69 റണ്‍സ് അകലെ; ഇന്ന് ക്ലൈമാക്‌സ്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

അടുത്ത ലേഖനം
Show comments