Webdunia - Bharat's app for daily news and videos

Install App

ഞാന്‍ എത്തിനില്‍ക്കുന്ന ഇടത്ത് നില്‍ക്കേണ്ടവനാണ് നീ, നാല് വര്‍ഷം മുന്‍പേ ജയ്‌സ്വാളിന്റെ പ്രതിഭ തിരിച്ചറിഞ്ഞത് ഹിറ്റ്മാന്‍!

അഭിറാം മനോഹർ
ചൊവ്വ, 20 ഫെബ്രുവരി 2024 (13:55 IST)
ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയമായി മാറിയിരിക്കുകയാണ് യുവതാരമായ യശ്വസി ജയ്‌സ്വാള്‍. ടി20 ക്രിക്കറ്റിലും ഇപ്പോഴിതാ ടെസ്റ്റിലും മികച്ച പ്രകടനങ്ങളാണ് താരം ഇന്ത്യയ്ക്കായി നടത്തുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ വിരേന്ദര്‍ സെവാഗിനെ പോലൊരു ഓപ്പണിംഗ് താരത്തെയാണ് ഇന്ത്യ ജയ്‌സ്വാളില്‍ കാണുന്നത്. സീനിയര്‍ താരങ്ങളായ വിരാട് കോലി,രോഹിത് ശര്‍മ എന്നിവരെല്ലാം കരിയറിന്റെ അവസാന സമയത്ത് നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ വെളിച്ചം നല്‍കുന്നതാണ് ജയ്‌സ്വാളിന്റെ സാമിപ്യം.
 
ആഭ്യന്തര ലീഗില്‍ മുംബൈയ്ക്കായും തുടര്‍ന്ന് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായും നടത്തിയ പ്രകടനങ്ങളാണ് ജയ്‌സ്വാളിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചത്. എന്നാല്‍ ജയ്‌സ്വാള്‍ ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കുന്നതിന് മുന്‍പ് തന്നെ ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ ജയ്‌സ്വാളിന്റെ പൊട്ടന്‍ഷ്യല്‍ മനസിലാക്കിയിരുന്നു. യശ്വസിയുടെ ബാല്യകാല പരിശീലകനായ ജ്വാല സിങ്ങാണ് ഇതിനെ പറ്റി മനസ്സ് തുറന്നിരിക്കുന്നത്. രോഹിത്തിന്റെ ഒറ്റ ഫോണ്‍ കോളാണ് ജയ്‌സ്വാളിന്റെ കരിയര്‍ മാറ്റിയതെന്ന് ജ്യാല സിങ് പറയുന്നു.
 
നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയ്‌സ്വാള്‍ മുംബൈ ടീമിനായി ആഭ്യന്തര ലീഗില്‍ കളിക്കുന്ന സമയം. രോഹിത് ശര്‍മ സഹതാരങ്ങളുടെ ആരുടെയോ ഫോണില്‍ നിന്നും യശ്വസിയുടെ ഫോണിലേക്ക് വിളിച്ചു. എനിക്ക് നിന്നോട് സംസാരിക്കണം. ഞാനിപ്പോള്‍ നില്‍ക്കുന്ന ഇടത്ത് എത്തേണ്ടവനാണ് നീ എന്നായിരുന്നു യശ്വസിയോട് അന്ന് രോഹിത് പറഞ്ഞതിന്റെ ചുരുക്കം. രോഹിത് വിളിച്ചതിന് പിന്നാലെ യശ്വസി എന്നെ വിളിച്ച് ഇക്കാര്യം പറഞ്ഞു. രോഹിത് വിളിച്ചതില്‍ വലിയ ആവേശത്തിലായിരുന്നു ജയ്‌സ്വാള്‍. ജ്വാല സിങ് പറയുന്നു.
 
ഇന്ത്യയ്ക്കായി 7 ടെസ്റ്റ് മത്സരങ്ങളിലെ 13 ഇന്നിങ്ങ്‌സുകളില്‍ നിന്നും 71 റണ്‍സ് ശരാശരിയില്‍ 861 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചെടുത്തത്. ചുരുങ്ങിയ ഈ കാലയളവില്‍ തന്നെ 2 ഇരട്ടസെഞ്ചുറികളും ഒരു സെഞ്ചുറിയും നേടാന്‍ താരത്തിനായി. 214* ആണ് ടെസ്റ്റില്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

ബെന്‍ സ്റ്റോക്‌സിന്റെ പരിക്കില്‍ ഇംഗ്ലണ്ട് ക്യാമ്പില്‍ ആശങ്ക, അഞ്ചാം ടെസ്റ്റിനായി ജാമി ഓവര്‍ട്ടണെ തിരിച്ചുവിളിച്ചു

ലെജൻഡ്സ് ലീഗിൽ പറ്റില്ല, ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ കളിക്കാം, ഇന്ത്യൻ നിലപാട് ഇരട്ടത്താപ്പെന്ന് പാകിസ്ഥാൻ മുൻ താരം

Divya Deshmukh: കൊനേരും ഹംപിയെ പരാജയപ്പെടുത്തി ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ദിവ്യ ദേശ്മുഖിന്, നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി

Gambhir: ഇതൊന്നും പോര ഗംഭീർ, പരിശീലകസംഘത്തിൽ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ, സഹപരിശീലകരുടെ സ്ഥാനം തെറിച്ചേക്കും

അടുത്ത ലേഖനം
Show comments