Webdunia - Bharat's app for daily news and videos

Install App

ഒരു സൂപ്പർ ടീമിനെ തയ്യാറാക്കി മോർഗൻ പടിയിറങ്ങി, രോഹിത് ഇംഗ്ലണ്ട് മുൻ നായകനെ കണ്ടുപഠിക്കണമെന്ന് വിമർശനം

Webdunia
തിങ്കള്‍, 14 നവം‌ബര്‍ 2022 (15:54 IST)
ടി20 ലോകകപ്പിൽ ജോസ് ബട്ട്‌ലറിൻ്റെ നേതൃത്വത്തിലാണ് കിരീടവിജയം നേടിയതെങ്കിലും ഇംഗ്ലണ്ടിൻ്റെ ലോകകപ്പ് വിജയത്തിൻ്റെ ക്രെഡിറ്റ് മുൻ നായകൻ ഓയിൻ മോർഗാനുകൂടി അവകാശപ്പെട്ടതാണ്. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇംഗ്ലണ്ട് ചുരുങ്ങിയ കാലം കൊണ്ട് കൈവരിച്ച നേട്ടങ്ങൾക്ക് പിന്നിലെ ബുദ്ധികേന്ദ്രം മുൻ നായകൻ ഓയ്ൻ മോർഗൻ്റേതായിരുന്നു. മോർഗാൻ്റെ കീഴിൽ അണിനിരന്നതാരങ്ങളെ ഉപയോഗിക്കുക മാത്രമെ ബട്ട്‌ലർക്ക് ഇത്തവണ ചെയ്യാനുണ്ടായിരുന്നത്.
 
കരിയറിൽ മോശം പ്രകടനം തുടരുമ്പോഴും നായകനെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന മോർഗൻ്റെ ടി20യിൽ നിന്നുള്ള വിരമിക്കുന്ന തീരുമാനം ഞെട്ടിക്കുന്നതായിരുന്നു. ഇതോടെയാണ് ജോസ് ബട്ട്‌ലർക്ക് ഇംഗ്ലണ്ട് നായകസ്ഥാനം ലഭ്യമായത്. മോശം ഫോമിനെ തുടർന്ന് ടി20 ക്രിക്കറ്റിൽ നിന്നും വിരമിച്ചതോടെ മറ്റൊരു താരത്തെ ഉൾപ്പെടുത്താൻ ഇംഗ്ലണ്ട് ടീമിനായി. മോർഗൻ്റെ കീഴിൽ ഉണ്ടായിരുന്ന താരങ്ങൾ തന്നെയായിരുന്നു ബട്ട്‌ലർക്ക് കീഴിലും ലോകകപ്പിൽ അണിനിരന്നത്.
 
തുടക്കത്തിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചുനിൽക്കുക അവസാനം ആഞ്ഞടിക്കുക എന്ന സമീപനത്തിൽ കൃത്യമായ മാറ്റം വരുത്തി എന്നതാണ് ഇംഗ്ലണ്ട് ക്രിക്കറ്റിന് മോർഗൻ നൽകിയ സംഭാവന. തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്ന ഒരു സംഘത്തെ മോർഗൻ കെട്ടിപ്പടുത്തപ്പോൾ ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ 2 ലോക കിരീടങ്ങളാണ് 3 വർഷത്തിനുള്ളിൽ ഇംഗ്ലണ്ട് സെൽഫിൽ എത്തിചേർന്നത്.
 
ഇന്ത്യൻ ക്രിക്കറ്റും ഈ ഒരു സമീപനരീതിയിലേക്ക് മാറുമെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ പ്രഖ്യാപിച്ചിരുന്നെങ്കിലും പഴയ സമീപനം തന്നെയാണ് ഇന്ത്യൻ ഓപ്പണർമാർ ടൂർണമെൻ്റിൽ പിന്തുടർന്നത്. ബാറ്റർ എന്ന നിലയിൽ കാര്യമായ സംഭാവന ചെയ്യാൻ സാധിക്കാത്ത സ്ഥിതിയിൽ ഓയ്ൻ മോർഗനെ പോലെ ഒരു ഭാവി ടീമിനെ തയ്യാറാക്കി ടി20 ക്രിക്കറ്റിൽ നിന്നും രോഹിത് വിരമിക്കണമെന്നാണ് വിമർശകർ പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

ചെയ്ഞ്ചില്ല, ബാബർ അസം വീണ്ടും പൂജ്യത്തിന് പുറത്ത്, പാകിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് ജയം

Virat Kohli and Rohit Sharma: 'സമയം ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കുന്നില്ല'; രോഹിത്തിന്റെയും കോലിയുടെയും ഭാവിയില്‍ മുന്‍ സെലക്ടര്‍

Australia vs Southafrica:പൊരുതിയത് റിക്കിൾട്ടൺ മാത്രം, ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയ, ആദ്യ ടി20യിൽ 17 റൺസിൻ്റെ വിജയം

Crystal palace vs Liverpool: മക് അലിസ്റ്റർ, സല.. പെനാൽറ്റി പാഴാക്കി താരങ്ങൾ,വെംബ്ലിയിൽ ലിവർപൂളിനെ തോൽപ്പിച്ച് ക്രിസ്റ്റൽ പാലസിന് ചരിത്രനേട്ടം

അടുത്ത ലേഖനം
Show comments