Webdunia - Bharat's app for daily news and videos

Install App

സൂര്യകുമാറിനെ ഒഴിവാക്കുക, പകരം ഇഷാന്‍ കളിക്കട്ടെ; ഇന്ത്യയ്ക്ക് ഉപദേശവുമായി മുന്‍ പാക് ക്യാപ്റ്റന്‍

Webdunia
ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (15:48 IST)
ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സൂര്യകുമാര്‍ യാദവിനെ പുറത്തിരുത്തുകയാണ് ഇന്ത്യയ്ക്ക് ഉചിതമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ച അവസാന ഇന്നിങ്‌സ് അല്ലാതെ സൂര്യകുമാറിന്റേതായി എടുത്തുപറയാന്‍ സാധിക്കുന്ന ഇന്നിങ്‌സുകള്‍ ഇല്ല. അതുകൊണ്ട് നിലവില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന ഇഷാന്‍ കിഷനെ സൂര്യകുമാറിന് പകരം മധ്യനിരയില്‍ കളിപ്പിക്കുകയാണ് ഉചിതമെന്ന് ബട്ട് പറഞ്ഞു. 
 
'ശ്രീലങ്കന്‍ പര്യടനത്തില്‍ കണ്ട പോലെ സൂര്യകുമാറില്‍ നിന്ന് മികച്ച ഇന്നിങ്‌സുകളൊന്നും പിന്നീട് പിറന്നിട്ടില്ല. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ച അവസാന ഇന്നിങ്‌സ് മാത്രമാണ് എടുത്തുപറയാനുള്ളത്. അദ്ദേഹത്തിന്റെ ഫോമില്‍ ആശങ്ക തുടരുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സൂര്യകുമാര്‍ യാദവിന് പകരം ഇഷാന്‍ കിഷനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താം. സൂര്യകുമാര്‍, ഇഷാന്‍ എന്നിവരില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കണമെങ്കില്‍ തീര്‍ച്ചയായും അത് ഇഷാന്‍ ആയിരിക്കും. മത്സരത്തിന്റെ ഗതി മാറ്റുന്ന തരത്തിലുള്ള മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ ഇഷാന് സാധിക്കും,' സല്‍മാന്‍ ബട്ട് പറഞ്ഞു. 
 
'സൂര്യകുമാറിന് പകരം ഇഷാന്‍ കളിക്കുകയാണെങ്കില്‍ മറ്റൊരു ഗുണം കൂടി ഇന്ത്യയ്ക്ക് ഉണ്ട്. മധ്യനിരയില്‍ ഇന്ത്യയ്ക്ക് രണ്ട് ഇടംകൈയന്‍ ബാറ്റര്‍മാര്‍ ഉണ്ടാകും. ഇഷാന്‍ കിഷനും റിഷഭ് പന്തും. വാലറ്റത്തേക്ക് വരുമ്പോള്‍ രവീന്ദ്ര ജഡേജ കൂടി ഇടംകൈയന്‍ ആണ്. ലെഫ്റ്റ്-റൈറ്റ് കോംബിനേഷന്‍ കൂടുതല്‍ ഗുണം ചെയ്യും. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരില്‍ മൂന്ന് പേരും വലംകൈയന്‍മാരാണ്. ഇഷാന്‍ വന്നാല്‍ റൈറ്റ്-ലെഫ്റ്റ് കോംബിനേഷന്‍ കൂടുതല്‍ നന്നായി പ്രയോജനപ്പെടുത്താനും ഇന്ത്യയ്ക്ക് സാധിക്കും,' സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ഒരു ചീഞ്ഞ മുട്ട എല്ലാം നശിപ്പിക്കും, ധവാനെ കുത്തിപറഞ്ഞ് ഷാഹിദ് അഫ്രീദി

കേരളത്തെ എല്ലാവർക്കും പുച്ഛമായിരുന്നു, അതിന്ന് മാറി, രഞ്ജി ട്രോഫി സെമിഫൈനൽ കളിക്കാനാവാത്തതിൽ ദുഃഖമുണ്ട്: സഞ്ജു സാംസൺ

അടുത്ത ലേഖനം
Show comments