Webdunia - Bharat's app for daily news and videos

Install App

സഞ്ജുവിനോട് അവഗണന തുടരുന്നു; ഇതിലും നല്ലത് വിരമിക്കുകയാണെന്ന് ആരാധകര്‍ !

അര്‍ഹതയുണ്ടായിട്ടും സഞ്ജുവിന് അവസരം ലഭിക്കുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം

Webdunia
ചൊവ്വ, 22 നവം‌ബര്‍ 2022 (13:19 IST)
മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിക്കുകയാണ് നല്ലതെന്ന് ആരാധകര്‍. ബിസിസിഐയുടെയും ടീം മാനേജ്‌മെന്റിന്റെയും കടുത്ത അവഗണനയ്‌ക്കെതിരെ ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. സഞ്ജുവിനെ തുടര്‍ച്ചയായി അവഗണിക്കുകയും ട്വന്റി 20 ക്രിക്കറ്റില്‍ മോശം ഫോമില്‍ തുടരുന്ന റിഷഭ് പന്തിന് വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ആരാധകര്‍ ഒരേസ്വരത്തില്‍ ചോദിക്കുന്നു. 
 
അര്‍ഹതയുണ്ടായിട്ടും സഞ്ജുവിന് അവസരം ലഭിക്കുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിനുള്ള ടീമില്‍ സഞ്ജുവിന് ഇടമില്ല. രണ്ടാം ട്വന്റി 20 മത്സരത്തിലും സഞ്ജു ബെഞ്ചിലിരിക്കേണ്ടി വന്നു. രണ്ടാം ട്വന്റി 20 യില്‍ റിഷഭ് പന്ത് നേടിയത് 13 പന്തില്‍ വെറും ആറ് റണ്‍സാണ്. ട്വന്റി 20 ലോകകപ്പിലും പന്ത് പരാജയമായിരുന്നു. എന്നിട്ടും പന്തിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്നതിന്റെ ഔചിത്യം മനസ്സിലാകുന്നില്ലെന്നാണ് ആരാധകരുടെ കമന്റ്. 
 
റിഷഭ് പന്ത് ഇതുവരെ ഇന്ത്യക്ക് വേണ്ടി 65 ട്വന്റി 20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. മിക്ക കളികളിലും പന്ത് പരാജയമാണ്. അതേസമയം, 2015 ല്‍ ഇന്ത്യക്ക് വേണ്ടി ട്വന്റി 20 യില്‍ അരങ്ങേറിയ സഞ്ജു എട്ടുവര്‍ഷത്തിനിടെ ഇതുവരെ കളിച്ചത് വെറും 16 മത്സരങ്ങള്‍. ശരാശരിയും സ്‌ട്രൈക്ക് റേറ്റും പരിശോധിച്ചാല്‍ റിഷഭ് പന്തിനേക്കാള്‍ മികച്ചതാണ് സഞ്ജുവിന്റേത്. എന്നിട്ടും സഞ്ജുവിനേക്കാള്‍ പരിഗണന ടീമില്‍ കിട്ടുന്നത് പന്തിന് ! ഇതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. വേറെ ഏതെങ്കിലും ടീമില്‍ ആണെങ്കില്‍ സഞ്ജു ഉറപ്പായും അവരുടെ ട്വന്റി 20 സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ ആയിരിക്കുമെന്നും ഇന്ത്യയില്‍ ആയതുകൊണ്ടാണ് ഈ ദുര്‍ഗതിയെന്നുമാണ് ആരാധകരുടെ കമന്റ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

Joe Root: റൂട്ടിനു മുന്നില്‍ ഇനി സച്ചിന്‍ മാത്രം; ടെസ്റ്റ് ഫോര്‍മാറ്റിലെ 'ഗോട്ട്' റൂട്ടിലേക്ക്

India vs England, 3rd Test: പന്ത് ഒറ്റക്കാലിൽ വന്നടിച്ച റൺസാണ് ഇന്ത്യ വെറുതെ പാഴാക്കുന്നത്, ക്യാപ്റ്റൻസിയെ പറ്റി ഗില്ലിനെ ധാരണയില്ല, നിർത്തിപൊരിച്ച് നാസർ ഹുസൈൻ

Joe Root: തലയറുത്തു, വേരറുക്കാനാവാതെ ഇന്ത്യ, ജോ റൂട്ടിന് മുപ്പത്തിയെട്ടാം ടെസ്റ്റ് സെഞ്ചുറി

Joe Root Breaks Siraj's Watch: 'ഒന്ന് അപ്പീല്‍ ചെയ്തതാ, ദേ കിടക്കുന്നു വാച്ച്'; ഒരു കൈയബദ്ധമെന്ന് റൂട്ട് (വീഡിയോ)

അടുത്ത ലേഖനം
Show comments