Webdunia - Bharat's app for daily news and videos

Install App

കുറ്റങ്ങൾ പറയാൻ കുറേയേറെ പേർ വന്നു, സഹായിച്ചത് മൂന്ന് പേർ മാത്രം, അവർ സഹായിച്ചില്ലെങ്കിൽ ഞാനില്ല: സെവാഗ് പറയുന്നു

Webdunia
വെള്ളി, 11 ജൂണ്‍ 2021 (19:27 IST)
ഇന്ത്യൻ ക്രിക്കറ്റിൽ വിപ്ലവം തന്നെ നടത്തിയ ബാറ്റിങ് താരമാണ് വിരേന്ദർ സെവാഗ്. ഏകദിനത്തിൽ മാത്രമല്ല ടെസ്റ്റ് മത്സരങ്ങളിലും ഓപ്പണററുടെ റോൾ എന്താകണമെന്ന ധാരണകളെ പൊളിച്ചടുക്കിയ പ്രതിഭ. സ്പിന്നറോ, പേസറോ എന്ന വ്യത്യാസമില്ലാതെ ബൗളർമാരെ അടിച്ചൊതുക്കിയ സെവാഗായിരുന്നു പിന്നീട് വന്ന ഇന്ത്യൻ താരങ്ങളെ ഫിയർലെസ് ക്രിക്കറ്റ് എന്താണെ‌ന്ന് പഠിപ്പിച്ചത്. ഇപ്പോളിതാ തന്റെ കരിയറിന്റെ ഒരു ഘട്ടത്തില്‍ തനിക്കും വെല്ലുവിളികള്‍ നേരിട്ടതായും ചിലരുടെ സഹായമാണ് തന്നെ രക്ഷിച്ചതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
 
ബാറ്റിങ്ങിനിടെയുള്ള ഫൂട്ട് വർക്കിന്റെ കാര്യത്തി‌ൽ കരിയറിന്റെ തുടക്കകാലത്തു സെവാഗ് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. മതിയായ ഫുട്ട്‌വര്‍ക്കില്ലാതെയാണ് ബാറ്റ് ചെയ്യുന്നതെന്നും ഇതു പരിഹരിച്ചില്ലെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിലനിൽക്കില്ലെന്നും പലരും മുന്നറിയിപ്പ് നൽകി. തന്റെ ഫുട്ട് വര്‍ക്കിനെ പോരായ്മകള്‍ കരിയറിന്റെ തുടക്കകാലത്തു പല വിദഗ്ധരും മുന്‍ താരങ്ങളുമെല്ലാം ചൂണ്ടിക്കാട്ടിയെങ്കിലും ആരും സഹായിക്കാൻ തയ്യാറായില്ലെന്ന് സെവാഗ് പറയുന്നു.
 
ഈ സമയത്ത് 3 പേർ മാത്രമാണ് സഹായത്തിനെത്തിയത്. മുന്‍ താരങ്ങളായ ടൈഗര്‍ പട്ടൗഡി, സുനില്‍ ഗവാസ്‌കര്‍, കെ ശ്രീകാന്ത് എന്നിവരാണ് ആ താരങ്ങൾ. ഫുട്ട് വര്‍ക്കിനെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാള്‍ നല്ലത് ബാറ്റിങിനിടെയുള്ള നില്‍പ്പില്‍ മാറ്റം വരുത്തുന്നത് ആയിരിക്കുമെന്നായിരുന്നു അവരുടെ ഉപദേശം. ഈ നിർദേശം സ്വീകരിച്ചതോടെ ബോളുമായി കൂടുതല്‍ ക്ലോസാവാന്‍ എനിക്ക് സാധിച്ചു. ഇതു എന്റെ ഗെയിം മെച്ചപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ക്രെഡിറ്റ് ഈ മൂന്നു പേര്‍ക്കാണെന്നും സെവാഗ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England: ബർമിങ്ങാമിൽ ഇന്ത്യയ്ക്ക് വില്ലനായി മഴ, മത്സരം വൈകുന്നു

50 ഓവറും ബാറ്റ് ചെയ്യണം, അടുത്ത മത്സരത്തിൽ ഇരട്ടസെഞ്ചുറിയടിക്കണം: വൈഭവ് സൂര്യവൻഷി

ഹൃദയം കൊണ്ട് പന്തെറിയുന്നവനാണവൻ, അർഹിക്കുന്ന അംഗീകാരം പലപ്പോഴും ലഭിക്കാറില്ല, സിറാജിനെ പുകഴ്ത്തി മോർക്കൽ

ബെർമിങ്ഹാം ടെസ്റ്റ് വിരസമായ സമനിലയിലേക്കെങ്കിൽ കുറ്റവാളികൾ ഗില്ലും ഗംഭീറും, ഡിക്ലയർ തീരുമാനം വൈകിയെന്ന് വിമർശനം

ജർമനിക്കും ബയേണിനും കനത്ത നഷ്ടം, ക്ലബ് ലോകകപ്പിനിടെ ജമാൽ മുസിയാലയ്ക്ക് ഗുരുതരമായ പരിക്ക്, മാസങ്ങളോളം പുറത്തിരിക്കേണ്ടിവരും

അടുത്ത ലേഖനം
Show comments