Webdunia - Bharat's app for daily news and videos

Install App

ഗാരി ഇത് ശരിയല്ല, ധാക്കയിലെ മത്സരത്തിന് ശേഷം അടുത്ത മത്സരത്തിൽ കളിക്കില്ലെന്ന് സെവാഗ്: 2011 ലോകകപ്പിലെ രസകരമായ ആ സംഭവം ഇങ്ങനെ

Webdunia
ഞായര്‍, 6 ഓഗസ്റ്റ് 2023 (18:15 IST)
2023ല്‍ മറ്റൊരു ഏകദിന ലോകകപ്പിനടുത്താണ് നമ്മള്‍. ഏകദിന ക്രിക്കറ്റിന് പണ്ടത്തെ പോലെ ജനപ്രീതിയില്ലെങ്കിലും ലോകകപ്പുകള്‍ പണ്ട് മുതല്‍ തന്നെ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു വികാരമാണ്. 2011ലെ ലോകകപ്പ് വിജയത്തിന് ശേഷം മറ്റൊരു ലോകകപ്പ് ഇന്ത്യയില്‍ നടക്കുമ്പോള്‍ ഇത്തവണയും കിരീടനേട്ടം ഇന്ത്യ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ലോകകപ്പ് ആവേശത്തിനിടയില്‍ നമുക്ക് 2011ന്റെ ലോകകപ്പില്‍ നടന്ന രസകരമായ ഒരു സംഭവത്തെ പറ്റി കേള്‍ക്കാം.
 
2011 ലോകകപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ വിരേന്ദര്‍ സെവാഗ് കളിക്കാനിറങ്ങില്ലെന്ന വ്യക്തമാക്കിയ സംഭവം അന്ന് ടീമില്‍ ഉണ്ടായിരുന്ന സ്പിന്‍ താരമായ രവിചന്ദ്ര അശ്വിനാണ് ഒരു ചാനല്‍ അഭിമുഖത്തിനിടെ വ്യക്തമാക്കിയത്. ഓരോ മത്സരത്തിന് ശേഷവും ടീം മീറ്റിംഗ് അന്ന് പതിവായിരുന്നു. ഈ ടീം മീറ്റിംഗുകളില്‍ ഒട്ടും താത്പര്യമില്ലാതിരുന്ന വ്യക്തി സെവാഗാണെന്ന് അശ്വിന്‍ പറയുന്നു.ടീം എന്ത് തീരുമാനിച്ചാലും സെവാഗിന്റെ ശൈലി ലളിതമായിരുന്നു. പറ്റുമെങ്കില്‍ എല്ലാ ബോളും ആക്രമിച്ച് കളിക്കുക. അതിനാല്‍ തന്നെ മീറ്റിംഗുകളില്‍ സെവാഗ് പ്രാധാന്യം കൊടുത്തിരുന്നില്ല.
 
എന്നാല്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്‍പ് അന്നത്തെ കോച്ചായ ഗാരി കേസ്റ്റണ്‍ ഒരു ടീം മീറ്റിംഗ് സംഘടിപ്പിച്ചു. സാധാരണയായി 2 മിനിറ്റ് മാത്രമെ ഈ മീറ്റിംഗ് നീണ്ടുനില്‍ക്കാറുള്ളു. ഗാരി കേസ്റ്റണ്‍ കാര്യങ്ങള്‍ പറയും എന്തെങ്കിലും ചേര്‍ക്കാനുണ്ടോ എന്ന ചോദ്യത്തിന് എം എസ് ധോനി ഇല്ലെന്ന് പറയുന്നു മീറ്റിംഗ് കഴിയുന്നു. എന്നാല്‍ അന്ന് ഗാരി ലോകകപ്പിലെ ഇന്ത്യയുടെ മിഷനെ പറ്റി ഒരു പ്രസന്റേഷന്‍ അവതരിപ്പിച്ചു. പ്രസന്റേഷന്‍ തീര്‍ന്നതും ധാക്കയിലെ മനോഹരമായ മത്സരമായിരുന്നു സെവാഗ് 2 വാക്ക് സംസാരിക്കുമെന്ന് പറഞ്ഞു.
 
മീറ്റിംഗിന് മുന്‍പ് തനിക്ക് ചിലത് സംസാരിക്കാനുണ്ടെന്ന് സെവാഗ് പറഞ്ഞിരുന്നെങ്കിലും അക്കാര്യമെല്ലാം സെവാഗ് മറന്നിരുന്നു. ഗെയിമിനെ പറ്റി എന്തെങ്കിലും സെവാഗ് പറയുമെന്നാണ് ഗാരി വിചാരിച്ചത് എന്നാല്‍ ഓരോ കളിക്കാര്‍ക്കും 6 കോമ്പ്‌ലിമെന്ററി പാസുകളാണ് കിട്ടേണ്ടതെന്നും എന്നാല്‍ മൂന്നെണ്ണം മാത്രമാണ് കിട്ടുന്നതെന്നുമായിരുന്നു സെവാഗിന് പറയാനുണ്ടായിരുന്നത്. അടുത്ത മത്സരത്തില്‍ ടോസ് ഇടുന്നതിന് മുന്‍പ് 6 കോമ്പ്‌ലിമെന്ററി പാസുകള്‍ കിട്ടിയിരിക്കണം. അതല്ലെങ്കില്‍ അടുത്ത മത്സരത്തില്‍ കളിക്കാനിറങ്ങില്ലെന്നായി സെവാഗ്. എന്റെ 2 പാസുകള്‍ വേണമെങ്കില്‍ നീ എടുത്തോളു എന്നായി ഗാരി.ഗാരി നിങ്ങള്‍ക്ക് 4 പാസ് കിട്ടേണ്ടതാണ് 2 എണ്ണമെ കിട്ടുന്നുള്ളു എന്ന് സെവാഗ്. അങ്ങനെ ആ മീറ്റിംഗ് 20 മിനിറ്റ് നീണ്ടുനില്‍ക്കുകയും ടീം മാനേജ്‌മെന്റില്‍ ചര്‍ച്ചയാവുകയും ചെയ്തു. അശ്വിന്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Cristiano Ronaldo: എനിക്ക് പ്രായമായി, അവസാന ഘട്ടത്തിനു തൊട്ടരികെ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

UEFA Nations League Final: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിന്‍ വീണു; യുവേഫ നാഷന്‍സ് ലീഗില്‍ മുത്തമിട്ട് പോര്‍ച്ചുഗലും റൊണാള്‍ഡോയും

Shashank Singh: ഫൈനൽ വരെ അച്ഛൻ എന്നോട് മിണ്ടിയില്ല, ശ്രേയസ് രണ്ടെണ്ണം പൊട്ടിച്ചാലും കുറ്റം പറയാനാവില്ല: ശശാങ്ക് സിങ്

ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റനാക്കാതിരുന്നത് ശരിയായ തീരുമാനം, പിന്തുണച്ച് റിക്കി പോണ്ടിംഗ്

ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നാണം കെട്ടാൽ, ഫാൻസും ബോർഡും ആവശ്യപ്പെട്ടാൽ കോലി ടെസ്റ്റിൽ തിരിച്ചെത്തും

അടുത്ത ലേഖനം
Show comments