Webdunia - Bharat's app for daily news and videos

Install App

കാര്യങ്ങള്‍ അത്ര എളുപ്പമല്ല, അവസാനം വരെ ക്രീസില്‍ ഉണ്ടാകണമെന്ന് ഡ്രസിങ് റൂമില്‍ നിന്ന് നിര്‍ദേശം ലഭിച്ചു; സെഞ്ചുറി ഇന്നിങ്‌സിനെ കുറിച്ച് ഗില്‍

കരിയറിലെ ഏറ്റവും സംതൃപ്തി നല്‍കിയ സെഞ്ചുറികള്‍ ഒന്നാണ് ബംഗ്ലാദേശിനെതിരെ നേടിയതെന്ന് ഗില്‍ പറഞ്ഞു

രേണുക വേണു
വെള്ളി, 21 ഫെബ്രുവരി 2025 (08:39 IST)
Shubman Gill

ചാംപ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറിയാണ് ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത്. 129 പന്തില്‍ ഒന്‍പത് ഫോറും രണ്ട് സിക്‌സും സഹിതം 101 റണ്‍സുമായി ഗില്‍ പുറത്താകാതെ നിന്നു. കളിയിലെ താരവും ഗില്‍ തന്നെയാണ്. 
 
കരിയറിലെ ഏറ്റവും സംതൃപ്തി നല്‍കിയ സെഞ്ചുറികള്‍ ഒന്നാണ് ബംഗ്ലാദേശിനെതിരെ നേടിയതെന്ന് ഗില്‍ പറഞ്ഞു. അവസാനം വരെ ക്രീസില്‍ ഉണ്ടാകണമെന്ന് ഡ്രസിങ് റൂമില്‍ നിന്ന് നായകന്‍ രോഹിത് ശര്‍മയും പരിശീലകന്‍ ഗൗതം ഗംഭീറും തനിക്കു നിര്‍ദേശം നല്‍കിയിരുന്നെന്നും ഗില്‍ മത്സരശേഷം പറഞ്ഞു. 
 
' തീര്‍ച്ചയായും ഏറ്റവും സംതൃപ്തി തോന്നിയ ഇന്നിങ്‌സ്, ഐസിസി ഇവന്റ്‌സില്‍ എന്റെ ആദ്യ സെഞ്ചുറിയും. ഞാന്‍ വളരെ സന്തോഷവാനാണ്. സ്പിന്നര്‍മാര്‍ എത്തിയപ്പോള്‍ ഫ്രന്റ് ഫൂട്ടില്‍ സിംഗിളുകള്‍ നേടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ഞാനും വിരാട് ഭായിയും മനസിലാക്കി. അതുകൊണ്ട് ബാക്ക് ഫൂട്ടില്‍ സിംഗിളുകള്‍ എടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ബൗണ്ടറികള്‍ നേടുക അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ സ്‌ട്രൈക് മാറി കളിച്ചു,' ഗില്‍ പറഞ്ഞു. 
 
' ഒരു ഘട്ടത്തില്‍ ഞങ്ങളുടെമേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഡ്രസിങ് റൂമില്‍ നിന്ന് ഞങ്ങള്‍ക്കു (തനിക്കും രാഹുലിനും) സന്ദേശം ലഭിച്ചു. അവസാനം വരെ ക്രീസില്‍ ഉണ്ടാകുകയെന്നാണ് അവര്‍ നല്‍കിയ നിര്‍ദേശം. അതനുസരിച്ച് ഞാന്‍ ശ്രദ്ധയോടെ അവസാനം വരെ ബാറ്റ് ചെയ്തു,' ഗില്‍ കൂട്ടിച്ചേര്‍ത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്നെയാണ് ഇങ്ങനെ യാത്രയാക്കിയതെങ്കില്‍ അവന്റെ ഷെയ്പ്പ് മാറ്റിയേനെ, തുറന്ന് പറഞ്ഞ് റിക്കി പോണ്ടിംഗ്

ബൗളര്‍മാര്‍ വിക്കറ്റെടുത്താല്‍ തലത്താഴ്ത്തി പോകണം, ഇത്ര ആഘോഷിക്കേണ്ട കാര്യമില്ല, ബെന്‍ ഡെക്കറ്റിന്റെ പുറത്താകലില്‍ ആകാശ് ദീപിനെ വിമര്‍ശിച്ച് ഇംഗ്ലണ്ട് കോച്ച്

Prasidh Krishna- Joe Root: ഇതെല്ലാം കളിയുടെ ഭാഗം, ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്, റൂട്ടിൽ നിന്ന് അങ്ങനൊരു പ്രതികരണം പ്രതീക്ഷിച്ചില്ല പ്രസിദ്ധ് കൃഷ്ണ

Yashasvi Jaiswal: റൈറ്റ് ആം ബൗളറുടെ റൗണ്ട് ദി വിക്കറ്റ് പന്തുകൾ ജയ്സ്വാളിന് പ്രശ്നം സൃഷ്ടിക്കുന്നു, പ്രശ്നം പരിഹരിക്കാൻ ആരെങ്കിലും ഇടപെടണമെന്ന് ഗവാസ്കർ

India vs England Oval Test:കണ്ണടയ്ക്കുന്ന വേഗത്തിൽ എല്ലാം കഴിഞ്ഞു, ആദ്യ ഇന്നിങ്ങ്സിൽ ഇന്ത്യ 224ന് പുറത്ത്, ഗസ് ആറ്റ്കിൻസണ് 5 വിക്കറ്റ്

അടുത്ത ലേഖനം
Show comments