Webdunia - Bharat's app for daily news and videos

Install App

ബെർമിങ്ഹാം ടെസ്റ്റ് വിരസമായ സമനിലയിലേക്കെങ്കിൽ കുറ്റവാളികൾ ഗില്ലും ഗംഭീറും, ഡിക്ലയർ തീരുമാനം വൈകിയെന്ന് വിമർശനം

അഭിറാം മനോഹർ
ഞായര്‍, 6 ജൂലൈ 2025 (12:41 IST)
വിരസമായ സമനിലകള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ അവസാനിപ്പിച്ചത് വിരാട് കോലി എന്ന ടെസ്റ്റ് നായകന്റെ വരവോടെയാണ്. ടെസ്റ്റ് മത്സരങ്ങളുടെ അവസാന ദിവസം വിജയലക്ഷ്യം 400 റണ്‍സെങ്കില്‍ അതിനായി ശ്രമിച്ച് മത്സരം കൈവിടാതെ സമനില നോക്കി കളിക്കുന്നതായിരുന്നു കാലങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ രീതി. എന്നാല്‍ അവസാന ദിവസം മറ്റ് ടീമുകളെ ബാറ്റിങ്ങിനയച്ച് റിസ്‌കെടുക്കുകയും മത്സരത്തില്‍ റിസള്‍ട്ട് വേണമെന്ന രീതിയില്‍ കളിക്കുകയും ചെയ്ത നായകനായിരുന്നു കോലി.
 
 ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ 2 ടെസ്റ്റുകളിലും ബാറ്റര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. രണ്ടാം മത്സരത്തില്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ വമ്പന്‍ പ്രകടനത്തിന്റെ മികവില്‍ ഇന്ത്യ മികച്ച ടോട്ടലിലെത്തിയെങ്കിലും ഡിക്ലയര്‍ വൈകിപ്പിച്ച് ഇന്ത്യ വിജയിക്കാനുള്ള അവസരമാണ് ഇല്ലാതെയാക്കുന്നതെന്ന വിമര്‍ശനമാണ് നിലവില്‍ ക്രിക്കറ്റ് ലോകത്ത് നിന്നും ഉയരുന്നത്. മത്സരത്തില്‍ 500ന് മുകളിലുള്ള ഏത് സ്‌കോറും മികച്ച ടോട്ടലാണെന്നിരിക്കെ ഇംഗ്ലണ്ടിന് മുന്നില്‍ 608 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വെയ്ക്കാനുള്ള തീരുമാനത്തെയാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.
 
ഇംഗ്ലണ്ടിന് മുന്നില്‍ 550 റണ്‍സിന് മുകളില്‍ വിജയലക്ഷ്യം വെയ്ക്കുന്നത് വഴി കൂടുതല്‍ ഓവറുകള്‍ ഇംഗ്ലണ്ടിനെ ബാറ്റിംഗിന് വിടാനുള്ള അവസരം ഇന്ത്യയ്ക്ക് മുന്നിലുണ്ടായിരുന്നു. 608 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിനായി ബാറ്റ് വീശുന്ന ഇംഗ്ലണ്ടിന് നാലാം ദിനം 3 വിക്കറ്റുകള്‍ നഷ്ടമായെങ്കിലും അവസാന ദിനം സമനിലയിലാക്കാന്‍ അവസരം ഏറെയുണ്ട്. 550+ എന്ന മികച്ച ടോട്ടല്‍ ഉള്ളപ്പോള്‍ ഇന്ത്യ റിസ്‌ക് എടുക്കാന്‍ തയ്യാറായില്ലെന്നും ഇംഗ്ലണ്ടിന് മുന്നില്‍ പരാജയപ്പെടാം എന്ന സാധ്യതയാണ് നായകന്‍ ഗില്ലും പരിശീലകന്‍ ഗൗതം ഗംഭീറും പരിഗണിച്ചതെന്ന് വിമര്‍ശകര്‍ പറയുന്നു. മഴ സാധ്യതയുള്ള ബര്‍മിങ്ഹാമില്‍ കളി തടസപ്പെടുത്തിയാല്‍ ഓവറുകള്‍ കുറയുമെന്നും ഇതെല്ലാം ഇംഗ്ലണ്ടിന് അനുകൂലമാണെന്നും വിമര്‍ശകര്‍ പറയുന്നു.90 ഓവറുകള്‍ ബാക്കിനില്‍ക്കെ 536 എന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നിലുള്ളത്. ഇതോടെ അവസാനദിവസം സമനില ലക്ഷ്യമിട്ടാകും ഇംഗ്ലണ്ട് കളിക്കാനിറങ്ങുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജർമനിക്കും ബയേണിനും കനത്ത നഷ്ടം, ക്ലബ് ലോകകപ്പിനിടെ ജമാൽ മുസിയാലയ്ക്ക് ഗുരുതരമായ പരിക്ക്, മാസങ്ങളോളം പുറത്തിരിക്കേണ്ടിവരും

India vs England: ജയിക്കാൻ വേണ്ടി മാത്രം കളിക്കാൻ ഞങ്ങൾ മണ്ടന്മാരല്ലല്ലോ, പ്ലാൻ വ്യക്തമാക്കി ഇംഗ്ലണ്ട് അസിസ്റ്റൻ്റ് കോച്ച്

India vs England 2nd Test: 'ഒടുവില്‍ ഡിക്ലയര്‍'; എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനു ജയിക്കാന്‍ 608 റണ്‍സ്

Shubman Gill: എഴുതി തള്ളിയവർ എവിടെ?, കണ്ണാ കൊഞ്ചം ഇങ്കെ പാർ, ഗില്ലാട്ടമല്ല ഇത് വിളയാട്ടം

അണ്ടർ 19 ടീമിലും അടിയോടടി തന്നെ, ഇംഗ്ലണ്ടിനെതിരെ 52 പന്തിൽ സെഞ്ചുറിയുമായി സൂര്യ വൈഭവം

അടുത്ത ലേഖനം
Show comments