Webdunia - Bharat's app for daily news and videos

Install App

2007ലെ ലോകകപ്പ് സ്വപ്നം കണ്ടു, പക്ഷേ അപ്പോഴേക്കും എന്നെ പുറത്താക്കി, അനീതിയായിരുന്നു അത്: തുറന്നടിച്ച് ഗാംഗുലി

Webdunia
വെള്ളി, 10 ജൂലൈ 2020 (13:24 IST)
ഒരു പുതിയ ഇന്ത്യൻ ടീമിനെ പടുത്തുയർത്തിയ ഇന്ത്യകണ്ട ഏറ്റവും മികച്ച നായകനായിരുന്നു സൗരവ് ഗാംഗുലി. ഗാംഗുലി കണ്ടെത്തിയ താരങ്ങളാണ് പിന്നീട് ഇന്ത്യയുടെ ഏറ്റവും മികച്ച താരങ്ങളായി വളർന്നത്. ധോണി രാജിവക്കുന്നതോടെ മാത്രമേ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ദാദ യുഗം അവസാനിയ്ക്കു. പക്ഷേ ബിസിസിഐയുടെ അമരത്ത് മറ്റൊരു ദാദ യുഗം ആരംഭിച്ചിട്ടുണ്ട്. ഇത്രയോക്കെ ഇന്ത്യൻ ടീമിനായി മികച്ച സംഭാവനകൾ നൽകിയിട്ടും പെട്ടന്നൊരു ദിവസം ഗാംഗുലി ക്യാപ്റ്റൻ സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ടു. ആ കാലത്തെ കുറിച്ച് തുറന്നു സംസാരിയ്ക്കുകയാണ് ഇപ്പോൾ ഗാംഗുലി.
 
2005ൽ ഗ്രെഗ് ചാപ്പൽ ഇന്ത്യൻ കോച്ചായിരുന്ന കാലത്ത് സിംബാബ്‌വെ പര്യടനം കഴിഞ്ഞ് ഇന്ത്യന്‍ ടീം നാട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ ഗാംഗുലി ക്യപ്റ്റൻ സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ടു. തികഞ്ഞ അനീതിയായിരുന്നു അതെന്ന് ഗാംഗുലി പറയുന്നു. 'എപ്പോഴും നീതി ലഭിക്കില്ലെന്നു എനിക്കറിയാം. പക്ഷേ ആ നടപടി ഒഴിവാക്കാമായിരുന്നു. സിംബാബ്‌വെ പര്യടനത്തില്‍ ജയവുമായാണ് ഇന്ത്യ മടങ്ങിയെത്തിയത് എന്നിട്ടും എങ്കുകൊണ്ട് എന്നെ പുറത്താക്കി.
 
2007ലെ ലോകകപ്പില്‍ ഇന്ത്യയെ വിജയത്തിലേക്കു നയിക്കുന്നത് താന്‍ സ്വപ്‌നം കണ്ടിരുന്നു. 2003ലെ ലോകകപ്പില്‍ ഞങ്ങള്‍ ഫൈനലില്‍ തോല്‍ക്കുകയാണ് ഉണ്ടായത്. 2007ലെ ലോകകപ്പില്‍ ടീമിനെ കിരീടത്തിലേക്കു നയിക്കുന്നത് സ്വപ്‌നം കാണാന്‍ എനിക്ക് അവകാശമുണ്ടായിരുന്നു. കാരണം ഇന്ത്യയിലും വിദേശത്തും എനിക്കു കീഴില്‍ അഞ്ചു വര്‍ഷത്തോളമായി മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചിരുന്നത്. അപ്പോഴാണ് അപ്രതീക്ഷിതമായി നായകസ്ഥാനത്തു നിന്നും മാറ്റിയത്.
 
ആദ്യം ഏകദിന ടീമിൽനിന്നും പിന്നീട് ടെസ്റ്റ് ടീമിൽനിന്നും എന്നെ പുറത്താക്കി. എല്ലാത്തിനും പിന്നിൽ ചാപ്പലാണെന്ന് ഞാന്‍ പറയില്ല. എന്നാല്‍ അദ്ദേഹമാണ് ഇതിനെല്ലാം തുടക്കം കുറിച്ചത് മറ്റുള്ളവരും നിരപരാധികളല്ല. ഒരു വിദേശ കോച്ചിന് ഒരു ഇന്ത്യന്‍ ക്യാപ്റ്റനെ അങ്ങനെ  പുറത്താക്കാൻ സാധിക്കില്ല. മുഴുവന്‍ സിസ്റ്റത്തിന്റെയും പിന്തുണയില്ലാതെ ഇതു സാധിക്കില്ലെന്ന് അന്നുതന്നെ മനസ്സിലായിരുന്നു.' ഗംഗുലി പറഞ്ഞു. 2006ൽ ടീമിൽ തിരികെയെത്തിയ ഗാംഗുലി പിന്നീട് 2008ൽ വിരമിക്കൽ പ്രഖ്യാപിയ്ക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Jasprit Bumrah: ബെന്‍ സ്റ്റോക്‌സ് പോലും ഇതിലും വേഗതയില്‍ പന്തെറിയും; ബുംറയ്ക്ക് എന്താണ് സംഭവിക്കുന്നത്?

India vs England, 4th Test: 'കളി കൈവിട്ട് ഇന്ത്യ, പ്രതിരോധത്തില്‍'; ഗില്ലും പിള്ളേരും നാണക്കേടിലേക്കോ?

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

Joe Root: റൂട്ടിനു മുന്നില്‍ ഇനി സച്ചിന്‍ മാത്രം; ടെസ്റ്റ് ഫോര്‍മാറ്റിലെ 'ഗോട്ട്' റൂട്ടിലേക്ക്

India vs England, 3rd Test: പന്ത് ഒറ്റക്കാലിൽ വന്നടിച്ച റൺസാണ് ഇന്ത്യ വെറുതെ പാഴാക്കുന്നത്, ക്യാപ്റ്റൻസിയെ പറ്റി ഗില്ലിനെ ധാരണയില്ല, നിർത്തിപൊരിച്ച് നാസർ ഹുസൈൻ

അടുത്ത ലേഖനം
Show comments