Webdunia - Bharat's app for daily news and videos

Install App

15 പന്തിൽ 5 വിക്കറ്റ് നേടി സ്റ്റാർക്ക്, ഹാട്രിക്കുമായി ബോളണ്ട്, വെസ്റ്റിൻഡീസിനെ കൊന്ന് കുഴിച്ചുമൂടി ഓസീസ്

അഭിറാം മനോഹർ
ചൊവ്വ, 15 ജൂലൈ 2025 (12:47 IST)
Australia vs Westindies
ജമൈക്കയിലെ സബീന പാര്‍ക്കില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടന്ന മൂന്നാം ടെസ്റ്റില്‍ തീപ്പാറുന്ന പ്രകടനവുമായി വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് ഓസീസ് പേസര്‍മാര്‍. മത്സരത്തില്‍ വിജയലക്ഷ്യമായ 204 റണ്‍സ് നേടാനായി ഇറങ്ങിയ വെസ്റ്റിന്‍ഡീസ് നിരയെ വെറും 27 റണ്‍സിനാണ് ഓസീസ് ബൗളര്‍മാര്‍ മടക്കിയത്. ഇതോടെ മത്സരത്തില്‍ 176 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. വിജയത്തോടെ പരമ്പര 3-0ത്തിന് സ്വന്തമാക്കാനും ഓസ്‌ട്രേലിയക്കായി.
 
തന്റെ നൂറാം ടെസ്റ്റ് മറ്റ്ഷരം കളിക്കാനിറങ്ങിയ മിച്ചല്‍ സ്റ്റാര്‍ക്ക് വെറും 2.3 ഓവറിലാണ് 5 വിക്കറ്റ് നേട്ടം മത്സരത്തില്‍ കുറിച്ചത്. 7.3 ഓവറില്‍ വെറും 9 റണ്‍സ് വിട്ടുകൊടുത്ത് 6 വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് മത്സരത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റ് നേട്ടമെന്ന റെക്കോര്‍ഡും കുറിച്ചു. ഇതോടെ ടെസ്റ്റില്‍ 400 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന നാലാമത്തെ മാത്രം ഓസ്‌ട്രേലിയന്‍ താരമായി സ്റ്റാര്‍ക്ക് മാറി. ഷെയ്ന്‍ വോണ്‍, ഗ്ലെന്‍ മക്ഗ്രാത്ത്, നഥന്‍ ലിയോണ്‍ എന്നിവര്‍ മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ച മറ്റ് ബൗളര്‍മാര്‍. അതേസമയം സ്റ്റാര്‍ക്കിന്റെ 6 വിക്കറ്റ് നേട്ടത്തിനിടെ ഹാട്രിക് നേട്ടവുമായി സ്‌കോട്ട് ബോളണ്ടും തിളങ്ങി. ജസ്റ്റിന്‍ ഗ്രീവ്‌സിനെ രണ്ടാം സ്ലിപ്പില്‍ ബോ വെബ്സ്റ്റര്‍ക്ക് കയ്യിലാക്കി ആദ്യ വിക്കറ്റ് വീഴ്ത്തിയ ബോളണ്ട്, അടുത്ത പന്തില്‍ ഷമാര്‍ ജോസഫിനെ എല്‍ബിഡബ്ല്യു ആയി പുറത്താക്കി. പിന്നെയെത്തിയ ജോമല്‍ വാറിക്കനെ തകര്‍പ്പന്‍ പേസില്‍ ക്ലീന്‍ ബൗള്‍ ചെയ്തുകൊണ്ടാണ് ബോളണ്ട് തന്റെ ഹാട്രിക് തികച്ചത്. ജോഷ് ഹേസല്‍വുഡിനാണ് അവശേഷിച്ച ഒരു വിക്കറ്റ്.
 
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഒരു ടീമിന്റെ ഏറ്റവും മോശപ്പെട്ട രണ്ടാമത്തെ ടോട്ടലാണ് വെസ്റ്റിന്‍ഡീസിന്റെ 27 റണ്‍സ്. 1955ല്‍ ന്യൂസിലന്‍ഡ് 26 റണ്‍സിന് ഓളൗട്ടായിരുന്നു. ഈ റെക്കോര്‍ഡ് തകര്‍ക്കാതെ രക്ഷപ്പെട്ടു എന്നത് മാത്രമാണ് മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് ആശ്വസിക്കാനായിട്ടുള്ളത്. അതേസമയം ബൗളര്‍മാര്‍ പോരാടിയെങ്കിലും ബാറ്റര്‍മാര്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ടതാണ് പരമ്പര നഷ്ടമാകാന്‍ കാരണമെന്ന് വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ റോയ്സ്റ്റന്‍ ചേസ് മത്സരശേഷം പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

Jofra Archer Gives Furious Send-Off to Rishabh Pant: 'വേഗം കയറിപ്പോകൂ'; പന്തിനു യാത്രയയപ്പ് നല്‍കി ആര്‍ച്ചര്‍ (വീഡിയോ)

Lord's Test 4th Day: നാലാമനായി ബ്രൂക്കും മടങ്ങി,ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ചയിൽ

Iga swiatek : 6-0, 6-0, ഇത് ചരിത്രം, ഫൈനലിൽ ഒറ്റ ഗെയിം പോലും നഷ്ടപ്പെടുത്താതെ വിംബിൾഡൻ കിരീടം സ്വന്തമാക്കി ഇഗ സ്വിറ്റെക്

Lord's test: ഗിൽ കോലിയെ അനുകരിക്കുന്നു, പരിഹാസ്യമെന്ന് മുൻ ഇംഗ്ലണ്ട് താരം, ബുമ്രയ്ക്ക് മുന്നിൽ ഇംഗ്ലണ്ടിൻ്റെ മുട്ടിടിച്ചുവെന്ന് കുംബ്ലെ

എല്ലാം കാണുക

ഏറ്റവും പുതിയത്

Lord's Test: റിഷഭ് പന്തിന്റെ റണ്ണൗട്ടാണ് കളി മാറ്റിമറിച്ചത്,ഒരു റണ്‍ പോലും ലീഡ് നേടാന്‍ ഇന്ത്യയ്ക്കായില്ല: സുനില്‍ ഗവാസ്‌കര്‍

England Team: പരിക്കേറ്റ ഷോയ്ബ് ബഷീർ പരമ്പരയിൽ നിന്നും പുറത്ത്

15 പന്തിൽ 5 വിക്കറ്റ് നേടി സ്റ്റാർക്ക്, ഹാട്രിക്കുമായി ബോളണ്ട്, വെസ്റ്റിൻഡീസിനെ കൊന്ന് കുഴിച്ചുമൂടി ഓസീസ്

Karun Nair: 'ഇനിയൊരു അവസരം പ്രതീക്ഷിക്കണ്ട'; കരുണ്‍ നായര്‍ പുറത്തേക്ക്

Australia vs West Indies, 3rd Test: 90 ബോള്‍ തികച്ചുനില്‍ക്കാതെ വെസ്റ്റ് ഇന്‍ഡീസ്, 27 നു ഓള്‍ഔട്ട്; എന്തൊരു ഗതികേടെന്ന് ക്രിക്കറ്റ് ആരാധകര്‍

അടുത്ത ലേഖനം
Show comments