Webdunia - Bharat's app for daily news and videos

Install App

ഇന്ത്യക്ക് മുമ്പില്‍ ഓസ്‌ട്രേലിയ തരിപ്പണം; ലോകപ്പില്‍ മുത്തമിട്ട് ദ്രാവിഡിന്റെ കുട്ടികള്‍

ഇന്ത്യക്ക് മുമ്പില്‍ ഓസ്‌ട്രേലിയ തരിപ്പണം; ലോകപ്പില്‍ മുത്തമിട്ട് ദ്രാവിഡിന്റെ കുട്ടികള്‍

Webdunia
ശനി, 3 ഫെബ്രുവരി 2018 (14:30 IST)
അണ്ടർ 19 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ശക്തരായ ഓസ്‌ട്രേലിയയെ മലർത്തിയടിച്ച് രാഹുല്‍ ദ്രാവിഡിന്റെ കുട്ടികള്‍ ലോകകപ്പ് സ്വന്തമാക്കി. എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ കിരീടനേട്ടം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 47.2 ഓവറിൽ 216 റണ്‍സിന് ഓൾ ഔട്ടായപ്പോള്‍ 38.5 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടന്നു.

സ്കോർ: ഓസ്ട്രേലിയ 47.2 ഓവറിൽ 216, ഇന്ത്യ 38.5 ഓവറിൽ 220. ഇടംകൈയൻ ഓപ്പണർ മൻജോത് കൽറയുടെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. 102 പന്തിൽ 101റണ്‍സുമായി പുറത്താകാതെ നിന്ന മൻജോത് ഫൈനലിന്‍റെ താരമായി. 47 റണ്‍സുമായി ഹാർവിക് ദേശായിയും പുറത്താകാതെ നിന്നു. ശുബ്മാൻ ഗിൽ (31), ക്യാപ്റ്റൻ പൃഥ്വി ഷാ (29) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ജയത്തോടെ അണ്ടർ 19 ഏകദിന ലോകകപ്പിൽ മുത്തമിടുന്ന ആദ്യ ടീമെന്ന ബഹുമതിയും ഇന്ത്യ സ്വന്തമാക്കി.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പൃഥ്വി ഷായും മൻജോതും ഇന്ത്യക്കായി മികച്ച തുടക്കം നല്‍കിയെങ്കിലും സ്‌കോര്‍ ബോര്‍ഡ് 29ലെത്തി നില്‍ക്കെ പൃഥ്വി ഷാ വിൽ സുതർലാൻഡിന്റെ പന്തിൽ ക്ലീൻ ബൗൾഡായി. സെമിയിയിലെ സൂപ്പര്‍ താരം ശുബ്മാൻ ഗിൽ മൂന്നാനായി എത്തിയതോടെ സ്‌കോര്‍ ബോര്‍ഡ് വേഗത്തിലായി.

മികച്ച സ്‌കോര്‍ കണ്ടെത്തുമെന്ന് തോന്നിച്ചുവെങ്കിലും 31 റണ്‍സില്‍ നില്‍ക്കെ ഉപ്പലിന്റെ പന്തിൽ  ബൗൾഡായി ഗില്‍ മടങ്ങിയത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കയുണ്ടാക്കിയെങ്കിലും തുടര്‍ന്നെത്തിയ ഹാർവിക് ദേശായിയും (61 പന്തിൽ 47) മൻജോതും ചേര്‍ന്ന് ഇന്ത്യക്ക് വിജയമൊരുക്കി. ഇരുവരും ചേര്‍ന്ന് 105 പന്തിൽ 89 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി.

ലോകകപ്പിൽ മിന്നുന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ പുത്തൻ താരോദയം ശുബ്മാൻ ഗില്ലാണ് പ്ലെയർ ഓഫ് ദ ടൂർണമെന്‍റ്. ഗിൽ 374 റൺസാണ് ലോകകപ്പിൽ അടിച്ചു കൂട്ടിയത്.

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഓസീസിനായി ജൊനാഥാന്‍ (102 പന്തില്‍ 76) ഒഴിച്ചുള്ള ആര്‍ക്കും മികച്ച സ്‌കോര്‍ കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചില്ല. ബ്രയന്റിനെ പൊറെല്‍ (14), എഡ്വാര്‍ഡ് (28), സാംഗ (13), ഉപ്പല്‍ (34), സതര്‍ലന്‍ഡ് (5), ഹോള്‍ട്ട് (13) എന്നിങ്ങനെയാണ് ഓസീസ് താരങ്ങളുടെ സ്‌കോര്‍.

രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ പോറെല്‍, ശിവ സിംഗ്, നാഗര്‍കോട്ടി, റോയ് എന്നിവരുടെ ബൗളിങ്ങാണ് ഔസീസിനെ 216ല്‍ ചുരുട്ടിക്കെട്ടാന്‍ ഇന്ത്യയെ സഹായിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments