അച്ഛൻ മരിച്ച് സംസ്കാര ചടങ്ങ് കഴിഞ്ഞയുടൻ ടീമിനുവേണ്ടി ക്രിക്കറ്റ് കളിക്കാൻ പോയി: കോഹ്ലി പറയുന്നു

കോഹ്ലി ഏറെ പഴികേട്ടത് ഇതിനോ?

Webdunia
തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (15:40 IST)
ലോകക്രിക്കറ്റിലെ തന്നെ മികച്ച ബാറ്റ്സ്‌മാൻ ആണ് വിരാട് കോഹ്ലി. ഇതിഹാസ താരം സച്ചിന്റെ വരെ റെക്കോർഡുകൾ പഴങ്കഥയാക്കിയാണീ താരം കുതിക്കുന്നത്. കോഹ്ലിക്കേ നേരെ പന്തെറിയുക എന്നത് ബൌളർമാർക്ക് സമ്മർദ്ദം ഉണ്ടാക്കുന്ന കാര്യമാണ്. 
 
2006 ഡിസംബറിൽ കോഹ്ലി തന്റെ ഫാമിലിക്ക് നൽകിയ വാഗ്ദാനം ആയിരുന്നു ‘ഇന്ത്യൻ ടീമിനു’ വേണ്ടി താൻ നീലക്കുപ്പായം അണിയുമെന്നത്. കാരണം അദ്ദേഹത്തിന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അത്. അന്ന് 18 കാരനായ കോഹ്ലി  കര്‍ണാടകയ്ക്കെതിരായി രഞ്ജി ട്രോഫി മത്സരത്തില്‍ ദില്ലിക്ക് വേണ്ടി കളിക്കുകയായിരുന്നു. 
 
90 റണ്‍സുമായി പുറത്താകാതെ നിന്ന സമയത്താണ് അച്ഛൻ മരിച്ചത്. അച്ഛന്റെ ആഗ്രഹമായിരുന്നു താൻ ക്രിക്കറ്റ് കളിക്കണമെന്നത്, അതിനാൽ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ ശേഷം പിറ്റേന്ന് ദില്ലിക്ക് വേണ്ടി താൻ വീണ്ടും ബാറ്റ് ചെയ്യുകയായിരുന്നുവെന്ന് കോഹ്ലി പറയുന്നു. ഡ്രസ്സിംഗ് റൂമില്‍ തകര്‍ന്നിരുന്ന തന്നെ സഹപ്രവര്‍ത്തകരാണ് ആശ്വസിപ്പിച്ചതെന്ന് കോഹ്ലി പറഞ്ഞു. 
 
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത് തന്റെ അച്ഛന്റെ മരണമാണെന്നും കോലി പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

എങ്ങനെ ക്രിക്കറ്റ് കളിക്കണമെന്ന് ഞങ്ങൾക്ക് വ്യക്തതയുണ്ട്, ഇംഗ്ലണ്ട് തിരിച്ചുവരും: ജോ റൂട്ട്

എന്റെ ഗെയിം മാനസികമാണ്, ഫോമില്‍ ഇല്ലാത്തപ്പോള്‍ മാത്രമാണ് അധികമായ ബാറ്റിംഗ് ആവശ്യമുള്ളത്: കോലി

ടെസ്റ്റ് ടീമിലേക്ക് കോലിയെ വീണ്ടും പരിഗണിക്കില്ല, അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ

തോറ്റെങ്കിലെന്ത്?, ടീമിനെ ഓർത്ത് അഭിമാനം മാത്രം, ഇന്ത്യക്കെതിരായ തോൽവിയിൽ പ്രതികരണവുമായി എയ്ഡൻ മാർക്രം

സച്ചിൻ - ദ്രാവിഡ് സഖ്യത്തെ പിന്നിലാക്കി, ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ ഒരുമിച്ച് കളിച്ച റെക്കോർഡ് രോ- കോ സഖ്യത്തിന്

അടുത്ത ലേഖനം
Show comments