Webdunia - Bharat's app for daily news and videos

Install App

ആ ക്യാച്ച് അവിശ്വസനീയം, മാൻ ഓഫ് ദ മാച്ച് ഞങ്ങൾ ലൂയിസിന് നൽകുന്നു: സ്റ്റോയ്‌നിസ്

Webdunia
വ്യാഴം, 19 മെയ് 2022 (12:43 IST)
ആവേശം അവസാനപന്ത് വരെ നീണ്ട് നിന്ന മത്സരത്തിനൊടുവിൽ അവസാന പന്തിലായിരുന്നു ഇന്നലെ ലഖ്‌നൗവിനെതിരെ കൊൽക്കത്ത വിജയം അടിയറവ് വെച്ചത്. 70 പന്തിൽ പുറത്താവാതെ 140 റൺസുമായി തകർത്തടിച്ച ഓപ്പണർ ക്വിന്റൺ ഡികോക്കിന്റെയും നായകൻ കെ എൽ രാഹുലിന്റെയും(68*) മികവിൽ 210 റൺസാണ് ലഖ്‌നൗ അടിച്ചെടുത്തത്.
 
പ്ലേ ഓഫ് സാധ്യത നിലനിർത്താൻ വിജയമനിവാര്യമായിരുന്ന കൊൽക്കത്തയ്ക്കായി വെടിക്കെട്ട് പ്രകടനമാണ് ശ്രേയസ് അയ്യർ, നിതീഷ് റാണ എന്നിവർ നടത്തിയത്. എന്നാൽ തുടരെ വിക്കറ്റുകൾ ഒരുവശത്ത് വീണപ്പോൾ എല്ലാവരും കൊൽക്ക‌ത്തയുടെ തോൽവി ഉറപ്പിക്കുകയും ചെയ്‌തു. അവസാന 2 ഓവറിൽ, 4 വിക്കറ്റ് ശേഷിക്കെ 38 റൺസാണു കൊൽക്കത്തയ്ക്കു വിജയത്തിലെത്താൻ വേണ്ടിയിരുന്നത്.
 
എല്ലാവരും ലഖ്‌നൗ ജയിക്കുമെന്ന് വിധിയെഴുതിയപ്പോൾ ഒമ്പതാം വിക്കറ്റിൽ ഒത്തുചേർന്ന റിങ്കു സിങ്,സുനിൽ നരെയ്‌ൻ സഖ്യം പത്തൊമ്പ‌താം ഓവറിൽ അടിച്ചെടുത്തത് 17 റൺസ്. സ്റ്റോയ്‌നിസിന്റെ അവസാന ഓവറിൽ വിജയിക്കാനാവശ്യമു‌ള്ളത് 21 റൺസ്. സ്റ്റോയ്‌നിസിന്റെ ആദ്യ പന്തിൽ ഫോർ നേടിയ റിങ്കു പിന്നീടുള്ള 2 പന്തിലും നേടിയത് സിക്സർ. നാലാം പന്തിൽ ഡബിൾ കൂടി കണ്ടെത്തിയതോടെ അവസാന 2 പന്തിൽ നിന്നും 5 റൺസ് മാത്രം വിജയിക്കാൻ വേണം.
 
എന്നാൽ അഞ്ചാം പന്തിൽ ഡീപ് ബാക്ക്‌വേഡ് പോയിന്റിൽ മുഴുനീളൻ ഡൈവിനൊടുവിൽ ഇടംകൈകൊണ്ട് റിങ്കു സിങ്ങിനെ അവിശ്വസനീയമായ ക്യാച്ചോടെ എവിൻ ലൂയിസ് പുറത്താക്കുന്നു. അവസാന പന്തിൽ ഉമേഷിനെ ക്ലീൻ ബൗൾഡ് കൂടി ചെയ്‌തതോടെ ലക്നൗവിന് 2 റൺസ് ജയം. മത്സരത്തിലെ നിർണായക ക്യാച്ച് സ്വന്തമാക്കിയ എവിൻ ലൂയിസിനാണ് മാൻ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് അർഹതയെന്നാണ് മത്സരശേഷം സ്റ്റോയ്‌നിസ് പറഞ്ഞത്. ആ ക്യാച്ച് ലൂയിസ് പിടിച്ചെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും താരം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

IND VS ENG: 'ബുംറയെ കാത്തിരിക്കുന്നത് വെല്ലുവിളികൾ, ശരീരം കൈവിട്ടു': സൂപ്പർതാരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കുമോ?

India vs England, 4th Test: തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ; ഗില്ലും രാഹുലും രക്ഷിക്കുമോ?

Jasprit Bumrah: ബെന്‍ സ്റ്റോക്‌സ് പോലും ഇതിലും വേഗതയില്‍ പന്തെറിയും; ബുംറയ്ക്ക് എന്താണ് സംഭവിക്കുന്നത്?

India vs England, 4th Test: 'കളി കൈവിട്ട് ഇന്ത്യ, പ്രതിരോധത്തില്‍'; ഗില്ലും പിള്ളേരും നാണക്കേടിലേക്കോ?

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

അടുത്ത ലേഖനം
Show comments