Webdunia - Bharat's app for daily news and videos

Install App

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

അഭിറാം മനോഹർ
വെള്ളി, 27 ജൂണ്‍ 2025 (19:28 IST)
2024-ലെ ടി20 ലോകകപ്പിലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശക്തമായ പോരാട്ടം ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഇന്നും ഓര്‍ക്കുന്നതാണ്. ന്യൂയോര്‍ക്കിലെ നാസ്സൗ കൗണ്ടിയില്‍ നടന്ന ആ മത്സരത്തില്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം വെറും 119 റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍ പാകിസ്ഥാന്‍ ബാറ്റിങ്ങിനെ ജസ്പ്രീത് ബുമ്രയും അര്‍ഷദീപ് സിങ്ങും ചേര്‍ന്ന് എറിഞ്ഞൊതുക്കിയപ്പോള്‍ 6 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇപ്പോഴിതാ ഈ മത്സരത്തെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ നായകനായിരുന്ന രോഹിത് ശര്‍മ. ജിയോ ഹോട്ട്സ്റ്റാറിലാണ് ലോകകപ്പിലെ അനുഭവം താരം പറഞ്ഞത്.
 
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം എല്ലായ്‌പ്പോഴും ആവേശകരമാണ്. മത്സരത്തിന് മുന്നെ തന്നെ ഇന്ത്യന്‍ ടീമിന് ഭീഷണിയുള്ളതായി ഞങ്ങളെ അറിയിച്ചിരുന്നു. അതിനാല്‍ മത്സരം നടക്കുന്നതിന് 2 ദിവസം മുന്‍പ് മുതല്‍ തന്നെ ഹോട്ടല്‍ വിട്ട് പോകാന്‍ പോലും അനുമതിയുണ്ടായിരുന്നില്ല. ആരാധകരും മാധ്യമപ്രവര്‍ത്തകരും നിറഞ്ഞ ഹോട്ടലില്‍ കളിക്കാര്‍ക്ക് സ്വന്തം റൂമുകളിലേക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യേണ്ടി വന്നു. പാകിസ്ഥാനെതിരെ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയത് അവസാനഘട്ടത്തിലാണ്. റിഷഭ് പന്ത് മത്സരത്തില്‍ 42 റണ്‍സ് നേടി. ആ പിച്ച് നോക്കുമ്പോള്‍ അതിന് ഒരു 70 റണ്‍സിന്റെ വിലയുണ്ട്. ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത് അര്‍ഷദീപും ബുമ്രയുമായിരുന്നു. ബുമ്രയുടെ നിലവാരം നമുക്കറിയാവുന്നതാണ്. അര്‍ഷദീപും അത്ഭുതകരമായി ഉയര്‍ന്ന നിലവാരത്തില്‍ പന്തെറിഞ്ഞു. ഒരു വര്‍ഷം പിന്നിടുമ്പോഴും ആ മത്സരത്തിന്റെ ആവേശം മറക്കാന്‍ കഴിയില്ല. 2 രാജ്യങ്ങളിലെയും ആരാധകര്‍ ഒരുപോലെ ക്രിക്കറ്റ് ആഘോഷിക്കുന്നത് വലിയ അനുഭവമാണ്. രോഹിത് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments