Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷമിയുടെ പരസ്‌ത്രീ ബന്ധം തെളിയിക്കാനിറങ്ങിയ ഭാര്യ വെട്ടില്‍; തൂക്കിലേറാന്‍ ഒരുക്കമാണെന്ന് താരം

ഷമിയുടെ പരസ്‌ത്രീ ബന്ധം തെളിയിക്കാനിറങ്ങിയ ഭാര്യ വെട്ടില്‍; തൂക്കിലേറാന്‍ ഒരുക്കമാണെന്ന് താരം

ഷമിയുടെ പരസ്‌ത്രീ ബന്ധം തെളിയിക്കാനിറങ്ങിയ ഭാര്യ വെട്ടില്‍; തൂക്കിലേറാന്‍ ഒരുക്കമാണെന്ന് താരം
കൊല്‍ക്കത്ത , വ്യാഴം, 15 മാര്‍ച്ച് 2018 (16:25 IST)
ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യാജമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാകുന്നു. ഹസിന്‍ പുറത്തുവിട്ട വാട്സ് ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളുടെ സമയമാണ് താരത്തിന് അനുകൂലമായിരിക്കുന്നത്.

ഷമിക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹസിന്‍ പുറത്തുവിട്ട ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളുടെ സമയത്ത് ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരം നടക്കുകയും അദ്ദേഹം ഗ്രൌണ്ടില്‍ ബാറ്റ് ചെയ്യുകയാണ്. ഈ സമയം എങ്ങനെയാണ് ഷമി വാട്സ് ആപ്പില്‍ ചാറ്റ് ചെയ്യുകയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

താന്‍ പാകിസ്ഥാന്‍ വനിതയില്‍ നിന്നും പണം വാങ്ങി ഒത്തുക്കളിച്ചെന്ന ഹസിന്റെ ആരോപണങ്ങള്‍ തെളിഞ്ഞാല്‍ തന്നെ തൂക്കിലേറ്റാമെന്ന് ഷമി വ്യക്തമാക്കി. ഹസിന്റെ ആരോപണത്തില്‍ അന്വേഷിക്കണമെന്ന് ബിസിസിഐ അഴിമതി വിരുദ്ധ ചീഫ് നീരജ് കുമാര്‍ വ്യക്തമാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ഷമിയും ഹസിനും പരസ്‌പരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഹസിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. അതിലുണ്ടായ കുട്ടികളെക്കുറിച്ചും ഹസിന്‍ തന്നോട് പറഞ്ഞിരുന്നില്ല. സഹോദരിയുടെ കുട്ടികളാണെന്നാണ് ഹസിന്‍ പറഞ്ഞിരുന്നതെന്നും ഷമി വ്യക്തമാക്കി.

മകളെ തൊടാന്‍ പോലും ഇഷ്‌ടമില്ലാതിരുന്ന ഷമി ഉത്തരവാദിത്ത്വമില്ലാത്ത ഭര്‍ത്താവാണെന്നാണ് അവസാനമായി ഹസിന്‍ ആരോപിച്ചത്. ഷമി മകളുമൊത്ത് നില്‍ക്കുന്ന ചിത്രമെടുത്തത് താനാണ്. ആ ചിത്രം ഉപയോഗിച്ചാണ് അദ്ദേഹം ട്വീറ്റ് ചെയ്‌തത്. മകളെ ഉപയോഗിച്ച് സഹതാപമുണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ഹസിന്‍ കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുലിവാല് പിടിച്ച് ബിസിസിഐ; ടസ്കേഴ്സിന് 550കോടി നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി