Webdunia - Bharat's app for daily news and videos

Install App

Rishabh Pant: ലോകകപ്പ് സ്‌ക്വാഡില്‍ റിഷഭ് പന്ത് സ്ഥാനം പിടിച്ചതിന് കാരണങ്ങള്‍ ഇതെല്ലാം

ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ളതും പന്തിന് തുണയായി

Webdunia
ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (10:02 IST)
Rishabh Pant: ട്വന്റി 20 ക്രിക്കറ്റില്‍ സമീപകാലത്ത് നിരാശപ്പെടുത്തുന്ന പ്രകടനമാണ് റിഷഭ് പന്ത് നടത്തിയിട്ടുള്ളത്. എന്നിട്ടും ട്വന്റി 20 ലോകകപ്പിനുള്ള സ്‌ക്വാഡില്‍ പന്ത് സ്ഥാനം പിടിച്ചിരിക്കുകയാണ്. പന്തിന് പകരം മലയാളി താരം സഞ്ജു സാംസണ്‍ സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ കൊണ്ടാണ് ഈ തീരുമാനം മാറിമറഞ്ഞത്. 
 
ഇടംകയ്യന്‍ ബാറ്ററാണ് എന്നത് റിഷഭ് പന്തിന് മേല്‍ക്കൈ നല്‍കി. മറ്റൊരു ഇടംകയ്യന്‍ ബാറ്ററായ രവീന്ദ്ര ജഡേജ പരുക്കിനെ തുടര്‍ന്ന് ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇടംകയ്യന്‍ ബാറ്ററായ റിഷഭ് പന്തിനെ കൂടി ഒഴിവാക്കിയാല്‍ അത് തിരിച്ചടിയാകുമെന്ന തീരുമാനത്തിലേക്ക് സെലക്ടര്‍മാര്‍ എത്തിയത്. മറ്റ് ടീമുകളെ അപേക്ഷിച്ച് ഇന്ത്യയില്‍ നിലവില്‍ ഇടംകയ്യന്‍ ബാറ്റര്‍മാര്‍ കുറവാണ്. ഈ കുറവ് പരിഹരിക്കാന്‍ റിഷഭ് പന്തിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി. മധ്യനിരയില്‍ ആക്രമിച്ചു കളിക്കാന്‍ കെല്‍പ്പുള്ള ഒരു ഇടംകയ്യന്‍ ബാറ്റര്‍ വേണമെന്ന് സെലക്ടര്‍മാര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. 
 
ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ളതും പന്തിന് തുണയായി. നേരത്തെ ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ പന്ത് മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിട്ടുണ്ട്. ഇതും പന്തിന് മേല്‍ക്കൈ നല്‍കുന്ന ഘടകമായി. ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരെല്ലാം ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ ഓസീസ് പേസര്‍മാര്‍ക്കെതിരെ ആക്രമിച്ച് കളിക്കുന്ന ശൈലിയായിരുന്നു പന്തിന്റേത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

IND VS ENG: 'ബുംറയെ കാത്തിരിക്കുന്നത് വെല്ലുവിളികൾ, ശരീരം കൈവിട്ടു': സൂപ്പർതാരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കുമോ?

India vs England, 4th Test: തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ; ഗില്ലും രാഹുലും രക്ഷിക്കുമോ?

Jasprit Bumrah: ബെന്‍ സ്റ്റോക്‌സ് പോലും ഇതിലും വേഗതയില്‍ പന്തെറിയും; ബുംറയ്ക്ക് എന്താണ് സംഭവിക്കുന്നത്?

India vs England, 4th Test: 'കളി കൈവിട്ട് ഇന്ത്യ, പ്രതിരോധത്തില്‍'; ഗില്ലും പിള്ളേരും നാണക്കേടിലേക്കോ?

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

അടുത്ത ലേഖനം
Show comments