Webdunia - Bharat's app for daily news and videos

Install App

കാര്യവട്ടത്ത് കളി കാര്യമായി, കോലിപ്പടക്ക് തോൽ‌വി

അഭിറാം മനോഹർ
തിങ്കള്‍, 9 ഡിസം‌ബര്‍ 2019 (10:34 IST)
ഇന്ത്യാ വിൻഡീസ് നിർണായക രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്ക് തോൽവി. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 171 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 18.3 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് മത്സരം കൈപ്പിടിയിലൊതുക്കിയത്. ഫീൽഡിങ്ങിലെ പരാജയമാണ് ഇന്ത്യൻ പരാജയത്തിൽ നിർണായകമായ പങ്ക് വഹിച്ചത്.
 
ആദ്യ മത്സരത്തിന്റെ തുടർച്ചയായ ഫീൽഡിങ് പരാജയം രണ്ടാം മത്സരത്തിലും തുടർന്നപ്പോൾ ഇന്ത്യൻ ഫീൽഡർമാർ തുടർച്ചയായി ക്യാച്ചുകൾ കൈവിടുന്ന കാഴ്ചയാണ് മത്സരത്തിൽ ബാക്കിയായത്. വിൻഡീസ് ഓപ്പണർമാരായ ലൂയിസിനെ പുറത്താക്കാനുള്ള അവസരം പന്തും സമ്മിൺസിനെ പുറത്താക്കാനുള്ള അവസരം വാഷിങ്ടൺ സുന്ദറും അഞ്ചാം ഓവറിൽ പാഴാക്കി. രണ്ടുപേരും ചേർന്ന് ആദ്യ വിക്കറ്റിൽ 73 റൺസാണ് മത്സരത്തിൽ അടിച്ചെടുത്തത്. 
 
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യൻ ടീം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ് നേടിയത്. വിരാട് കോലിയും(19),രോഹിത് ശർമ്മയും(15) കെ എൽ രാഹുലും(11) അടക്കമുള്ള വമ്പൻ താരങ്ങൾ തീർത്തും നിറം മങ്ങിയപ്പോൾ കന്നി അർധസെഞ്ചുറിയുമായി ശിവം ദുബൈയും(54) ഋഷഭ് പന്തുമാണ്(33*)ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. ശ്രേയസ് അയ്യർക്കും രവീന്ദ്ര ജഡേജക്കും മത്സരത്തിൽ തിളങ്ങാനായില്ല. 
 
എന്നാൽ മറുപടി ബാറ്റിങിനിറങ്ങിയ വിൻഡീസിനെ ഇന്ത്യൻ ഫീൽഡർമാരും കൈയയച്ച് സഹായിച്ചപ്പോൾ മത്സരം വിൻഡീസ് സ്വന്തമാക്കുന്ന കാഴ്ച്ചക്കായിരുന്നു കാര്യവട്ടം സാക്ഷിയായത്. വിൻഡീസിന് വേണ്ടി സിമ്മൺസ് 45 പന്തിൽ 67 റൺസും എവിൻ ലൂയിസ് 35 പന്തിൽ 40 റൺസും ഹെറ്റ്മെയർ 14 പന്തിൽ നിന്നും 23 റൺസും നിക്കോളാസ് പൂരാൻ 18 പന്തിൽ 38 റൺസും അടിച്ചെടുത്തു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Chris Woakes: ബൗൺസർ നേരിടേണ്ടി വരുമോ?, ശരിക്കും ആശങ്കയുണ്ടായിരുന്നു: ക്രിസ് വോക്സ്

ICC Test Rankings: ഇംഗ്ലണ്ടിൽ കത്തിക്കയറിയിട്ടും കാര്യമില്ല, റാങ്കിങ്ങിൽ റൂട്ടിന് എതിരാളികളില്ല, ആദ്യ പത്തിലും ഗില്ലില്ല

Asia Cup 2025, India Squad: ശ്രേയസ് അയ്യര്‍ തിരിച്ചെത്തും, സഞ്ജുവിനായി ഓപ്പണിങ് സ്ലോട്ട്; ഏഷ്യാ കപ്പിനുള്ള സാധ്യത സ്‌ക്വാഡ്

Sanju Samson: 'അവനാണ് ഞങ്ങളുടെ കുന്തമുന, ആര്‍ക്കും വിട്ടുതരില്ല'; സഞ്ജു രാജസ്ഥാനില്‍ തുടരും, നിര്‍ണായകമായത് ദ്രാവിഡിന്റെ തീരുമാനം

സിറാജിനു അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

അടുത്ത ലേഖനം
Show comments