Webdunia - Bharat's app for daily news and videos

Install App

ബുമ്രയെ കളിപ്പിക്കരുതെന്ന് മുന്‍ താരം, കളിപ്പിച്ചിട്ടില്ലെന്ന് കോഹ്‌ലി; ഇന്ത്യന്‍ പേസറുടെ കാര്യത്തില്‍ കടുത്ത തീരുമാനം

മെര്‍ലിന്‍ സാമുവല്‍
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (14:45 IST)
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ട്വന്റി-20 പരമ്പര സമനിലയില്‍ കലാശിച്ചത് വിരാട് കോഹ്‌ലിയെ ഒട്ടും നിരാശപ്പെടുത്തിയില്ല. രണ്ടാമതു ബാറ്റ് ചെയ്യുന്നവർക്ക് ജയസാധ്യതയുള്ള ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയിട്ടും ബാറ്റ് ചെയ്യാനുള്ള ഇന്ത്യ നായകന്റെ തീരുമാനം വരുന്ന ട്വന്റി-20 ലോകകപ്പ് മുന്‍ നിര്‍ത്തിയുള്ളതായിരുന്നു.

ട്വന്റി-20 ലോകകപ്പില്‍ മികച്ച ടീമിനെ കെട്ടുപ്പെടുക്കേണ്ടതുണ്ടെന്നും അതിനായി പരീക്ഷണങ്ങള്‍ ആവശ്യമാണെന്നും വെല്ലുവിളി ഏറ്റെടുക്കാനുള്ള മത്സരമായിരുന്നു കഴിഞ്ഞതെന്നുമാണ് കോഹ്‌ലി അഭിപ്രായപ്പെട്ടത്. ഇതിനിടെ ലോകത്തിലെ ഏറ്റവും മികച്ച ബോളറായ ജസ്‌പ്രിത് ബുമ്രയെ ടീമില്‍ ഉള്‍പ്പെടുത്താത്തതാണ് തോല്‍‌വിക്ക് കാരണമെന്ന വിമര്‍ശനവും ശക്തമായി.

ഈ ആരോപണത്തിന് മറുപടി നല്‍കിയിരിക്കുകയാണ് കോഹ്‌ലിയിപ്പോള്‍. താരങ്ങളുടെ വര്‍ക്ക് ലോഡ് തിരിച്ചറിഞ്ഞ് മാനേ‌ജ്‌മെന്റ് പ്രവര്‍ത്തിക്കുകയാണ്. വിശ്രമം നല്‍കി ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുകയെന്ന രീതിയാണ് പിന്തുടരുന്നത്. അതുകൊണ്ടാണ് ലോകകപ്പിന് ശേഷം പരിമിത ഓവറുകളില്‍ ബുമ്രയെ കാണാന്‍ സാധിക്കാത്തത്. ഈ രീതി തുടരുക തന്നെ ചെയ്യും.

ലോക ടെസ്‌റ്റ് ചാമ്പ്യന്‍‌ഷിപ്പില്‍ ഇന്ത്യയുടെ നിര്‍ണായക താരം ബുമ്രയാണ്. ഒരു സ്‌പെല്ലില്‍ തന്നെ മത്സരം മാറ്റിമറിക്കാന്‍ കഴിവുള്ള അദ്ദേഹം എത്രത്തോളം മികച്ച ബോളറാണെന്ന് നമുക്കറിയാം. അതിനാല്‍ വിശ്രമം അത്യാവശ്യമാണ്. മറ്റു താരങ്ങള്‍ക്കും ഇത്തരത്തില്‍ വിശ്രമം നല്‍കുന്നുണ്ടെന്നും വിരാട് പറഞ്ഞു.

അതേസമയം, ഇന്ത്യയില്‍ നടക്കുന്ന ടെസ്‌റ്റ് മത്സരങ്ങളില്‍ ബുമ്രയെ കളിപ്പിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ ചേതന്‍ ശര്‍മ അഭിപ്രായപ്പെട്ടു.

“ബുമ്രയുടെ പ്രതിഭ ഇന്ത്യയിലെ പേസിനെ തുണയ്‌ക്കാത്ത പിച്ചുകളില്‍ എറിഞ്ഞ് നശിപ്പിക്കരുത്. നമുക്ക് ഇവിടെ സ്‌പിന്‍ ബോളര്‍മാരുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി വളരെ ദൈര്‍ഘ്യമേറിയ സീസണ്‍ നമുക്ക് കളിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ബുമ്രയുടെ സാന്നിധ്യം ടീം ഇന്ത്യക്ക് അനിവാര്യമാണെന്നും ചേതന്‍ ശര്‍മ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

Jofra Archer Gives Furious Send-Off to Rishabh Pant: 'വേഗം കയറിപ്പോകൂ'; പന്തിനു യാത്രയയപ്പ് നല്‍കി ആര്‍ച്ചര്‍ (വീഡിയോ)

Lord's Test 4th Day: നാലാമനായി ബ്രൂക്കും മടങ്ങി,ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ചയിൽ

Iga swiatek : 6-0, 6-0, ഇത് ചരിത്രം, ഫൈനലിൽ ഒറ്റ ഗെയിം പോലും നഷ്ടപ്പെടുത്താതെ വിംബിൾഡൻ കിരീടം സ്വന്തമാക്കി ഇഗ സ്വിറ്റെക്

Lord's test: ഗിൽ കോലിയെ അനുകരിക്കുന്നു, പരിഹാസ്യമെന്ന് മുൻ ഇംഗ്ലണ്ട് താരം, ബുമ്രയ്ക്ക് മുന്നിൽ ഇംഗ്ലണ്ടിൻ്റെ മുട്ടിടിച്ചുവെന്ന് കുംബ്ലെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ഒരു ചീഞ്ഞ മുട്ട എല്ലാം നശിപ്പിക്കും, ധവാനെ കുത്തിപറഞ്ഞ് ഷാഹിദ് അഫ്രീദി

കേരളത്തെ എല്ലാവർക്കും പുച്ഛമായിരുന്നു, അതിന്ന് മാറി, രഞ്ജി ട്രോഫി സെമിഫൈനൽ കളിക്കാനാവാത്തതിൽ ദുഃഖമുണ്ട്: സഞ്ജു സാംസൺ

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

അടുത്ത ലേഖനം
Show comments