Webdunia - Bharat's app for daily news and videos

Install App

Yash Dayal: വീടിനു മുന്നിലൂടെ പോകുന്ന സ്‌കൂള്‍ ബസിലെ കുട്ടികള്‍ 'റിങ്കു സിങ്, അഞ്ച് സിക്‌സ്' എന്നു കളിയാക്കും; വലിയ ഹൃദയവേദനയിലൂടെയാണ് കടന്നുപോയതെന്ന് യാഷ് ദയാലിന്റെ അച്ഛന്‍

2023 ലെ കൊല്‍ക്കത്ത - ഗുജറാത്ത് മത്സരത്തിനിടെയാണ് യാഷ് ദയാല്‍ ഒരോവറില്‍ അഞ്ച് സിക്‌സ് വഴങ്ങിയത്

രേണുക വേണു
ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (11:57 IST)
Yash Dayal

Yash Dayal: 2023 ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം റിങ്കു സിങ് തന്റെ മകന്റെ ഓവറില്‍ അഞ്ച് സിക്‌സ് നേടിയ സംഭവത്തിനു ശേഷം വലിയ മാനസിക പ്രയാസം തോന്നിയിരുന്നെന്ന് വെളിപ്പെടുത്തി യാഷ് ദയാലിന്റെ പിതാവ് ചന്ദര്‍പാല്‍ ദയാല്‍. തന്റെ വീടിനു മുന്നിലൂടെ പോകുന്ന സ്‌കൂള്‍ ബസിലെ കുട്ടികള്‍ പോലും പരിഹസിക്കുകയായിരുന്നെന്ന് ചന്ദര്‍പാല്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് യാഷ് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് തങ്ങള്‍ കടന്നുപോയ സഹനങ്ങളെ കുറിച്ച് ചന്ദര്‍പാല്‍ മനസുതുറന്നത്. 
 
' ആ സംഭവത്തിനു ശേഷം അലഹാബാദിലെ കര്‍ബാല മസ്ജിദിനു സമീപമുള്ള വീടിനു പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. ഞങ്ങളെ സംബന്ധിച്ചു വലിയൊരു അപകടം സംഭവിച്ച പ്രതീതിയായിരുന്നു. വീടിനു മുന്നിലൂടെ സ്‌കൂള്‍ ബസുകള്‍ കടന്നുപോകുമ്പോള്‍ കുട്ടികള്‍ 'റിങ്കു സിങ്, റിങ്കു സിങ്, അഞ്ച് സിക്‌സ്' എന്നൊക്കെ അലറി വിളിക്കും. വളരെ വേദന നിറഞ്ഞ അനുഭവമായിരുന്നു അത്. ഞങ്ങളുടെ മകന് എന്താണ് സംഭവിച്ചതെന്ന് ഓര്‍ത്ത് വളരെയധികം വിഷമിച്ചിട്ടുണ്ട്,' പിടിഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ചന്ദര്‍പാല്‍ വെളിപ്പെടുത്തി. 
 
' ആ സംഭവത്തിനു ശേഷം യാഷിന്റെ അമ്മ രാധ രോഗിയായി. ഭക്ഷണം കഴിക്കാന്‍ അവള്‍ വിസമ്മതിച്ചു. അന്നത്തെ സംഭവത്തിനു ശേഷം യാഷ് ദയാലും ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു. ദിവസങ്ങളോളം അവന്‍ ആരോടും സംസാരിച്ചിട്ടില്ല. പക്ഷേ ക്രിക്കറ്റ് ഉപേക്ഷിക്കുക എന്ന കടുത്ത തീരുമാനത്തിലേക്ക് അവന്‍ പോകരുതെന്ന് ഞങ്ങള്‍ക്കുണ്ടായിരുന്നു. ഇവന്‍ ഇന്ത്യക്കു വേണ്ടി കളിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. അതിനായി ഞങ്ങള്‍ അവനു പിന്തുണ നല്‍കി. അവനു ആത്മവിശ്വാസം പകരാന്‍ ഞങ്ങളുടെ കുടുംബം ഒന്നിച്ചു നിന്നു,' ചന്ദര്‍പാല്‍ പറഞ്ഞു. 
 
2023 ലെ കൊല്‍ക്കത്ത - ഗുജറാത്ത് മത്സരത്തിനിടെയാണ് യാഷ് ദയാല്‍ ഒരോവറില്‍ അഞ്ച് സിക്‌സ് വഴങ്ങിയത്. ഗുജറാത്ത് താരമായിരുന്ന യാഷ് എറിഞ്ഞ അവസാന ഓവറില്‍ കൊല്‍ക്കത്തയ്ക്കു 29 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്നു. ആ സമയത്താണ് ക്രീസില്‍ ഉണ്ടായിരുന്ന കൊല്‍ക്കത്ത ഫിനിഷര്‍ റിങ്കു സിങ് യാഷ് ദയാലിനെ തുടര്‍ച്ചയായി അഞ്ച് തവണ അതിര്‍ത്തി കടത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പഴയ ആ ഫയറില്ല, കഴിഞ്ഞ 3 വര്‍ഷമായി റാഷിദ് ഖാന്റെ പ്രകടനം ശരാശരി മാത്രം

മിസ്റ്റര്‍ കണ്‍സിസ്റ്റന്റ്, അവസാന 7 ഇന്നിങ്ങ്‌സിലും മികച്ച സ്‌കോറുകള്‍, സായ് സുദര്‍ശന്‍ അണ്ടര്‍ റേറ്റഡാണെന്ന് സോഷ്യല്‍ മീഡിയ

സാള്‍ട്ടിന്റെ ക്യാച്ച് വിട്ടതോടെ റണ്‍സ് നേടണമെന്ന് ഉറപ്പിച്ചിരുന്നു: ജോസ് ബട്ട്ലര്‍

Jos Buttler: പരാഗിനും ഹെറ്റ്മയര്‍ക്കും വേണ്ടി ബട്‌ലറെ ഒഴിവാക്കിയ രാജസ്ഥാന്‍ ഇത് കാണുന്നുണ്ടോ? ഗുജറാത്തിന്റെ ജോസേട്ടന്‍

Mohammed Siraj: 'എന്നാലും എന്റെ സിറാജേ, നിന്നെ വളര്‍ത്തിയ മണ്ണാണ് ഇത്'; തോല്‍വിക്കു പിന്നാലെ സങ്കടം പറഞ്ഞ് ആര്‍സിബി ഫാന്‍സ്

അടുത്ത ലേഖനം
Show comments