Webdunia - Bharat's app for daily news and videos

Install App

നിങ്ങളുടെ ബാറ്റിൽ ഫൈബറുണ്ടോ ? ഓവറിലെ ആറ് പന്തിലും സിക്സറടിച്ച ശേഷം ഉണ്ടായ നാടകീയ സംഭവങ്ങളെ കുറിച്ച് യുവ്‌രാജ്

Webdunia
തിങ്കള്‍, 20 ഏപ്രില്‍ 2020 (13:57 IST)
2007ലെ ടി20 ലോകകപ്പിനിടെ യുവ്‌രാജ് സിങ് തുടര്‍ച്ചയായി ആറ് സിക്‌സറുകള്‍ നേടിയ ആ അവിസ്മരണീയ മുഹൂർത്തം ഒരിക്കലും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാൻ സാധിയ്ക്കില്ല. അതിനുശേഷം ഉണ്ടായ നാടകിയ സംഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോൾ യുവ്‌രാജ് സിങ്. സെമി ഫൈനല്‍ മത്സരത്തിന് ശേഷം ബാറ്റ് മാച്ച്‌ റഫറി പരിശോധിച്ചെന്ന് യുവ്‌രാജ് വെളിപ്പെടുത്തി.  
 
സെമിയില്‍ 30 പന്തില്‍ 70 റണ്‍സ് നേടിയതിന് ശേഷമാണ് ഓസ്‌ട്രേലിയന്‍ പരിശീലകനും താരങ്ങള്‍ക്കും എന്റെ ബാറ്റില്‍ എന്തെങ്കിലും ക്രിത്രിമത്വം ഉണ്ടോ എന്ന് സംശയം തോന്നിയയത്. മത്സര ശേഷം ഓസ്‌ട്രേലിയന്‍ പരിശീലകന്‍ എന്റെ അടുത്ത് വന്ന് ബാറ്റില്‍ ഫൈബര്‍ ഉണ്ടോ ? ബാറ്റില്‍ ഫൈബര്‍ ഉപയോഗിക്കുന്നത് നിയമപരമാണോ എന്നെല്ലാം ചോദിച്ചു.
 
എന്റെ ബാറ്റ് മാച്ച്‌ റഫറി പരിശോധിച്ചോ എന്നും ആരാഞ്ഞു. ഇതോടെ മാച്ച് റഫറിയോട് ബാറ്റ് പരിശോധിയ്ക്കാൻ ഞാൻ ആവശ്യപ്പെടുകയായിരുന്നു. ആരാണ് എന്റെ ബാറ്റ് നിർമ്മിച്ചത് എന്നായിരുന്നു ഓസിസ് വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റിന് അന്ന് അറിയേണ്ടിരുന്നത്. ആ ബാറ്റും 2011 ലോകകപ്പിലെ ബാറ്റും എനിക്കേറെ പ്രിയപ്പീട്ടതാണ്. യുവ്‌രാജ് പറഞ്ഞു. ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരു ഓവറില്‍ 6 പന്തില്‍ ആറ് സിക്സറുകളിടിച്ചാണ് യുവ്‌രാജ് ചരിത്രം സൃഷ്ടിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments