Webdunia - Bharat's app for daily news and videos

Install App

ധവാനും കോഹ്‌ലിയും പുറത്തായത് എങ്ങനെ ?; രോഹിത് കളി മെനഞ്ഞത് ഈ ഔട്ടാകല്‍ കണ്ട്!

Webdunia
വ്യാഴം, 6 ജൂണ്‍ 2019 (15:59 IST)
പക്വത എന്ന ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം രോഹിത് ശര്‍മ്മയുടെ ഇന്നിംഗ്‌സിനെ. സ്‌ഫോടനാത്മക ബാറ്റിംഗിന് പേരുകേട്ട താരത്തിന് ഇത്രയും കൂളായി കളിക്കാന്‍ കഴിയുമോ എന്ന ചോദ്യം ഇനി അപ്രസക്തമാണ്. അത്രയും മനോഹരമായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിലെ രോഹിത്തിന്റെ സെഞ്ചുറി പടുത്തുയര്‍ത്തിയ ഇന്നിംഗ്‌സ്.

വിരാട് കോഹ്‌ലിക്ക് ഒറ്റയ്‌ക്ക് ലോകകപ്പ് ജയിപ്പിക്കാനാവില്ലെന്ന സച്ചിന്‍ തെന്‍‌ഡുല്‍ക്കറുടെ പ്രസ്‌താവന ഉള്‍ക്കൊണ്ടാകും സതാംപ്‌ടണില്‍ രോഹിത് ബാറ്റ് വീശിയത്. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സ് കിരീടം ചൂടിയെങ്കിലും മികച്ച പ്രകടങ്ങള്‍ പുറത്തെടുക്കാന്‍ അദ്ദേഹത്തിനായില്ല. ഇതോടെ സ്വന്തം ആരാധകര്‍ പോലെ തിരിഞ്ഞു. ആക്ഷേപം ഉന്നയിച്ചവരുടെ വായടപ്പിക്കുന്ന പ്രകടനമായിരുന്നു ഹിറ്റ്‌മാന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ബുമ്രയ്‌ക്ക് മുമ്പില്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാര്‍ വിയര്‍ക്കുന്നത് കണ്ടപ്പോഴെ രോഹിത് പിച്ചിന്റെ സ്വഭാവം പഠിച്ചു കഴിഞ്ഞിരുന്നു. പന്തിന്റെ സ്വിങും ഗതിയും തിരിച്ചറിഞ്ഞു. ഷോട്ടുകളല്ല നിലയുറപ്പിക്കുകയാണ് ആവശ്യമെന്ന് മനസിലാക്കി. ബോളറുടെ പിഴവില്‍ നിന്നുമാത്രം ബൌണ്ടറി നേടുകയെന്ന തീരുമാനവും മനസിലുറപ്പിച്ചു. ശിഖര്‍ ധവാന്‍ അതിവേഗം പുറത്തായതോടെ മികച്ച ഒരു ഇന്നിംഗ്‌സ് ആവശ്യമാണെന്ന് രോഹിത്തിന് വ്യക്തമായി.

ഓഫ് സ്‌റ്റം‌മ്പിന് പുറത്ത് വന്ന പന്ത് കളിക്കാന്‍ ശ്രമിക്കുന്നതിനിടെ എഡ്ജായി കീപ്പറുടെ കൈകളിലെത്തിയ ധവാനും, ബാക്ക് ഓഫ് ലെങ്ത് ബോള്‍ തേര്‍ഡ് മാനിലേക്ക് കളിക്കാന്‍ ശ്രമിക്കുന്നതിടെ ഡി കോക്കിന് ക്യാച്ച് നല്‍കേണ്ടി വന്ന കോഹ്‌ലിയും രോഹിത്തിന് പാഠമായി. ഈ പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

നാലാമനായി ക്രീസിലെത്തിയ രാഹുലുമായി 85 റണ്‍സിന്റെ മികച്ച കൂട്ടുക്കെട്ടുണ്ടാക്കി രോഹിത്. വിജയത്തിന്റെ ആണിക്കല്ലായിരുന്നു ആ ഇന്നിംഗ്‌സ്. തുടര്‍ന്ന് ധോണിക്കും പാണ്ഡ്യയ്‌ക്കും ഒപ്പമുള്ള പ്രകടനവും. ഈ പ്രകടനമാണ് രോഹിത്തില്‍ നിന്നും ടീം ആഗ്രഹിക്കുന്നത്. ഇംഗ്ലീഷ് പിച്ചുകളില്‍ പക്വതയോടെ ബാറ്റ് വീശിയാല്‍ ഫലം എന്താകുമെന്ന് തിരിച്ചറിഞ്ഞു. ഹിറ്റ്‌മാനില്‍ നിന്നും ഇങ്ങനെയുള്ള പ്രകടനമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എനിക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരുന്നെങ്കിൽ കോലിയെ ഞാൻ നായകനാക്കുമായിരുന്നു: രവി ശാസ്ത്രി

Australia vs Southafrica WTC Final: റബാഡയ്ക്കുള്ള മറുപടി കമ്മിൻസ് വക, 6 വിക്കറ്റുമായി ഓസീസ് നായകൻ, ദക്ഷിണാഫ്രിക്ക 138 റൺസിന് പുറത്ത്

ഉസ്ബെക്കിസ്ഥാനും ഇൻഡോനേഷ്യയും ജോർദാനും ലോകകപ്പ് കളിക്കാൻ പോകുന്നു, ഇന്ത്യയ്ക്ക് ഏഷ്യ കപ്പിന് പോലും യോഗ്യത നേടാനാവുന്നില്ല: പൊട്ടിത്തെറിച്ച് ബൈച്ചുങ് ബൂട്ടിയ

ലോർഡ്സിൽ ഇനി ഒരു Lord മാത്രമെ ഉള്ളു, സ്റ്റീവൻ സ്മിത്ത്

നിങ്ങൾക്ക് റബാഡയെങ്കിൽ ഇവിടെ 3 പേരാണ്, തീയല്ല, തീമഴ പെയ്യിക്കും, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കും ബാറ്റിംഗ് തകർച്ച

അടുത്ത ലേഖനം
Show comments