Webdunia - Bharat's app for daily news and videos

Install App

Cricket worldcup 2023: കുറച്ച് പരിക്കായിരുന്നു, കുറച്ചെല്ലാം അഭിനയവും: മുഹമ്മദ് റിസ്‌വാൻ

Webdunia
ബുധന്‍, 11 ഒക്‌ടോബര്‍ 2023 (13:22 IST)
ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരവും വിജയിച്ചുകൊണ്ട് പോയന്റ് പട്ടികയില്‍ ആദ്യനാലില്‍ തന്നെ സ്ഥാനം നേടി പാകിസ്ഥാന്‍. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഓപ്പണര്‍ അബ്ദുള്ള ഷെഫീക്കിന്റെയും പാകിസ്ഥാന്‍ കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്റെയും പ്രകടനങ്ങളുടെ മികവിലാണ് പാകിസ്ഥാന്‍ വിജയം സ്വന്തമാക്കിയത്. മത്സരത്തിനിടെ പരിക്കേറ്റെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം മാത്രമാണ് പാക് താരം മുഹമ്മദ് റിസ്‌വാന്‍ ഇന്നലെ കളം വിട്ടത്.
 
മത്സരത്തിനിടെ പരിക്ക് കാരണം താരം വേദനയുമായി മല്ലിടുന്നതും ഗ്രൗണ്ടില്‍ പലതവണ വിശ്രമിക്കുന്നതും വേദന സഹിക്കുന്നതുമെല്ലാം ഇന്നലെ ദൃശ്യമായിരുന്നു. പല ആരാധകരും ഇത് റിസ്‌വാന്റെ അഭിനയമാണെന്നും ക്രാമ്പ്‌സ് ഉള്ള കളിക്കാരന് ഇത്ര നന്നായി ഓടാന്‍ സാധിക്കില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടിരുന്നു. മത്സരശേഷം ഇത് ശരിവെയ്ക്കുന്ന പ്രതികരണമാണ് റിസ്‌വാനില്‍ നിന്നും ഉണ്ടായത്.
 
ക്രാമ്പ്‌സ് ഉണ്ടായിരുന്നു എന്നത് സത്യമാണ്. ചിലപ്പോള്‍ ഇങ്ങനെ സംഭവിക്കാറുണ്ട്. വേദനയുണ്ടായിരുന്നെങ്കിലും ഞാന്‍ അതിനെതിരെ പോരാടി. ചില നേരങ്ങളില്‍ വേദനയുണ്ടായിരുന്നു ചില നേരങ്ങളില്‍ അത് അഭിനയം മാത്രമായിരുന്നു.റിസ്‌വാന്‍ പറഞ്ഞു. കഠിനമായ ചെയ്‌സായിരുന്നു. എങ്കിലും വിജയം നേടാനാവുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. ഒരു ടീം എന്ന നിലയില്‍ വിജയിക്കാനാകുമെന്ന് അരിയാമായിരുന്നു.വിക്കറ്റ് ബാറ്റിംഗിന് മികച്ചതായിരുന്നു. രാജ്യത്തിനായി മികച്ച പ്രകടനം നടത്താന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു. മത്സരശേഷം റിസ്‌വാന്‍ പറഞ്ഞു.
 
മത്സരത്തില്‍ കുശാല്‍ മെന്‍ഡിസിന്റെയും സദീര സമരവിക്രമയുടെയും സെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ 344 റണ്‍സാണ് ശ്രീലങ്ക നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന്റെയും ബാബര്‍ അസമിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. 113 റണ്‍സുമായി തിളങ്ങിയ അബ്ദുള്ള ഷഫീഖും 131 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ് റിസ്‌വാനുമാണ് പാകിസ്ഥാനെ വിജയത്തിലെത്തിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

എന്തും സംഭവിക്കാമായിരുന്നു, എന്നാൽ എല്ലാം പെട്ടെന്ന് അവസാനിച്ചു, ഹാർദ്ദിക്കുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇഷ ഗുപ്ത

ടീമിൽ കളിക്കണോ? എംബാപ്പെയും വിനീഷ്യസും വേണ്ടിവന്നാൽ ഡിഫൻസും കളിക്കണം, കർശന നിർദേശവുമായി സാബി അലോൺസോ

ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ അടിച്ചെടുത്തത് 105 റൺസ്, 4 ക്യാച്ചുകൾ വിട്ടതോടെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 165 റൺസ്!

Jasprit Bumrah: 'അധികം പണിയെടുപ്പിക്കാന്‍ പറ്റില്ല'; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ബുംറയ്ക്കു നഷ്ടമായേക്കും

അടുത്ത ലേഖനം
Show comments