അമ്മയെ ജീവനോടെ കുഴിച്ചുമൂടി മകൻ, ഞെട്ടലോടെ നാട്ടുകാർ

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 14 ഒക്‌ടോബര്‍ 2019 (10:45 IST)
കൊല്ലത്ത് സ്വത്തിന്റെ പേരില്‍ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി മകൻ. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ അമ്മ ക്രൂരമർദ്ദനത്തിനു ഇരയായതായി പറയുന്നു. കൊല്ലം ചെമ്മാമുക്ക് നീതി നഗര്‍ സ്വദേശി സാവിത്രിയമ്മ ക്രൂരമര്‍ദ്ദനത്തിനു ശേഷം ശ്വാസം മുട്ടിയാണു കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
 
അമ്മയെ ജീവനോടെയാണു കുഴിച്ചുമൂടിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സുനിലിന്റെ മര്‍ദ്ദനത്തില്‍ സാവിത്രിയുടെ നാലു വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. നിലത്തിട്ടു ചവിട്ടിയപ്പോഴായിരിക്കാം വാരിയെല്ലുകള്‍ ഒടിഞ്ഞിരിക്കുകയെന്നാണു നിഗമനം. തലയ്ക്കു പിന്നില്‍ ആന്തരിക രക്തസ്രാവവുമുണ്ട്. ഇതു തല പിടിച്ചു ഭിത്തിയില്‍ അടിച്ചപ്പോഴുണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
 
സുനിലിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കൂട്ടുപ്രതിയും ഓട്ടോ ഡ്രൈവറുമായ കുട്ടന്‍ ഒളിവിലാണ്. രണ്ടരലക്ഷം രൂപയ്ക്കു വേണ്ടി വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ട് മകന്‍ നിരന്തരമായി അമ്മയെ ഉപദ്രവിക്കാറുണ്ടെന്ന് മകള്‍ മാധ്യമങ്ങളോട് പറഞ്ഞു. 
 
അമ്മയെ കാണാതായതോടെ മകൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ സുനിലും സമാനമായ പരാതി നൽകിയിരുന്നു. പൊലീസിന്റെ അന്വേഷണത്തിനൊടുവിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സമ്പദ് വ്യവസ്ഥ തകർന്നോ? കരുതൽ സ്വർണം വിൽക്കാനൊരുങ്ങി റഷ്യൻ കേന്ദ്രബാങ്ക്

മണ്ഡലകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ

ഡിറ്റ്‌വാ സ്വാധീനം സംസ്ഥാനത്തെ തണുത്ത അന്തരീക്ഷ സ്ഥിതി ഉച്ചയോടെ മാറും, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

Ditwah Cyclone: ഡിറ്റ്‌വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്- പുതുച്ചേരി തീരങ്ങളിൽ ശക്തമായ മഴ

യുവതി വിവാഹിതയാണെന്നറിയാം, സംസാരിച്ചത് ഭര്‍ത്താവിന്റെ ഉപദ്രവം വിവരിച്ചെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

അടുത്ത ലേഖനം
Show comments