തെരഞ്ഞെടുപ്പിൽ കൂറുമാറിയെന്ന് ആരോപണം; ബിജെപി പ്രവർത്തകരുടെ ആക്രമണത്തിൽ മൂന്ന് വയസുകാരന് വെടിയേറ്റു

Webdunia
വെള്ളി, 31 ഓഗസ്റ്റ് 2018 (14:09 IST)
പശ്ചിമ ബംഗാള്‍ പഞ്ചായത്ത് ബോര്‍ഡ് തെരഞ്ഞടുപ്പിനു ശേഷം കൂറുമാറിയെന്നാരോപിച്ച് യുവതിക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു വയസ്സുകാരന് വെടിയേറ്റു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന പുടുല്‍ മണ്ഡലിന്റെ മകനാണ് വെടിയേറ്റത്.
 
തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം പുടുല്‍ മണ്ഡല്‍ കൂറുമാറുകയും പഞ്ചായത്ത് ബോര്‍ഡിലേക്കുള്ള വോട്ടെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ടു ചെയ്‌തെന്നുമാണ് ബിജെപിയുടെ ആരോപണം. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഇവരുടെ മകനു വെടിയേറ്റത്.
 
വ്യാഴാഴ്ച  മണ്ഡലിന്റെ വീട്ടിലെത്തിയ സംഘം ഇവരുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് നിറയൊഴിക്കുകയുമായിരുന്നു. കുട്ടിയുടെ ശിരസിനാണ് വെടിയേറ്റത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഭാര്യക്ക് എന്നെക്കാള്‍ ഇഷ്ടം തെരുവ് നായ്ക്കളെയാണ്': മൃഗസംരക്ഷണ പ്രവര്‍ത്തകയായ ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്

ശബരിമല സ്വര്‍ണ്ണക്കൊള്ള: സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു

ജമ്മു കാശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ കനക്കും

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

അടുത്ത ലേഖനം
Show comments