മുത്തശിയെ വിഷം നൽകി കൊലപ്പെടുത്തിയ ചെറുമകനും ഭാര്യക്കും ജീവപര്യന്തം തടവ്

എ കെ ജെ അയ്യർ
തിങ്കള്‍, 20 ജനുവരി 2025 (15:37 IST)
പാലക്കാട്: മുത്തശ്ശിയെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ചെറുമകനും ഭാര്യയ്ക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മണ്ണാര്‍കാട് കരിമ്പുഴ തോട്ടട ഈങ്ങാക്കോടന്‍ മമ്മിയുടെ ഭാര്യ നബീസ (71)കൊല്ലപ്പെട്ട കേസിലാണ് മകളുടെ മകനായ പടിഞ്ഞാറ്റതില്‍ ബഷീര്‍ (42) ഭാര്യ ഫസീല (37) എന്നിവരെ മണ്ണാര്‍കാട് പ്രത്യേക കോടതി ജഡ്ജി ജോമോന്‍ ജോണ്‍ ശിക്ഷിച്ചത്.
 
ജീവപര്യന്തം തടവിനൊപ്പം 2 ലക്ഷം രൂപാ വീതം പിഴയും നല്‍കണം. വിഴതുകയില്‍ 2 ലക്ഷം രൂപാ മരിച്ച നബീസയുടെ ഭിന്നശേഷിക്കാരിയായ മകള്‍ ആയിഷയ്ക്ക് നല്‍കാനാണ് കോടതി വിധി. മുമ്പ് ഭര്‍ത്യ പിതാവ് മുഹമ്മദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കുറ്റത്തിന് ഫസീലയ്ക്ക് 5 വര്‍ഷം കഠിന തടവും അര ലക്ഷം രൂപാ പിഴയും കോടതി വിധിച്ചിരുന്നു.
 
2016 ജൂണിലാണ് നബീസ കൊല്ലപ്പെട്ടത്. വീട്ടിലെ 43 വവന്റെ സ്വര്‍ണ്ണം കാണാതായതിന്റെ പിന്നില്‍ ഫസീലയാണെന്ന് മരിച്ച നബീസ നാട്ടുകാരോടും അയല്‍ക്കാരോടും പറഞ്ഞു എന്നതിന്റെ പകയാണ് കൊലപാതകത്തിലേക്ക് നയച്ചത്. ബന്ധുവീട്ടിലായി നബീസയെ ചെറുമകനായ ബഷീര്‍ വാടക വീട്ടില്‍ എത്തിച്ച് രാത്രി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ബലമായി കഴിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം രാത്രി തന്നെ ആര്യമ്പാവ് ചെട്ടിപ്പടി ഭാഗത്ത് മൃതദ്ദേഹം ഉപേക്ഷിച്ചു. മൃതദേഹത്തിനടുത്ത് ഉണ്ടായിരുന്ന സഞ്ചിയില്‍ ആത്മഹത്യാ കുറിപ്പ് ഉണ്ടായിരുന്നു എങ്കിലും നബിസയ്ക്ക് എഴുതാനും വായിക്കാനും അറിയിലെന്ന കാര്യം അറിഞ്ഞ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബഷീറും സഫീലയും പിടിയിലായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments